ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ‘പിക്കാക്‌സ് പര്‍വ്വതം’..കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്..

ഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് .തിരിച്ചെത്തുമോ എന്നറിയാതെയായിരുന്നു യുഎസ് സൈനികർ ഇറാനിലേക്ക് പറന്നതും ലക്ഷ്യം പൂർത്തീകരിച്ച് തിരിച്ചു എത്തിയതും .ഇറാനിലെ ഫെർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ നടത്തിയത്. ബി 2 ബോംബറുകളിൽനിന്ന് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ജൂൺ 22ലെ ആക്രമണം.
ഭൂമിക്കടിയിൽ ആഴത്തിൽ നിർമിച്ച ഫൊർദോ ആണവ നിലയത്തിന് രണ്ടു വഴികളുണ്ടായിരുന്നതായി യുഎസ് സൈന്യം അവകാശപ്പെടുന്നു.ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ‘തകര്‍ത്തുകളഞ്ഞു’ . എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോള്‍, 400 കിലോ സമ്പുഷ്ടീകരിച്ച യുറേനിയം അതീവ സുരക്ഷാകേന്ദ്രത്തിലേയ്ക്ക് ഇറാന്‍ മാറ്റിയിരുന്നു. ഇക്കാര്യം ആണവ വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് കൂഹ്-ഇ കൊളാങ് ഗാസ് ലാ അഥവാ ‘പിക്കാക്‌സ് പര്‍വ്വതം’ എന്ന് അവര്‍ പറയുന്നു.
ഫോര്‍ഡോവില്‍ നിന്ന് ഏകദേശം 145 കിലോമീറ്റര്‍ തെക്കും മധ്യ ഇസ്ഫഹാന്‍ പ്രവിശ്യയിലെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ നിന്ന് ഏതാനും മിനിറ്റുകള്‍ മാത്രം അകലെയുമുള്ള പിക്കാക്‌സ് പര്‍വ്വതത്തിലേക്ക് ഇറാന്‍ ആഴത്തില്‍ നിര്‍മ്മാണം നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023-ല്‍, പ്ലാനറ്റ് ലാബ്‌സ് പിബിസിയില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും വിശകലനം ചെയ്ത ശേഷം, ഇറാന്‍ കുഹ്-ഇ കൊളാങ് ഗാസ് ലായിലേക്ക് തുരങ്കങ്ങള്‍
കുഴിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ്സ് (എപി) റിപ്പോര്‍ട്ട് ചെയ്തു.നതാന്‍സിന് ചുറ്റുമുള്ള പര്‍വ്വതനിരകളിലെ ഒരു കൊടുമുടിയായ പിക്കാക്സിന് 5,000 അടിയിലധികം ഉയരമുണ്ട്. ഇറാന്‍ പര്‍വതനിരയിലേക്ക് നാല് പ്രവേശന കവാടങ്ങള്‍ കുഴിച്ചിട്ടുണ്ട്, അതില്‍ രണ്ട് എണ്ണം കിഴക്ക് ഭാഗത്തും രണ്ട് എണ്ണം പടിഞ്ഞാറ് ഭാഗത്തുമാണ്. ഓരോ തുരങ്ക പ്രവേശന കവാടത്തിനും ആറ് മീറ്റര്‍ വീതിയും എട്ട് മീറ്റര്‍ ഉയരവുമുണ്ടെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha