കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്

ജോസ്മോൻ തന്റെ സ്വന്തം മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നടുക്കത്തിലാണ് ഓമനപുഴ ഗ്രാമവാസികൾ. കാരണം ജോസ്‌മോൻ എന്ന വ്യക്തിയെ കുറിച്ച് നാട്ടിൽ എല്ലാവർക്കും നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കുന്ന ഒരു മനുഷ്യനെ അല്ലായിരുന്നു ജോസ്മോൻ. അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അടക്കം ആൾ വളരെ സജീവമായിരുന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോൻ പോലീസിനോടു പറഞ്ഞിരിക്കുന്നത്.
‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ. എന്നാണ് ജോസ്‌മോന്റെ കുറ്റസമ്മതം.ഇപ്പോഴിതാ, കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഏയ്ഞ്ചലിന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് ഉദിച്ച സംശയമാണ് കേസിൽ വഴിത്തിരിവായത്. തുമ്പായി മാറിയത് യുവതിയുടെ കഴുത്തിലെ പാട് ആയിരിന്നു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കളുടെ നാടകവും നാട്ടുകാർ കണ്ടു.
ചെട്ടികാട് ആശുപത്രിയിലുള്ള ഡോക്ടറുടെ സംശയമാണ് കേസിന് വലിയൊരു വഴിത്തിരിവായത്. കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്. ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നു പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യയല്ല, കൊലപാതമാണെന്ന് ഉറപ്പിച്ചത്. തുടർന്നാണ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാൾ സമ്മതിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha