Widgets Magazine
26
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..


അതിശക്തമായ മഴ തുടരുന്നു.. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്... കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..

നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

26 JUNE 2025 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..

നടന്‍ കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; അതിതീവ്രമായ മഴ വരുന്നു ; കടലിൽ പോകരുത്

നിലമ്പൂരിൽ തോറ്റതോടെ  ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു. ആദ്യവെടി  പൊട്ടിച്ച ഡി . ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി  കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു.സംസ്ഥാന പോലീസ് മേധാവി തന്നെ ധിക്കരിച്ചതിൽ മുഖ്യമന്ത്രിക്ക് കടുത്ത അത്യപ്തിയുണ്ട്. ത്യശൂർ പൂരം കലക്കിയ സംഭവത്തിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന ഡി ജി പിയുടെ റിപ്പോർട്ടാണ് മുഖ്യമന്ത്രിയെ ചൊടുപ്പിച്ചത്. തന്റെ ഓഫീസ് നൽകിയ നിർദ്ദേശം മറികടന്ന് ഡി ജി പി പ്രവർത്തിച്ചതായി മുഖ്യമന്ത്രി കരുതുന്നു. ഇപ്പോൾ ബറ്റാലിയൻ ഐ.ജിയായി പ്രവർത്തിക്കുന്ന അജിത് ക്രമ സമാധാന ചുമതലയിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്നതിനിടെയാണ് ഡി ജി പിയുടെ പ്രതികൂല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചത്.

 

തൃശൂരിൽ തങ്ങളുടെ തോൽവിക്ക് കാരണമായത് അജിത് കുമാറാണെന്ന റവന്യു മന്ത്രി കെ, രാജന്റെ മൊഴി ശരിവച്ചുകൊണ്ടാണ് ഡി ജി പി റിപോർട്ട് നൽകിയത്. സി പി ഐയുടെ നിരന്തരമായ  സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് അജിത്തിനെ  ബറ്റാലിയനിലേക്ക് മാറ്റിയത്. താൻ പല തവണ അജിത്തിനെ വിളിച്ചെങ്കിലും  ഫോണെടുത്തില്ലെന്ന മന്ത്രി രാജന്റെ മൊഴിയാണ് ഡി ജി പി അടിസ്ഥാനമാക്കിയത്. റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയാൽ സി പി ഐ ചിലപ്പോൾ ഭരണം തന്നെ വിട്ടെന്നിരിക്കും. സി പി ഐ വന്നാൽ എടുക്കാൻ തയ്യാറാണെന്ന വി.ഡി. സതീശന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആകെ പ്രതിസന്ധിയിലാണ്.അർധരാത്രിക്ക് ശേഷം മന്ത്രിയുടെ ഫോൺ വന്നപ്പോൾ താൻ ഉറങ്ങിയെന്നും ഫോൺ നിശബ്ദമായിരുന്നുവെന്നുമുള്ള അജിത്തിന്റെ പ്രസ്താവന ഡി ജി പി പൂർണമായി തള്ളി. ഇത് അജിത് കുമാറിന്റെ  വീഴ്ചയായി ഡി ജി പി കരുതുന്നു.

തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ അജിത് കുമാർ ശ്രമിച്ചുവെന്ന സി പി ഐയുടെ നിഗമനം ഡി ജി പിയുടെ റിപ്പോർട്ട് ശരിവയ്ക്കുകയാണ്.ഡി ജി പിയുടെ റിപ്പോർട്ട് തയ്യാറാക്കിയത് എം.എൻ സ്മാരകത്തിലാണോ എന്നും മുഖ്യമന്ത്രി സംശയിക്കുന്നു. ത്യശൂർ പൂരം കലക്കിയതിനെക്കാൾ ഗൂഢാലോചന ദർവേഷ് സാഹിബിന്റെ  റിപ്പോർട്ടിന് പിന്നിലുണ്ടോ എന്നാണ് മുഖ്യമന്ത്രിയുടെ സംശയം. ഡി ജി പിയുടെ റിപ്പോർട്ട് സി പി ഐ വാദങ്ങൾ ശരിവയ്ക്കുന്നു. ഇത് അജിത്  കുമാറിന്റെ സംസ്ഥാന പോലീസ് മേധാവി നിയമനത്തെ വരെ പ്രതികൂലമായി ബാധിക്കും. അജിത്തിനെ പ്രധാന തസ്തികയിൽ നിയമിക്കാൻ ശ്രമിച്ചാൽ സി പി ഐ മുന്നണി വിടുമെന്ന സൂചനയുണ്ട്. എങ്കിൽ അത് പിണറായിയും ബി ജെ പിയുമായുള്ള ഒത്തുകളിയായി വ്യാഖ്യാനിക്കപ്പെടും. ഇതാണ് പിണറായിയെ പ്രതിസന്ധിയിലാക്കിയത്. തന്റെ കീഴിലുള്ള സംസ്ഥാന പോലീസ് മേധാവി തന്റെ വാക്ക് ധിക്കരിച്ചത് മുഖ്യമന്ത്രി ഗൗരവമായാണ് കാണുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും വിഷയം തീരില്ല.

 

മുഖ്യമന്ത്രിയുടെ വാക്ക് ഇനിയാരും കേൾക്കില്ല. കാരണം മുങ്ങാൻ പോകുന്ന കപ്പലിലെ കപ്പിത്താനാണ് പിണറായി വിജയൻ. ഏതെല്ലാം കാലത്ത് സർക്കാരുകൾ പരാജയപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ഇത്തരം ഒരു സ്വഭാവമാണ് ഉദ്യോഗസ്ഥർ കാണിച്ചിട്ടുള്ളത്.  സ്വർണക്കടത്ത് സംഘങ്ങളുടെ പങ്കുപറ്റൽ, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ വിവിധ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരായ അന്വേഷണം നടന്നത്. ക്ലീൻചിറ്റ് റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിൽ   അജിത് കുമാറിന് ഡിജിപി ആയിട്ടുള്ള സ്ഥാനക്കയറ്റത്തിന് തടസങ്ങള്‍ മാറുമായിരുന്നു.  പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.  പി.വി. അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ ഏൽപ്പിക്കുമ്പോൾ തന്നെ സി.പി.എമ്മിന്റെ യും പിണറായിയുടെയും നിലപാട് വ്യക്തമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ഇത്തരം ഒരു താൽപര്യം ദൃശ്യമായിരുന്നില്ല. 

 

അജിത് കുമാറിനെതിരെ അൻവർ രംഗത്ത്വന്നത് വലിയ ഒരു ആശ്വാസമായാണ് പലരും കണ്ടത്. അൻവറിന്റെ ആക്ഷേപങ്ങൾ കേട്ടപ്പോൾ തന്നെ അജിത് കുമാറിനെ ഇല്ലാതാക്കാൻ തീരുമാനിച്ചിരുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്. അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. അജിത്തിനെതിരെ തെളിവുണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ അവയെല്ലാം പാഴായതോടെയാണ് അദ്ദേഹത്തെ നിരപരാധിയാക്കി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അതും സർക്കാർ തലത്തിൽ നിന്നുള്ള അതിശക്തമായ സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ്. എന്നാൽ പൂരത്തിൽ കുരുക്കി. എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ  സർക്കാർ തീരുമാനിച്ചിരുന്നു.

സ്ക്രീനിങ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇതിലും വലിയൊരു വിഭാഗം ഉദ്യോസ്ഥർക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനമായതിനാൽ അത് നടന്നു.  കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത്ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്കുമാറിന് ലഭിച്ചെന്നും ആയിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം  അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തി. കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാൽ ആരോപണത്തിൽ ഉന്നയിച്ചതിന്റെ പകുതിയിൽ താഴെ വിസ്തീർണത്തിലാണ് വീടു നിർമാണമെന്നു തെളിഞ്ഞു. വീടുനിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നും കണ്ടെത്തി. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം.

 

സ്വാഭാവികമായ വിലവർധനയാണെന്നും വിൽപനയിൽ ക്രമക്കേടില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ‍ തെളിഞ്ഞു. അടുത്ത പൊലീസ് മേധാവിയെ കണ്ടെത്താൻ സർക്കാർ പരിഗണിക്കുന്ന പട്ടികയിൽ   എം.ആർ.അജിത്കുമാറിന്റെ പേരുമുണ്ട്. അജിത് കുമാർ സംസ്ഥാന പോലീസ് മേധാവിയാകുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. അവരാണ് അദ്ദേഹത്തെ വകവരുത്താൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എ ഡി. ജി. പി. എം.ആർ. അജിത്കുമാറിനെ ഉന്നത പോലീസ് ഉദ്യേഗസ്ഥർ കുരുക്കുകയായിരുന്നു. വിജിലൻസ് എസ്.പി യായ  തന്റെ ജൂനിയർ ഉദ്യേഗസ്ഥന്റെ മുന്നിലിരുന്ന് അജിത് കുമാർ വിയർത്തത് ആറുമണിക്കൂറാണ്. തനിക്ക് വേണ്ടി വിജിലൻസ് ഡയറക്ടറോട് സംസാരിക്കണമെന്ന അജിത്തിന്റെ ആവശ്യം നിറവേറ്റാൻ പോലും കഴിയാത്ത തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ   പൊളിറ്റിക്കൽ സെക്രട്ടറിയും അശക്തനായിരുന്നു..

 

 അജിത് കുമാറിനെ കണ്ടാൽ ഓടിരക്ഷപ്പെടുന്ന അവസ്ഥയിലാണ് പല ഉയർന്ന പോലീസ്ഉദ്യോഗസ്ഥരും. അജിത് കുമാറിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ദൈവം പോലും സഹിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ  പറയുന്നത്.  മുഖ്യമന്ത്രി കൈവിട്ടതോടെ മതമൗലിക വാദികളുടെ തലയിൽ ആരോപണങ്ങളെല്ലാം ചാരിയിരിക്കുകയാണ് അജിത് കുമാർ. മുഖ്യമന്ത്രിയെ കൂടി പ്രതിസന്ധിയിലാക്കി കൊണ്ടാണ് അജിത്കുമാറിന്റെ നീക്കം.ഇതിൽ നിന്നെല്ലാം തനിക്ക് രക്ഷപ്പെടാൻ കഴിയുമെന്ന് അജിത് കുമാർ വിശ്വസിച്ചു. എഡിജിപിയെ പൂർണ്ണമായും സംശയ നിഴലിൽ നിർത്തിയുള്ള ഡിജിപിയുടെ ശുപാർശയിലാണ് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ എന്ത് ചെയ്തു,  എന്ത് കൊണ്ട് റിപ്പോർട്ട് നൽകാൻ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡിജിപി ഉന്നയിച്ചത്.

 

സിപിഐയും പ്രതിപക്ഷവും ഉയർത്തുന്ന സംശയങ്ങൾ പൊലീസ് മേധാവി കൂടി ഉന്നയിച്ചതോടെയാണ് പുതിയ അന്വേഷണം വേണമെന്ന സ്ഥിതിയിലേക്ക് സർക്കാറിനെയും എത്തിക്കുന്നത്. . ഡിജിപി, അജിത് കുമാറിനെ കുറ്റപ്പെടുത്തുമ്പോൾ അജിത് കുമാർ തിരുമ്പാടി ദേവസ്വത്തെ സംശയനിഴലിൽ ആക്കുന്നുണ്ട്. എന്നാൽ പിണറായിയുടെ അറിവും സമ്മതവുമില്ലാതെ ഇനിയൊരു അന്വേഷണം സാധ്യമല്ല.  പിവി അൻവറിനെ പൂർണമായും തള്ളുന്നതായുള്ള  സിപിഎം തീരുമാനം പുറത്തുവന്നതിന്   പിന്നാലെയാണ് മന്ത്രി രാജൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. സി പി ഐ ക്ക് ഇക്കാര്യം ഉറപ്പായിരുന്നു. മന്ത്രിസഭായോഗത്തിന് പോകുന്നതിന് മുമ്പ്  സി പി ഐ  സംസ്ഥാന നേതാക്കളുമായി മന്ത്രി രാജൻ ആശയവിനിമയം നടത്തിയിരുന്നു.

 

ബിനോയ് വിശ്വവുമായി  സംസാരിച്ചെങ്കിലും മന്ത്രിസഭാ യോഗം  കുളമാക്കുന്നതിൽഅദ്ദേഹത്തിന്താൽപ്പര്യമുണ്ടായിരുന്നില്ല. പൂരം പൊളിച്ചത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെആസൂത്രിത ഗൂഢാലോചന  നടന്നുവെന്നും സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആവർത്തിച്ചത് പ്രമുഖ സിപിഎം നേതാക്കളുടെ പിന്തുണയുള്ളതു കൊണ്ടാണ്.അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്.4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്‍റെ  ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല.

 

പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്..പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടരിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചതും ഇല്ലാതാക്കിയതും എന്ന് സി പി ഐ നേതാക്കൾ മനസിലാക്കിയിരിക്കുന്നു.  ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ  നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ  ജനങ്ങളോട് തുറന്നു പറയുമെന്ന്  ത്യശൂരിൽ സ്ഥാനാർത്ഥിയായിരുന്ന സുനിൽകുമാർ പറഞ്ഞു .ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്.പൂരപ്പറമ്പിൽ  എം ആർ അജിത് കുമാറിന്‍റെ സാന്നിധ്യം കണ്ടില്ല.മൂന്ന്  ഐപിഎസ് ഓഫീസർമാരെ  കണ്ടു.

പോലീസ് പറഞ്ഞിട്ടല്ല പൂരം നിർത്തിവക്കാൻ പറഞ്ഞത്.കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറേ അല്ല   പൂരം നിർത്തിവെക്കാൻ പറഞ്ഞത്.മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്.വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്.എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്.അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണം.ഇതാണ് സുനിലിന് അറിയേണ്ടത് പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ ഹിഡൻ അജണ്ട തന്നെയാണെന്ന് സുനിൽ പറയാതെ പറയുന്നു. ആർഎസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു.സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്.രോഗികളെ കൊണ്ടുവരേണ്ട ആംബുലൻസ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു.

 

തെരഞ്ഞെടുപ്പിനെക്കാൾ ഉപരി തൃശ്ശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇത്തരത്തിൽ ഇപ്പോൾ പ്രതിസന്ധിയിലായത് മുഖ്യമന്ത്രിക്കൊപ്പം അജിത് കുമാർ കൂടിയാണ്. തനിക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അജിത് കുമാർ വിശ്വസിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.  (2 hours ago)

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു  (2 hours ago)

Ilyushin Il-76 ഇന്ത്യൻ വ്യോമസേനയുടെ ഗജരാജൻ!  (3 hours ago)

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി  (3 hours ago)

CM അജിത്തിനെതിരെ  (3 hours ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; അതിതീവ്രമായ മഴ വരുന്നു ; കടലിൽ പോകരുത്  (4 hours ago)

എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ബ്രിട്ടിഷ് യുദ്ധവിമാനം മാറ്റും; വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും  (5 hours ago)

നാണം കെട്ട് കെ.എസ്.യുക്കാരും... ഗവര്‍ണറെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് വെല്ലുവിളിച്ച എസ്എഫ്‌ഐക്കാര്‍ക്ക് അവരുടെ തട്ടകത്തില്‍ ഒന്നും ചെയ്യാനായില്ല; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഭാ  (6 hours ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ്  (6 hours ago)

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും  (6 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (6 hours ago)

ബംഗ്ലാദേശ് 247ന് പുറത്ത്...  (6 hours ago)

കാര്‍ ലോറിയില്‍ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും  (7 hours ago)

Malayali Vartha Recommends