Widgets Magazine
30
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല


സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

വരുന്ന ആഴ്ച ശബരിമല സ്വര്‍ക്കൊള്ളയില്‍ വമ്പന്മാരുടെ അറസ്റ്റ് !! എസ് ഐ ടിയുടെ ഉഗ്രന്‍ നീക്കം ഇങ്ങനെ...! ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എകെജി സെന്ററിലെത്തി മോങ്ങള്‍; സര്‍ക്കാരും സി പി എമ്മും തീച്ചൂളയിലേക്ക് വീണിരിക്കുന്നു!! 2019-25 കാലഘട്ടത്തിലെ ദേവസ്വം പ്രസിഡന്റുമാര്‍ക്കെതിരെയുളള അന്വേഷണം നടക്കും

30 OCTOBER 2025 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

എസ് ഐ ടി ചോദിച്ചിട്ടും ദേവസ്വംബോര്‍ഡ് കൊടുക്കാതെ മുക്കിയ രേഖകള്‍ ഹൈക്കോടതി കയറി തൂക്കി !! രേഖകള്‍ അന്വേഷണത്തിന് സംഘത്തിന് കൈമാറിയിരിക്കണമെന്ന് കോടതി പൊട്ടിച്ചു ; അയ്യപ്പന്റെ ഭാഗ്യം ഒന്നും ഇടിവെട്ടി പോയില്ലെന്ന് സര്‍ക്കാരിനിട്ട് ട്രോളോട് ട്രോള്‍; രേഖകള്‍ ഉടന്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ദേവസ്വം മന്ത്രി വാസവന്‍; മൊട ഇറക്കിയവന്മാരുടെ വായിലെ പിരിവെട്ടിച്ച് എസ് ഐ ടി

ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...

രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമായി: വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍; 1300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍

പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിൽ വാക് വേ രൂപകൽപന; നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

വരുന്ന ആഴ്ച സര്‍ക്കാരിനും സിപിഎമ്മിനും നിര്‍ണായകം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചില നിര്‍ണായക അറസ്റ്റുകള്‍ ഉണ്ടാകും. കഴിഞ്ഞദിവസം എസ്‌ഐടി ഉഗ്രന്‍ നീക്കമാണ് നടത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ് വമ്പന്മാരുടെ അറസ്റ്റിലേക്ക് കടക്കുന്നത്. പോറ്റി മുരാരി ബാബു ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ മൂന്നാംഘട്ടത്തിലേക്കാണ് എസ്‌ഐടി ഇനി കടക്കുന്നത്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി അതിനും മുന്‍പ് പല തലകളും കുടുങ്ങും. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എകെജി സെന്ററിലെത്തി മോങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വാസു കേരളം വിടാതെ എസ്‌ഐടി നിരീക്ഷണവലയം തീര്‍ത്തു. ഇനിയുള്ള അറസ്റ്റുകള്‍ അത് സര്‍ക്കാരിന്റെ മൂട്ടില്‍ തീ പിടിപ്പിക്കുന്നതാണ്. അതായത് ദേവസ്വംബോര്‍ഡില്‍ സര്‍ക്കാര്‍ ഒത്താശയില്‍ കയറിക്കൂടിയ സിപിഎമ്മുകാരിലേക്കാണ് അന്വേഷണ സംഘം പോകുന്നത്. സിപിഎമ്മിന്റെ അടിവയറ്റില്‍ തീയാളുന്നു.

2019-25 കാലഘട്ടത്തിലെ ദേവസ്വം പ്രസിഡന്റുമാര്‍ക്കെതിരെയുളള അന്വേഷണം നടക്കും. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, 2019ലെ പ്രസിഡന്റായിരുന്ന എ പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉണ്ടാകും. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ തന്നെ നോട്ടീസ് നല്‍കും. 2019 മുതല്‍ അല്ല മുപ്പത് കൊല്ലത്തെ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാരും സിപിഎമ്മും ആവശ്യപ്പെട്ടത്. അത് ഇപ്പോള്‍ ദേവസ്വംബോര്‍ഡില്‍ ഉള്ളവരെ രക്ഷിക്കുന്നതിന് വേണ്ടി ആയിരുന്നു. എന്നാല്‍ തട്ടിപ്പ് നടന്ന 2019 മുതലുള്ള അന്വേഷണം ആണ് ആദ്യം നടക്കേണ്ടതെന്ന് ഹൈക്കോടതി കട്ടായം പറഞ്ഞതോടെ സര്‍ക്കാരിന്റെ ഫ്യൂസൂരി. കാരണം പിണറായി ഭരണത്തില്‍ വന്‍കൊള്ള നടന്നുവെന്ന് തെളിഞ്ഞാല്‍ വിശ്വാസികള്‍ ഇളകും തെരഞ്ഞെടുപ്പില്‍ കരണംപുകയുന്ന അടി കിട്ടും. വരുംദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന അറസ്റ്റുകളില്‍ തൂങ്ങുന്നത് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍.

2019ല്‍ സ്വര്‍ണക്കൊള്ള നടന്നുവെന്നും 2025ല്‍ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുമാണ് കോടതിയുടെ നിരീക്ഷണം. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് സ്വര്‍ണക്കൊളളയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പോകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കവര്‍ന്നെന്ന് കരുതുന്ന ബെല്ലാരിയില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ മിനിറ്റ്‌സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള ശുപാര്‍ശകളും കത്തിടപാടുകളും ദേവസ്വം ബോര്‍ഡിലേക്കാണ് വന്നത്. അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മുരാരി ബാബു അടക്കമുള്ളവരുടെ കത്തുകള്‍ വന്നപ്പോള്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍പേ തന്നെ പദ്ധതികളിട്ടിരുന്നുവെന്നും വിവരം ലഭിക്കുന്നുണ്ട്. ശബരിമലയിലെ തന്ത്രി കുടുംബവുമായുള്ള ബന്ധമാണ് ഇതിനെല്ലാം ഇയാള്‍ മറയാക്കിയത്. ഒരു കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയില്‍ വന്ന ഇയാള്‍ പിന്നീട് തന്ത്രി കുടുംബവുമായി കൂടുതല്‍ അടുക്കുകയും തന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ബന്ധം ഉപയോഗിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ചത്. ഈ സൗഹൃദവും ബന്ധവും പറഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ അടക്കമുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങളിലുള്ള ആളുകളിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വന്തമായി ഒരു സംഘവും ഉണ്ടായിരുന്നു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ആദ്യ ഭാര്യയുടെ ദുരൂഹ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരും. എല്ലാവരോടും ശാന്തമായും സരസമായുമാണു സംസാരിച്ചിരുന്നത്. ശ്രീരാംപുരയിലായിരുന്നു താമസം. 20 വര്‍ഷമായി സ്വന്തം നാടു പോലെയാണ് ഈ സ്ഥലം പോറ്റിയ്ക്ക്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നാണ് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്‍ഷന്‍ അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലേക്ക് 2004ല്‍ പോറ്റി മാറിയത്. തുടര്‍ന്നായിരുന്നു രണ്ടാം വിവാഹം. ആദ്യഭാര്യയുടെ മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തില്‍ നിന്നും ജോലി പോയി. ഈ മരണത്തിലെ വിവാദങ്ങളാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന ഇടനിലക്കാരനായ കല്‍പേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കല്‍പേഷ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയില്‍ ഗോവര്‍ധന് എത്തിച്ചു നല്‍കിയെന്നു കല്‍പേഷ് വെളിപ്പെടുത്തി. 31 വയസ്സുകാരനായ കല്‍പേഷ് രാജസ്ഥാന്‍ സ്വദേശിയാണ്. 13 വര്‍ഷമായി ചെന്നൈയിലെ സ്വര്‍ണക്കടയില്‍ ജോലി ചെയ്തുവരികയാണ്. ജെയിന്‍ എന്നയാളാണ് കല്‍പേഷ് ജോലി ചെയ്യുന്ന സ്വര്‍ണക്കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് താന്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളില്‍ എത്തിക്കാറുണ്ടെന്ന് കല്‍പേഷ് പറയുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നാണു കല്‍പേഷ് പറയുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും കല്‍പേഷ് പറയുന്നു.

എസ്‌ഐടിയെ കബളിപ്പിച്ച് കൊണ്ടിരിക്കുന്ന ദേവസ്വംബോര്‍ഡിന്റെ പരിപ്പിളക്കി അന്വേഷണ സംഘം. പ്രത്യേക സംഘം ആവശ്യപ്പെട്ട രേഖകള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഇതുവരെ കൈമാറിയിട്ടില്ല. 1998 99കാലത്ത് ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കൈമാറാത്തത്. ഇതോടെ രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കി. ഇനി സാവകാശം നല്‍കാനാകില്ലെന്നും ഉടന്‍ ലഭ്യമാക്കണമെന്നും അന്വേഷണ സംഘം എക്‌സിക്യൂട്ടീവ് ഓഫിസറെയും ദേവസ്വം കമീഷണറെയും അറിയിക്കുകയും ചെയ്തു. വിജയ് മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാലത്ത് ഈ ജോലികളുടെ ചുമതല ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു. ഈ ഫയലുകളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മഹസര്‍ അടക്കമുള്ളവയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ ദേവസ്വം വിജിലന്‍സ് ശേഖരിച്ചിരുന്നു. ഇതില്‍നിന്നാണ് ദ്വാരപാലക ശില്‍പ പാളികളിലടക്കം പൂശിയ സ്വര്‍ണത്തിന്റെ അളവ് ദേവസ്വം വിജിലന്‍സിന് ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലന്‍സ് കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള മറ്റ് രേഖകളാണ് പുതിയതായി ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. ഇതിനായി എക്‌സിക്യുട്ടീവ് ഓഫിസറുടെയും ദേവസ്വം കമീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും ആറന്മുളയിലുമുള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ ലഭിച്ചില്ല. ഇതോടെ രേഖകള്‍ നശിപ്പിച്ചെന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.

പോറ്റിയെ പോറ്റി വളര്‍ത്തിയവര്‍ ദേവസ്വംബോര്‍ഡും സിപിഎമ്മും ചേര്‍ന്നെന്ന് ആരോപണം ഉയര്‍ന്നതോടെ പത്മകുമാര്‍ തന്ത്രി കുടുംബത്തിലേക്ക് വിരല്‍ച്ചൂണ്ടി ആരോപണം ഉന്നയിച്ചു. 2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ കാലം മുതല്‍ അല്ല. 2007ന് മുമ്പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണമെന്നും തന്ത്രിയെ ഉന്നം വെച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം കാരേറ്റ് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ആരാണ് ശബരിമലിയലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഗോഡ് ഫാദര്‍ എന്ന ചര്‍ച്ച പല തലത്തില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ജലഹള്ളിയിലേക്ക് പത്മകുമാര്‍ വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്ത്രിയില്‍ വ്യക്തത വരുന്നത്. ജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര് ആണ്. അതായത് രാജീവര് എന്ന തന്ത്രിയ്‌ക്കെതിരെയാണ് പത്മകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്നതാണ് സൂചന. എന്നാല്‍ തന്ത്രി വഴിയാണ് ശബരിമലയില്‍ എത്തിയതെങ്കിലും അതുക്കും മേലെ ഉണ്ണികൃഷ്ണന്‍ പോറ്റി വളര്‍ന്നു. തട്ടിപ്പുകളില്‍ തന്ത്രിക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നതും.

ജലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ വെബ് സൈറ്റില്‍ രാജീവര് ആണ് തന്ത്രിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2007ലും കണ്ഠരര് രാജീവര് ആയിരുന്നു തന്ത്രി എന്നാണ് ലഭ്യമായ വിവരം. ആലപ്പുഴയിലെ കീഴ് ശാന്തിയുടെ സഹായിയായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 2007ല്‍ ശബരിമലയില്‍ എത്തിയത്. ജലഹള്ളിയിലെ മുന്‍ ശാന്തിക്കാരനാണ് ഉണ്ണികൃഷ്ണ്‍ പോറ്റിയെന്നതും വസ്തുതയാണ്. അപ്പോഴും താമസിച്ചിരുന്നത് ശ്രീരാംപുരയിലാണ്. പോറ്റിയുടെ സ്വര്‍ണ, ഭൂമി ഇടപാടുകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ശ്രീരാംപുര നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങുന്ന പ്രകൃതക്കാരനായിരുന്നു പോറ്റി. ശബരിമലയില്‍ കീഴ്ശാന്തിയുടെ പരികര്‍മിയായതിന്റെ മേല്‍വിലാസം പോറ്റി ഗുണകരമാക്കി മാറ്റി. രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശിയതും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സിലായിരുന്നു. 2019 മാര്‍ച്ചില്‍ ശബരിമല ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശി സമര്‍പ്പിച്ച ശേഷമായിരുന്നു ഇത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ  (45 minutes ago)

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ  (58 minutes ago)

പാകിസ്ഥാന്റെ നെഞ്ച് തകര്‍ത്ത് താലിബാന്‍ ആക്രമണം !! തെഹ്‌രീകെ താലിബാന്റെ ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു; തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന  (1 hour ago)

റഷ്യയും ഇറാനും കൈകോര്‍ത്താല്‍ സൂയസ് കനാല്‍ കാലിയാകും ! ഇനി വെറും 19 ദിവസം മതി....ചരിത്രം മാറി മറയുന്നു ഇന്ത്യയ്ക്ക് വലിയ നേട്ടം  (1 hour ago)

എസ് ഐ ടി ചോദിച്ചിട്ടും ദേവസ്വംബോര്‍ഡ് കൊടുക്കാതെ മുക്കിയ രേഖകള്‍ ഹൈക്കോടതി കയറി തൂക്കി !! രേഖകള്‍ അന്വേഷണത്തിന് സംഘത്തിന് കൈമാറിയിരിക്കണമെന്ന് കോടതി പൊട്ടിച്ചു ; അയ്യപ്പന്റെ ഭാഗ്യം ഒന്നും ഇടിവെട്ടി പോ  (1 hour ago)

ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...  (2 hours ago)

രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമായി: വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍; 1300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍  (2 hours ago)

ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...  (3 hours ago)

പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിൽ വാക് വേ രൂപകൽപന; നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്  (3 hours ago)

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല  (3 hours ago)

ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു; കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുട  (4 hours ago)

ഡൽഹിയിൽ നിർണായക നീക്കം പി.എം. ശ്രീയിൽ എന്തു സംഭവിക്കും? ബിനോയിയുടെ ആവേശം ആവിയാവുമോ?  (4 hours ago)

സമസ്ത മേഖലകളിലും വികസനവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നു; ലോകത്തെ മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (4 hours ago)

ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച് വിസ്മയ മോഹൻലാൽ; സ്വിച്ച് ഓണ്‍ ചെയ്ത് സുചിത്ര; ആദ്യ ക്ലാപ്പ് അടിച്ച് പ്രണവ്!!  (4 hours ago)

Malayali Vartha Recommends