Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഉളുപ്പുണ്ടോ ഡാ നിനക്കൊക്കെ SFI അടിമകളെ വലിച്ച് കീറുന്നു നാക്കിൽ പിരിവെട്ടി സമനില തെറ്റി..!ദേ വീഡിയോ, കിടന്ന് മെഴുകുന്നു

24 OCTOBER 2025 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വ്യാപക എതിര്‍പ്പുകള്‍ തള്ളി, കേന്ദ്ര സര്‍ക്കാറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയുടെ ധാരണപത്രത്തില്‍ കേരളം ഒപ്പിട്ട പശ്ചാത്തലത്തില്‍ വെട്ടിലായത് എസ്.എഫ്.ഐയും. കേന്ദ്ര വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചു നിലപാട് സ്വീകരിച്ച എസ്എഫ്‌ഐക്കാരാണ് ധാരണാപത്രം ഒപ്പിട്ടതോടെ വെട്ടിലായിരിക്കുന്നത്. തങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളും വീരവാദങ്ങളുമെല്ലാം വെറുതേയായി എന്നാണ് എസ്എഫ്‌ഐക്കാരുടെ പൊതുവികാരം. സോഷ്യല്‍ മീഡിയയില്‍ അടക്കം കുട്ടിസഖാക്കളെ പരിഹസിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി രംഗത്തുവന്നവരില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണുമുണ്ട്. വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ വിഡിയോ പങ്കുവെച്ച് 'അല്പമെങ്കിലും ഉളുപ്പാകാം...' എന്നാണ് അദ്ദേഹം കുറിച്ചത്. എ.ബി.വി.പി ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും പി.എം ശ്രീയെ എതിര്‍ത്തുവെന്നും കേരളത്തില്‍ ഒരിക്കലും നടപ്പാക്കില്ലെന്നുമാണ് സഞ്ജീവ് വിഡിയോയില്‍ പറയുന്നത്.

 

 

 

'പി എം ശ്രീ അങ്ങനെ പിണറായി ശ്രീ ആയി. എന്തൊക്കെയായിരുന്നു... ഇടതുപക്ഷ ബദല്‍, സംഘപരിവാര്‍ പ്രതിരോധം! മാങ്ങാത്തൊലി, തേങ്ങാക്കുല. ഇത്രക്ക് അനൈക്യമുള്ള പിണറായിസ്റ്റ് മുന്നണി ആണത്രേ 3.0 ഉണ്ടാക്കുന്നത് പരസ്പര ധാരണയില്ലാത്ത പിണറായി മന്ത്രിസഭയാണ് നരേന്ദ്ര മോദിയുമായുള്ള സംഘപരിവാര്‍ പാഠ്യപദ്ധതിയില്‍ ധാരാണാപത്രം ഒപ്പിട്ടത്. തൃശൂര്‍ പൂരം വരെ കലക്കി സുരേഷ് ഗോപിക്ക് പാര്‍ലമെന്റിലേക്ക് വഴിവെട്ടിയ പിണറായി വിജയന്റെ മുന്നില്‍ കീഴങ്ങിയ സിപിഐ ഇവിടേയും തേഞ്ഞു... ഇത്തരം നിലപാടുകളില്‍ എന്നും തോല്‍ക്കാന്‍ മാത്രമാണ് സിപിഐക്ക് വിധി. ഇപ്പോള്‍ ഉറപ്പായില്ലേ പിണറായി മന്ത്രിസഭയിലെ രണ്ടാം കക്ഷി ബിജെപി ആണെന്ന്. ഈ മുന്നണി എല്‍ഡിഎഫ് അല്ല സിജെപി ആണ്...' -ജിന്റോ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് തങ്ങളുടെ സമരവിജയമാണെന്ന അവകാശവാദവുമായി എ.ബി.വി.പി രംഗത്തെത്തി. 'കേരള സര്‍ക്കാര്‍ കേവലമായ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിക്ക് എതിരെ നിലപാടെടുത്തപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമം പരിഗണിച്ച് പദ്ധതി കേരളത്തില്‍ നടപ്പിലാക്കണം എന്ന നിലപാടെടുത്ത ഏക വിദ്യാര്‍ത്ഥി സംഘടന എബിവിപി മാത്രമാണ്. പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തുടര്‍ സമരങ്ങളുടെ വിജയമാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണഫലം ലഭിക്കും. 2025 ഏപ്രില്‍ 18ന് പിഎം ശ്രീ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വലിയ സമരങ്ങളുമായി വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് തെരുവിലിറങ്ങുകയും ചെയ്തു.

 

 

 

ജില്ലകളില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസിന്റെയും സിപിഐഎം ഗുണ്ടകളുടെയും വ്യാപക ആക്രമണമുണ്ടായി. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. സംസ്ഥാന സെക്രട്ടറിയടക്കം 19 പ്രവര്‍ത്തകര്‍ ജയിലിടക്കപ്പെട്ടു. എബിവിപിയുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ കേരളത്തിലെ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ മുഴുവനും പദ്ധതിയെ എതിര്‍ത്തപ്പോളും സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതിയില്‍ കേരളം അംഗമാകണം എന്ന നിലപാട് എടുത്തത് എബിവിപി മാത്രമാണ്. മാസങ്ങളോളം നീണ്ട തുടര്‍ സമരങ്ങളുടെ ഫലമാണ് ഇന്നത്തെ നിലപാട് മാറ്റം' - എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിസഭയിലും മുന്നണിയിലും സി.പി.ഐ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ തള്ളിയാണ് ധാരണപത്രത്തില്‍ കേരളം ഒപ്പിട്ടത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണപത്രത്തില്‍ ഒപ്പിട്ടത്. പി.എം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫണ്ട് തടയപ്പെട്ട സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്.എസ്.കെ) ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

 

 

 

മൂന്നുതവണ മന്ത്രിസഭ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പദ്ധതിയില്‍ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജന്‍ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു. പദ്ധതിയുടെ ഭാഗമാകുന്നതിലുള്ള വിയോജിപ്പ് സി.പി.എം നേതൃത്വത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഒപ്പിടല്‍. പദ്ധതിയില്‍ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയില്‍ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടന്‍ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വര്‍ഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.

2022ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുന്‍നിര്‍ത്തിയാണ് കേരളം ഒപ്പിടുന്നതില്‍നിന്ന് പിന്തിരിഞ്ഞുനിന്നത്. ആര്‍.എസ്.എസ് താല്‍പര്യപ്രകാരം കാവിവത്കരണ അജണ്ടയില്‍ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി -2020) പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. േബ്ലാക്കുകളില്‍ രണ്ട് സ്‌കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (5 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (8 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (9 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends