അമീബിക് മസ്‌തിഷ്കജ്വരം..കേരളത്തിൽ ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും, മലിനീകരണനിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ.. വെള്ളം ദിവസവും ക്ലോറിനേറ്റ് ചെയ്യണം..

അമീബിക് മസ്‌തിഷ്കജ്വരം കേരളത്തിൽ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് . ഇപ്പോഴിതാ അമീബിക് മസ്‌തിഷ്കജ്വരം വർധിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും മലിനീകരണനിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ. മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ സംസ്ഥാന പൊതുജനാരോഗ്യ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പൊതു-സ്വകാര്യ നീന്തൽ കുളങ്ങളുടെ ഉപയോഗവും മലിനമായ കുളങ്ങളിലും തടാകങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും കുളിക്കുന്നതാണ് രോഗബാധയ്ക്കുള്ള കാരണങ്ങളെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലനകേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പുകാർ അതതിടങ്ങളിലെ വെള്ളം ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഇതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. പഞ്ചായത്ത് ആരോഗ്യ ഉദ്യോഗസ്ഥർ വരുമ്പോൾ ഹാജരാക്കണംകുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിൽ ക്ലോറിനേഷൻ നടത്തണം.ജലവിതരണ ശൃംഖലകളിലെ ശുദ്ധീകരണത്തിന് ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജൻസികൾ ശ്രദ്ധിക്കണം.
അമീബയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന കുടിവെള്ള വിതരണശൃംഖലകളിലെ വെള്ളം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല.ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതും ഖരമാലിന്യം തള്ളുന്നതും തടയണം.അമീബിക് മസ്തിഷ്‌കജ്വര (Amoebic Meningoencephalitis) വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ കുളം അടച്ചിടാൻ ദേവസ്വം അധികൃതർക്ക് നിർദേശം നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. രോഗം പടരുന്നത് തടയാൻ പൊതു കുളങ്ങൾ നേരത്തേ അടച്ചിരുന്നു.
അതേസമയം, സ്വകാര്യ കുളങ്ങളും നീന്തൽക്കുളങ്ങളും ഒഴിവാക്കണമെന്നും കൗൺസിൽ നിർദേശിച്ചു. മുങ്ങിക്കുളിക്കുന്നതു വഴിയാണ് രോഗം പ്രധാനമായും പടരുന്നത് എന്നതിനാലാണ് ഈ നടപടി.നഗരത്തിലെ തെരുവുവിളക്കുകളുടെ ശോചനീയാവസ്ഥ കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. വൈദ്യുതി പോസ്റ്റുകളിൽ കയറി ബൾബുകൾ നന്നാക്കേണ്ട അവസ്ഥയിലാണ് കൗൺസിലർമാരെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ആരോപിച്ചു. അറ്റകുറ്റപ്പണി ചെയ്യാത്ത കരാറുകാരനെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























