തിരുമല കൗൺസിലറായിരുന്ന ബി.ജെ.പി. നേതാവ് കെ. അനിൽകുമാർ ആത്മഹത്യ ; സ്വന്തമെന്ന് അനിൽകുമാർ കരുതിയിരുന്ന ആളുകളുടെ ചതിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുമല കൗൺസിലറായിരുന്ന ബി.ജെ.പി. നേതാവ് കെ. അനിൽകുമാർ ആത്മഹത്യ ചെയ്തത് സ്വന്തം ആൾക്കാർ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നവർ ചതിച്ചതുകൊണ്ടാണ് എന്ന് വ്യക്തമാക്കുന്ന മാധ്യമ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി വി.ശിവൻകുട്ടി. അദ്ദേഹം ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയത് എന്ന രീതിയിലുള്ള കുറിപ്പും മാധ്യമങ്ങൾ നൽകുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വരികൾ 'നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു നടപടികൾക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി' എന്നു കാണുന്നുണ്ട്. ഇത് ചൂണ്ടിക്കാണിക്കുന്നത് സ്വന്തമെന്ന് അനിൽകുമാർ കരുതിയിരുന്ന ആളുകളുടെ ചതിയാണ്.
വലിയശാല ഫാം ടൂർ സഹകരണ സംഘം നിയന്ത്രിച്ചിരുന്നത് ബി.ജെ.പി. ഭരണസമിതിയാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയങ്കിൽ തിരുമല കൗൺസിലറുടെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തിൽ നിന്നും ബി.ജെ.പി. യ്ക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകും.
ആ" നമ്മുടെ ആൾക്കാർ" ബി.ജെ.പി. നേതാക്കൾ തന്നെയല്ലേ. മരണശേഷം എങ്കിലും തിരുമലഅനിൽകുമാറിന്റെ അഭിമാനം തിരിച്ചു പിടിക്കാൻ ബി.ജെ.പി. എന്തു ശ്രമമാണ്നടത്തുന്നത്. ഇപ്പോഴും അനിൽകുമാറിന്റെ ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























