Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...

19 AUGUST 2025 02:34 PM IST
മലയാളി വാര്‍ത്ത
സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം.  ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സിപിഎമ്മിലെ ഫണ്ട് വരവിനെ സംബന്ധിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്തിനു ശേഷം വന്ന ഫണ്ടുകള്‍.    ഇതോടെ എകെജി ഭവനില്‍ ഇ ഡി അന്വേഷണം നടത്താന്‍ പോവുകയാണെന്നും എതിര്‍കക്ഷികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വകവരുത്തുകയാണെന്നും  സിപി എം മുറവിളി കൂട്ടി. എന്നാൽ ഇപ്പോൾ മുറവിളികൾക്കൊന്നും പ്രസക്തിയില്ലാതാക്കി കൊണ്ട് സി പി എമ്മിന്റെ കൊടും അഴിമതികൾ ഒരു സഖാവ് വഴി തന്നെ ദില്ലി ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുകയാണ്.     ഇനി ഹൈക്കോടതിയിൽ നിന്നും ഒരു ഉത്തരവ് ലഭിച്ചാൽ കേന്ദ്രത്തിന് സുഗമമായി അന്വേഷിക്കാം. വിവാദ വ്യവസായി രാജേഷ് കൃഷ്ണക്കെതിരെ വി മുഹമ്മദ് ഷർഷാദ്  സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്. കത്തിലെ   ആദ്യ വരി മുതൽ അവസാന വരി വരെ സാമ്പത്തിക തിരിമറിയെ കുറിച്ചുള്ള കഥകളാണ് ഉള്ളത്. രാജേഷുമായി അടുത്ത് പ്രവർത്തിച്ചതിലൂടെ താൻ മനസ്സിലാക്കിയ കാര്യങ്ങളാണ് കത്തിലുള്ളതെന്ന് വ്യവസായിയായ ഷർഷാദ്  പറയുന്നു. പാർട്ടിക്കെതിരെ ആരോപണം ഉയരുമ്പോൾ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഒറ്റക്കെട്ടായി ഇറങ്ങുന്ന നേതൃത്വം പക്ഷേ ഇക്കാര്യത്തിൽ മൗനം പുലർത്തുകയാണ് .   സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനെതിരെ  ഇതിനുമുമ്പും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉണ്ടായ സമയത്ത് സംഭവിച്ചത് പോലെ അവരവർ തന്നെ നേരിടട്ടെ എന്നുമാണ് പാർട്ടി നേതാക്കളുടെ നിലപാട് . ചുരുക്കത്തിൽ  തകർന്നത് ഗോവിന്ദൻ മാഷിന്റെ ഇമേജാണ്.2018 ൽ താനും കുടുംബാംഗങ്ങളും ഡൽഹി സന്ദർശിച്ചപ്പോൾ പാർലമെൻറ് സന്ദർശിക്കുന്നതിന് പാസ് ലഭിക്കാൻ വേണ്ടി  ഗോവിന്ദൻ മാഷിന്റെ മകൻ  ശ്യാംജിത്തിനെ  ബന്ധപ്പെട്ടു എന്നാണ് ഷർഷാദിന്റെ കത്തിലുള്ളത്. ശ്യാമിന്റെ  നിർദ്ദേശപ്രകാരം രാജേഷിനെ വിളിച്ചു .  എം പിയായിരുന്ന  പി കെ ബിജുവിന്റെ  ഓഫീസ് വഴി രാജേഷ് പാസ്  ലഭ്യമാക്കി . എം.വി. ഗോവിന്ദന്റെ വിശ്വസ്തനാണ് ബിജു.     സ്വകാര്യബാങ്കുമായി ബന്ധപ്പെട്ടിട്ടുള്ള ഇടപാടുകളിൽ ചില തടസ്സങ്ങൾ നേരിട്ടപ്പോഴും രാജേഷിന്റെ സഹായം തേടി.  അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നേരിട്ട് ബാങ്കിൽ വിളിച്ചാണ് പ്രശ്നങ്ങൾ പരിഹരിച്ചത് . ഒരു വ്യക്തിയുടെ പ്രശ്നം പരിഹരിക്കാൻ ധനമന്ത്രി നേരിട്ട് വിളിച്ചതിന് മിറക്കിൾ എന്നാണ് ബാങ്ക് അധികൃതർ വിശേഷിപ്പിച്ചത് പിന്നീട്  മസാല ബോണ്ടുമായി  ബന്ധപ്പെട്ട പരിപാടിക്ക്  മുഖ്യമന്ത്രിയും ധനമന്ത്രി  ഐസക്കും ലണ്ടനിൽ എത്തി. അപ്പോഴും രാജേഷ് ഒപ്പമുണ്ടായിരുന്നു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ലണ്ടനിലെ കടലാസ് കമ്പനി വഴി രാജേഷ് നടത്തിയ നിക്ഷേപത്തിന്  പിന്നിലും  തട്ടിപ്പുണ്ട്.   സർക്കാരിന്റെ വൻ  പദ്ധതി നടപ്പാക്കുന്നവർ എന്ന നിലയിലാണ് ലണ്ടൻ കമ്പനിയെ കേരളത്തിൽ അവതരിപ്പിച്ചത്.ഇതുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികൾ എന്ന പേരിൽ ലണ്ടനിൽ നിന്നുള്ള സംഘം കേരളത്തിൽ എത്തി. മാധ്യമങ്ങളിൽ വലിയ വാർത്ത നൽകിയെങ്കിലും സർക്കാർ നേരത്തെ തന്നെ നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിയെക്കുറിച്ച് മാത്രമാണ് അവർ സംസാരിച്ചത് അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മ ഉൾപ്പെടെ സർക്കാരിന്റെ പ്രമുഖർ ഈ സന്ദർശനത്തെ കുറിച്ച് വാർത്താ സമ്മേളനം നടത്തിയിരുന്നു.വിദേശ നിക്ഷേപ ചട്ടം ലംഘിച്ചതിന് ചെന്നൈയിലെ സെക്യൂരിറ്റി സർവീസസ് കമ്പനിക്കെതിരെ കേന്ദ്രസർക്കാരിൻറെ അന്വേഷണം നടന്നുവരികയാണ്. കമ്പനിയുടെ മറവിൽ ഇടത് നേതാക്കൾക്ക് രാജേഷ് പണം അയച്ചു .      കേന്ദ്ര അന്വേഷണം പാർട്ടിയിലേക്കോ  നേതാക്കളിലേക്കോ എത്തുമോ എന്ന് താൻ ഭയപ്പെടുന്നതായി  കത്തിൽ പറയുന്നു. ലണ്ടനിൽ നിന്നും കൊച്ചിയിലെക്ക്  രാജേഷ് കാർ യാത്ര പ്രഖ്യാപിചെങ്കിലും  നടത്തിയില്ല .  എന്നാൽ അതിൻറെ പേരിൽ പിരിച്ച പണം തട്ടിയെടുത്തു. ലോക കേരളസഭാംഗം  എന്ന പദവിയും ഇതിനായി ദുരുപയോഗം ചെയ്തു. നടി ശോഭനയുടെ നൃത്ത പരിപാടി ലണ്ടനിൽ സംഘടിപ്പിച്ചതിന്റെ മറവിലും പണം തട്ടിപ്പ് നടത്തിയതായാണ് വിവരം. മമ്മൂട്ടി അഭിനയിച്ച പുഴു എന്ന സിനിമയുടെ നിർമ്മാണ ചെലവിന് എന്ന പേരിൽ ഇംഗ്ലണ്ട്,  ഖത്തർ എന്നിവിടങ്ങളിൽ നിന്നും 80 ലക്ഷം രൂപ രാജേഷ് ഇന്ത്യയിൽ എത്തിച്ചു.     പ്രൊഡ്യൂസർ വേഷത്തിൽ മലയാള സിനിമയിൽ കയറിപ്പറ്റി വിവിധ ഇടപാടുകൾ നടത്തി. സ്ഥാനവും മേൽവിലാസവും നേടിയെടുക്കാനാണ് രാജേഷിന്റെ ശ്രമം കേരളത്തിലെ സിപിഎം നേതാക്കളുമായുള്ള അടുപ്പം ഇവർ തമ്മിലുള്ള ഇടപാടുകൾ എന്നിവ കാണിച്ച് യുകെയിലെ പരിപാടികളിലും പാർട്ടി വേദികളിലും രാജേഷ് നിരന്തരം പങ്കെടുക്കാറുണ്ട്. ലോക കേരളസഭ,  മലയാളം മിഷൻ,  പാർട്ടിയുടെ സാംസ്കാരിക സംഘടനകൾ എന്നിവയിൽ സ്വന്തം അജണ്ട നടപ്പാക്കാൻ രാജേഷ് ശ്രമിക്കാറുണ്ട്.  യു കെയിലെത്തുന്ന പാർട്ടി നേതാക്കളുമായി ദുരൂഹപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ട് . മുൻപ്   ശ്രീരാമകൃഷ്ണന്റെ യുകെ സന്ദർശനവുമായി ബന്ധപ്പെട്ട് രാജേഷ് നടത്തി ഇടപെടലുകൾ മലയാളി സമൂഹത്തിനിടയിൽ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി.      രാജേഷിന്റെ ക്രിമിനൽ പ്രവർത്തനങ്ങളും അവിശുദ്ധ ബന്ധങ്ങളും പാർട്ടിയുടെയും സർക്കാരിന്റെയും സംവിധാനങ്ങളിലുള്ള  സ്വാധീനം ദുരുപയോഗം ചെയ്തുള്ള നടപടികളും പൊതുസമൂഹത്തിനു മുമ്പിൽ അനാവരണം ചെയ്യപ്പെടണം എന്നാണ് കത്തിലെ ആവശ്യം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരും ഓഫീസും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു മുൻ മന്ത്രി തോമസ് ഐസക്കുമായുള്ള രാജേഷിന്റെ ബന്ധം മസാല ബോണ്ട്  വിവാദത്തിലാണ് ചെന്നുനിൽക്കുന്നത്.  മത്സ്യബന്ധന കരാറും സർക്കാരിൻറെ വൻകിട പദ്ധതികളും വേറെ .  ഇത് സിപിഎം നേതാക്കളെ മാത്രമല്ല സർക്കാരിനെ തന്നെ സംശയനിഴലിലാക്കിയിട്ടുണ്ട്.   മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഒപ്പം രാജേഷ് നിൽക്കുന്നതും സംസാരിക്കുന്നതും ആയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ധാരാളമുണ്ട്. രാജേഷ് തന്നെ ഇത് പങ്കുവെച്ചിട്ടുമുണ്ട്.  കെഎസ്എഫ്ഇ പ്രവാസിചിട്ടിയുടെ  വിദേശത്ത് നടന്ന  പരിപാടികളിലും രാജേഷിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സീതാറാം യെച്ചൂരി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും രാജേഷ് തന്നെ തന്റെ  സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവാദമായതിനെ  തുടർന്ന് റദ്ദാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാറിനെ കുറിച്ചും രാജേഷിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.   ഫിഷറീസ് വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട പല പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ലണ്ടനിൽ  നിന്നുള്ള ഒരു കമ്പനിയുടെ സഹായവും പങ്കാളിത്തവും ഏർപ്പാടാക്കി എന്നാണ്  പരാതി.      ലണ്ടൻ സംഘം എന്ന മട്ടിൽ കേരളത്തിൽ വന്നുപോയ ഗ്രൂപ്പിൽ മാത്യൂസ് എന്ന പേരുള്ള ഒരു ഇംഗ്ലീഷുകാരൻ മാത്രമാണ് ഉണ്ടായിരുന്നത് .  ലണ്ടൻ സംഘം എന്ന പേരിൽ കേരളത്തിൽ എത്തിയ ആളുകള്‍ക്ക് പദ്ധതിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.  ചുരുക്കത്തിൽ രാജേഷിനെയും പരാതി നൽകിയ മുഹമ്മദ് ഷർഷാദിനെയും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സിപിഎം നേതാക്കൾ.  ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടെ നിഷേധാത്മക നിലപാടാണ് പിണറായി ഉൾപ്പെടെയുള്ളവരെ  പ്രതിസന്ധിയിലാക്കുന്നത്.  ഗോവിന്ദൻ മാഷിന്റെ  മകൻ വിവാദത്തിൽ പെടുമ്പോൾ പിണറായിക്ക്  ഒളിച്ചോടാൻ നിവൃത്തിയില്ല. സർക്കാരും പാർട്ടിയും തമ്മിലുള്ള പണമിടപാടുകൾ സംഭവിച്ച അതീവ ഗുരുതര ആരോപണങ്ങൾ     അടങ്ങിയ ഒരു കത്ത് ഒരു ഹൈക്കോടതിയുടെ രേഖയിലേക്ക് മാറിയത് പാർട്ടിയെ വല്ലാത്തൊരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. വിശദാംശങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടാൽ സിപിഎം പ്രതിസന്ധിയിലാകും. നേതാക്കളാരും എടുത്തുചാടി അഭിപ്രായം പറയാത്തതിന്റെ പ്രധാന കാരണം ഇതാണ്. എകെജി സെൻററിലും എകെജി ഭവനിലും കൊണ്ടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്.  എന്നാൽ പിണറായി വിജയന്    പോലും ഇക്കാര്യത്തിൽ എന്ത് സംസാരിക്കണം എന്ന് കുറിച്ച് വ്യക്തമായ ഒരു രൂപവുമില്ല. അതിനിടെ എൻഫോഴ്സ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജൻസികൾ ഇത് സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യമായി കേരളത്തിൽ നിന്നും കത്തുകൾ പ്രവഹിക്കുകയാണ്  
അനധികൃത സാമ്പത്തിക ഇടപാട് ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി.  ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഹവാല പണമിടപാടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ചുമാണ് വ്യവസായി ഷര്‍ഷാദ് പിബിക്ക് പരാതി നല്‍കിയത്.

  സിപി എമ്മിലെ ഉന്നത നേതാക്കളും മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നിരവധി നേതാക്കൾ സംശയത്തിന്റെ നിഴലിലായ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച് നേതാക്കളുടെയും സഹയാത്രികരുടെയും കൈകളിൽ എത്തിച്ചേർന്നത് കോടിക്കണക്കിന് രൂപയാണ്. സിപി എം നേതാക്കളും മന്ത്രിമാരും നിരന്തരം വിദേശയാത്രകൾ നടത്തിവരുന്നതിൽ ദുരൂഹത ഉയരുന്ന സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിച്ച് കോടികൾ സമ്പാദിക്കുന്ന വിവരം പുറത്തുവന്നത്.പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് കൃഷ്ണ ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തത്. പിബിക്ക് നല്‍കിയ ഈ പരാതി രാജേഷിന് ചോര്‍ത്തി നല്‍കിയത് എം.വി.ഗോവിന്ദന്റെ മകനാണെന്നാണ് പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.  
സിപിഎം യു കെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ചെന്നൈയിലെ വ്യവസായി ബി.മുഹമ്മദ് ഷർഷാദ് പിബി അംഗം അശോക് ധാവ്ളെയ്ക്കു നൽകിയ കത്തു ചോർന്നത് രാഷ്ട്രീയ വിവാദമായി കേരളത്തിൽ മാത്രമല്ല കത്തിപടർന്നത്. സിപിഎമ്മിലെ പ്രധാന നേതാക്കൾക്കു മേൽ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചാണ് വ്യവസായി കത്തു നൽകിയത്. അസംബന്ധമെന്നായിരുന്നു വിവാദങ്ങളെക്കുറിച്ച് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്.
മധുരയിൽ ഈ വർഷം നടന്ന പാർട്ടി കോൺഗ്രസിൽ പ്രതിനിധി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ രാജേഷ് നൽ‌കിയ മാനനഷ്ട ഹർജിയിലാണ് പിബിക്കുള്ള ഷർഷാദിന്റെ കത്ത് ഇടംപിടിച്ചതും അതുവഴി പുറത്തുവന്നതും. രാജേഷിന്റെ സുഹൃത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനുമായ ശ്യാംജിത് ആണ് കത്ത് ചോർത്തിയതെന്ന ഗുരുതര ആരോപണവുമായി ഷർഷാദ് രംഗത്തുവന്നതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി.

  മധുരയിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി പങ്കെടുക്കാൻ ശ്രമിക്കുന്നതിനിടെ പുറത്താക്കപ്പെട്ടപ്പോഴാണ് രാജേഷ് കൃഷ്ണ വാർത്തകളിൽ നിറഞ്ഞത്. യുകെയിലെ സിപിഎം അനുകൂലസംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് രാജേഷ് പാർട്ടി കോൺഗ്രസിൽ എത്തിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചയയ്ക്കുകയായിരുന്നു. മുൻപ് മറുനാടൻ ഷാജൻ സ്കറിയയെ  മർദിച്ചതുമായി ബന്ധപ്പെട്ട് രാജേഷ് ആരോപണവിധേയനായിരുന്നു.പത്തനംതിട്ട വാര്യാപുരം സ്വദേശിയായ രാജേഷ് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. സിപിഎം അനുകൂല ചാനലിൽ ഉൾപ്പെടെ മാധ്യമപ്രവർത്തകനായിരുന്നു.     ലണ്ടനിൽ വ്യവസായിയായ രാജേഷ് ‘പുഴു’, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തുടങ്ങിയ സിനിമകളുടെ നിർമാണപങ്കാളിയാണ്.ലണ്ടനിൽനിന്ന് റോഡുമാർഗം കേരളത്തിലേക്കുള്ള യാത്രാനുഭവവുമായി ‘ലണ്ടൻ ടു കേരള’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ചില തടസ്സങ്ങൾ കാരണം ഈ യാത്ര മുടങ്ങിയതിനെക്കുറിച്ചും ഷർഷാദ് പാർട്ടിക്കു നൽകിയ കത്തിലുണ്ട് രാജേഷിന്റെ ഭാര്യയും ലണ്ടനിലാണു ജോലി ചെയ്യുന്നത്.രാജേഷ് കൃഷ്ണയ്ക്കെതിരെ ബി.മുഹമ്മദ് ഷർഷാദ് സിപിഎം നേതൃത്വത്തിനു നൽകിയ കത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട അഴിമതി മുതൽ സാമ്പത്തിക തിരിമറി വരെയുള്ള ആരോപണങ്ങളുണ്ട്. രാജേഷുമായി അടുത്തു പ്രവർത്തിച്ചതിലൂടെ മനസ്സിലാക്കിയ കാര്യങ്ങളെന്ന നിലയിലാണു വ്യവസായി ഷർഷാദിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതാക്കളും മന്ത്രിമാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കത്തിലുള്ളത്.     തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കത്ത് പുറത്തുവന്നതിനു പിന്നിൽ പാർട്ടിയിലെതന്നെ ചിലരാണെന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്.
സിപിഎം പിബിയിൽ ലഭിച്ച മുഹമ്മദ് ഷർഷാദ് കത്തിന്റെ അടിസ്ഥാനത്തിലാണു രാജേഷ് കൃഷ്ണ മാനനഷ്ടക്കേസ് നൽകിയത്. പാർട്ടി ആസ്ഥാനം ഡൽഹി ആണെന്നതിനാലാണു ഹർജി ഡൽഹി ഹൈക്കോടതിയിൽ നൽകിയതെന്നാണ് വിശദീകരണം. ന്യൂനപക്ഷ മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ അഭിഭാഷകൻ ജോജോ ജോസ് മുഖേനയാണു കോടതിയെ സമീപിച്ചത്.ഏതാനും വർഷം മുൻപ് സിപിഎമ്മിന്റെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നു ഡൽഹി ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും അപേക്ഷ നൽകിയതു ജോജോ ജോസ് ആയിരുന്നു.     തെറ്റായ വിവരങ്ങൾ നൽകിയാണു സിപിഎം റജിസ്ട്രേഷൻ നേടിയതെന്നായിരുന്നു ആരോപണം.സിപിഎമ്മിനെ കുരുക്കിലാക്കിയ കത്ത് വിവാദത്തിൽ ആദ്യമായി  രാജേഷ് കൃഷ്ണ പ്രതികരിച്ചു. ഈ വിവാദത്തിൽപ്പെട്ട കത്ത് പ്രതി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലും ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണെന്ന് രാജേഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിട്രൈവ് ചെയ്യാൻ സംവിധാനങ്ങളുണ്ടല്ലോയെന്നും വരുംദിവസങ്ങളിൽ അതും പുറത്തുവരുമെന്നും രാജേഷ് കുറിപ്പിൽ പറയുന്നു. ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും.     ആരോപണം ഉന്നയിച്ച മുഹമ്മദ് ഷർഷാദിനോട് രേഖകൾ ചോദിച്ചാൽ കൈ രേഖയല്ലാതെ അയാൾക്ക് ഒന്നും കാണിക്കാനുണ്ടാകില്ലെന്നും രാജേഷ് കുറിപ്പിൽ പരിഹസിക്കുന്നുണ്ട്.25 വർഷത്തോളമായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ കഴിയുമായിരുന്ന, ഒരു വോട്ട് ചെയ്യാൻ മാത്രം ഇന്നും ഇന്ത്യൻ പാസ്പോർട്ട് നിലനിൽത്തിയിരിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മെമ്പർ ആണെന്ന് എന്നും അഭിമാനത്തോടെ പറയുന്ന, സിപിഎം ബ്രിട്ടൺ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിച്ചുവരുന്ന ഞാൻ, പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും, രാജേഷ് കുറിപ്പിൽ പറയുന്നു.രാജേഷ് കൃഷ്ണയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇതാണ്.   
ഇക്കാലമത്രയും ഒരുവൻ ഒരു മഞ്ഞ പത്രക്കാരനുമായി ചേർന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോൾ എന്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. 'എന്തുകൊണ്ട് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല' ?ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോൾ കഴിഞ്ഞമാസം ഡൽഹി കോടതിയിൽ അദ്ദേഹത്തിന് എതിരെ ഞാൻ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയൽ ചെയ്തു. ഇതിൽ നിയമനടപടി ഉറപ്പായപ്പോൾ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തിൽ ഒരു മുഖ്യധാരാ പത്ര റിപ്പോർട്ടറെ കളത്തിലിറക്കി. നിരന്തര CPM വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായും ഇന്നത്തെ മത്സര മാർക്കറ്റിംഗ് റേറ്റിങ്ങ് പ്രഷറിലും മറ്റ് മാദ്ധ്യമങ്ങളും കളത്തിലിറങ്ങി.

  വ്യക്തമായി തന്നെ പറയട്ടെ, ഈ വിവാദത്തിൽപ്പെട്ട കത്ത് പ്രസ്തുത പ്രതി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണ്. എന്നാൽ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിട്രൈവ് ചെയ്യാൻ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ, വരും ദിവസങ്ങളിൽ അതും പുറത്തുവരും.സോഷ്യൽ മീഡിയ പോസ്റ്റിൽ അയാൾ തന്നെ പറയുന്നുണ്ട് 'രാജേഷ് കൃഷ്ണയ്ക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ മെമ്പർ അശോക് ധാവ്ലെയ്ക്ക് പരാതി കൊടുത്തത് ഞാനാണ്. ആർക്കുവേണമെങ്കിലും പരാതിയുടെ പകർപ്പ് ആവശ്യപ്പെടാം. ' അപ്പോൾ അയാളിൽ നിന്നു തന്നെ ഇത് പൊതുജന മദ്ധ്യത്തിൽ വന്നതാണെന്ന് വ്യക്തമാണല്ലോ. മാത്രവുമല്ല മധുര പാർട്ടി കോൺഗ്രസ് നടന്ന ദിവസങ്ങളിലെ ചാനൽ വാർത്തകളിൽ മേൽ പറഞ്ഞ പ്രതിയുടെ     കത്ത് അവരുടെ കയ്യിലുണ്ടെന്നു പറഞ്ഞിട്ടുള്ളതും അത് പ്രസിദ്ധപ്പെടുത്തിയിട്ടുമുള്ളതാണല്ലോ.ഇപ്പോൾ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ഈ കത്ത് 2022 മുതൽ മലയാളത്തിൽ പലയിടങ്ങളിലും ലഭ്യമായിരുന്നെന്ന് പ്രതി തന്നെ പറയുന്നുണ്ടല്ലോ.
