രാത്രിക്ക് രാത്രി ഷാജഹാന്റെ വീട് വളഞ്ഞ് റെയ്ഡ്...! ആഘോഷ കമ്മറ്റിയിൽ വെടിക്കെട്ട്..! ഊറിച്ചിരിച്ച് കെ ജെ ഷൈൻ

യൂട്യൂബ് ചാനലിലൂടെ ഷൈനെയും വി എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയും അധിക്ഷേപ്പിച്ച് വീഡിയോ ഇട്ടു എന്നായിരുന്നു കെ ജെ ഷൈനിന്റെ പരാതി. നേരത്തെ, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. യുട്യൂബര്‍ കൊണ്ടോട്ടി അബുവിനെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പറവൂരിലെ വീട്ടിലാണ് ചെന്നെത്തിയത്. പരിശോധന നടത്തിയ അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അധിക്ഷേപ പരാമര്‍ശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണില്‍ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാന്‍ സൈബര്‍ ഫോറന്‍സിക് സംഘത്തിന് കൈമാറും.
നാളെ ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഗോപാലകൃഷ്ണനും കെ എം ഷാജഹാനും പുറമേ കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന നൂറിലധികം പ്രൊഫൈലുകള്‍ പരിശോധിച്ചു. ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും പോസ്റ്റുകളില്‍ കമന്റിട്ടവരെ ആലുവ സൈബര്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്.
കുന്നംകുളത്ത് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരേ സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ആലുവ സൈബര്‍ പോലീസില്‍ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമത്തിലൂടെ സൈബര്‍ ആക്രമണം നടത്തി എന്നുകാട്ടിയാണ് പരാതി.
അപഖ്യാതിയുണ്ടാക്കുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന്റെ ഒട്ടേറെ സാമൂഹികമാധ്യമ ലിങ്കുകള്‍ പോലീസിനു കൈമാറിയതായി കെ.ജെ. ഷൈന്‍ പറഞ്ഞു. കെ.ജെ. ഷൈനിനെതിരേ സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്രചാരണം നടത്തിയതിനെതിരേ ഇവരുടെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് അന്വേഷിച്ചുവരുകയാണ്
https://www.facebook.com/Malayalivartha