പരിചയത്തിലായത് മൂന്ന് മാസം മുമ്പ് മാവേലിക്കരയിലെ ലോഡ്ജിൽ ജോലി ചെയ്യവേ: ഇരുവരും രണ്ട് തവണ വിവാഹിതരായവർ; ഒരുമിച്ച് താമസിക്കുന്നതിനിടെ അഭിപ്രായവ്യത്യാസങ്ങളും വഴക്കും തല്ലും: ജോലി പോയതോടെ വേർപിരിഞ്ഞു: വീണ്ടും ജോലി കിട്ടിയപ്പോൾ റോയിയെ തിരഞ്ഞ് ലോഡ്ജിൽ എത്തി: ഭാര്യ’യെന്നു പറഞ്ഞ് മുറിയിൽ കയറ്റി മദ്യപാനം: അതേ രാത്രിയിൽ കൊലപാതകം...

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ആലപ്പുഴ കാർത്തികപ്പള്ളി ദേവികുളങ്ങര പുതുപ്പള്ളി സൗത്തിൽ ജെ.ബി.വില്ലയിൽ ജോബി ജോർജ് എന്ന 32കാരൻ റോയിഎ കഴിഞ്ഞ ദിവസം പോലീസ് സാഹസികമായി പിടികൂടിയിരുന്നു. വടകര മണ്ണൂർക്കര സ്വദേശി 35കാരിയായ അസ്മിനയാണ് മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ കൊല്ലപ്പെട്ടത്. അസ്മിന മരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നാണു ജോബി പൊലീസിനോടു പറഞ്ഞത്. ജോബിയുടെ ഇടതുകയ്യിൽ ആഴമുള്ള മുറിവുണ്ട്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 6 തുന്നലിട്ടു. അസ്മിന തന്നെ വെട്ടിയതായി ജോബി പൊലീസിനോടു പറഞ്ഞു.
ആറ്റിങ്ങൽ പൊലീസെത്തി തിരുവനന്തപുരത്തേക്കു കൊണ്ടുപോയ പ്രതിയെ വൈകിട്ട് ലോഡ്ജിൽ തെളിവെടുപ്പിനെത്തിച്ചു. ലോഡ്ജിനു സമീപം വലിച്ചെറിഞ്ഞ രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു. കഴുത്തിൽ തുണി ഉപയോഗിച്ചു മുറുക്കിയതാണ് അസ്മിനയുടെ മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ചൊവ്വാഴ്ചയാണു ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്കു ഭാര്യയെന്നു പറഞ്ഞ് അസ്മിനയെ കൊണ്ടുവന്നത്. രാത്രി മദ്യപിച്ച ശേഷം ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നു.
ബുധൻ രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്നു ജീവനക്കാർ നോക്കിയെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. രാവിലെ പതിനൊന്നോടെ പൊലീസ് എത്തി അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു.
ബീയർ കുപ്പി പൊട്ടിയ നിലയിൽ കണ്ടെത്തി. അടിപിടിയിൽ പരുക്കേറ്റ ജോബി രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷം ബുധൻ പുലർച്ചെ നാലരയോടെ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി.
https://www.facebook.com/Malayalivartha