എനിക്കെതിരെ വാർത്ത വന്നാൽ അതിനൊരു ഗുമ്മില്ലാത്തതിനാൽ സിപിഎമ്മിനെയും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും ചേർത്ത് കെട്ടാൻ ശ്രമിച്ച പ്രതിയുടെ അതിബുദ്ധിയിൽ ഇത്തവണ വീണത് 'മാധ്യമ സിൻഡിക്കേറ്റാണ്'.എന്തായാലും മാധ്യമപ്രവർത്തകരുടെ വർഗ്ഗബോധം എനിക്കിഷ്ടപ്പെട്ടു, കാരണം അതിൽ പ്രതിപാദിച്ചിരിക്കുന്ന എന്റെ സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ പേരുകൾ ഒന്നും തന്നെ അവർ ചർച്ചയ്ക്ക് എടുത്തിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം ആരാഞ്ഞവർ മാധ്യമ സുഹൃത്തുക്കളുടെ പ്രതികരണത്തിന് മെനക്കെട്ടതുമില്ല.
  ഞാൻ ഫയൽ ചെയ്ത കേസ്, എനിക്കെതിരെ അപവാദപ്രചരണം നടത്തിയ ആൾക്കെതിരെ മാത്രമാണ്. എന്നാൽ അയാൾ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മാധ്യമങ്ങൾ കൂടി ഇതിൽ പ്രതിയാണെന്നാണ്.മാധ്യമ സ്ഥാപനങ്ങളെ അയാൾ സമർത്ഥമായി കളിപ്പിക്കുകയായിരുന്നു എന്ന് വരും ദിവസങ്ങളിൽ നിങ്ങൾക്ക് ബോദ്ധ്യപ്പെടും. ഉണ്ടെന്ന് പറഞ്ഞ രേഖകൾ ചോദിച്ചാൽ കൈ രേഖയല്ലാതെ അയാൾക്ക് ഒന്നും കാണിക്കാനുണ്ടാകില്ല.ഏതന്വേഷണത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. 25 വർഷത്തോളമായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ കഴിയുമായിരുന്ന, ഒരു വോട്ട് ചെയ്യാൻ മാത്രം ഇന്നും ഇന്ത്യൻ പാസ്പോർട്ട് നിലനിൽത്തിയിരിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മെമ്പർ ആണെന്ന് എന്നും അഭിമാനത്തോടെ പറയുന്ന, CPM ബ്രിട്ടൺ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിച്ചു വരുന്ന ഞാൻ, പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും.    
പണ്ട് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. 'അവൾക്കൊപ്പം' എന്നത് ഹാഷ് ടാഗിടാനുള്ള ഒരു വരി മാത്രമല്ല എനിക്ക്. ഭാവനയുടെ തിരിച്ചു വരവിനിടയാക്കിയ ചലച്ചിത്രം, പല നിർമ്മാതാക്കളും പിൻമാറിയപ്പോൾ അഭിമാനപൂർവ്വം ഏറ്റെടുത്തു നിർമ്മിച്ച ആളാണ് ഞാൻ. ജൻഡർ വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ അവരുടെ വേട്ടയാടപ്പെടലുകളിൽ ഉൾപ്പടെ ഏതവസ്ഥയിലും എന്നാലാവും വിധം ചേർത്തു നിർത്താൻ ശ്രമിച്ചിട്ടുണ്ട്. അതൊരു മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന ഉത്തമ വിശ്വാസം പേറുന്ന ആളാണ് ഞാൻ.ഒരു സംശയവും വേണ്ട, തുടർന്നും അങ്ങനെ തന്നെയായിരിക്കും.ഏതായാലും ഡൽഹി ഹൈക്കോടതിയിലിരിക്കുന്ന ആ രേഖയിൽ കൂടുതൽ അന്വേഷണം വരുമ്പോൾ സി പി എം തുങ്ങിമരിക്കുമോ എന്ന് കണ്ടറിയാം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends