മുറുക്കാൻ കടയിൽ പോലും..ദേവസ്വം ബോർഡിനെ തൂക്കി തറയിലടിച്ച് ഹൈക്കോടതി..ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി... ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ..

വീണ്ടും ദേവസ്വം ബോർഡിനെ ചുരുട്ടിക്കൂട്ടി ഹൈക്കോടതി . ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി. ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ. ദൈവത്തിന്റെ പേരിലാണ് തരുന്നതെന്നും അതിന് ഭഗവാനോടെങ്കിലും കടപ്പാട് കാണിക്കൂയെന്നും കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിലാണ് ഹൈക്കോടതി ഇത്തരത്തിൽ കടുത്ത അതൃപ്തിയും അമ്പരപ്പും പ്രകടിപ്പിച്ചത്.നിലയ്ക്കലിൽ സ്വാമി അയ്യപ്പന്റെ പേരിലുള്ള പെട്രോൾ പമ്പിൽപോലും 40 ലക്ഷത്തിന്റെ ക്രമക്കേട്.
രേഖകൾ കൈമാറാത്തതിനാൽ ഒരു സാമ്പത്തിക വർഷത്തെ ഓഡിറ്റ് അഞ്ചുകൊല്ലം നീളുന്നു. ആരോട് പറയാൻ...നിലയ്‌ക്കൽ പമ്പിന്റെ കളക്ഷനിലെ കുറവ്, ഓഡിറ്റ് തടസം കാരണം റിട്ട. ഉദ്യോഗസ്ഥന് പെൻഷൻ മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച്.ബോർഡിന്റെ കണക്കുകളിൽ സുതാര്യത ഉറപ്പാക്കണം. ഇതിന് സമഗ്ര ഡിജിറ്റലൈസേഷൻ വേണം.
ടെക്നിക്കൽ കമ്മിറ്റി ഉടൻ ചേരണം. സുതാര്യ സോഫ്റ്റ്‌വെയർ സജ്ജമാക്കി ഒരു മാസത്തിനകം അറിയിക്കണം. ഇക്കാര്യങ്ങൾ നിർദ്ദേശിക്കവേയാണ് ആരുടെ പണമാണ് ലഭിക്കുന്നതെന്ന് കമ്പ്യൂട്ടറൈസേഷന്റെ ചുമതലയുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറോട് ബെഞ്ച് ആരാഞ്ഞത്.ഇപ്പോഴും കടലാസ് വൗച്ചർ ഉപയോഗിക്കുന്നതാണ് കണക്കിൽ പൊരുത്തക്കേടുണ്ടാകാൻ പ്രധാന കാരണമെന്ന് കോടതി നേരത്തേ വിലയിരുത്തിയിരുന്നു. കരിമ്പട്ടികയിൽപ്പെട്ടവർ കരാറിനെത്തിയാൽ ഉടനടി കണ്ടെത്തി നടപടിക്കും നിർദ്ദേശിച്ചിരുന്നു.
ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ ഒാൺലൈനിൽ ഇടുന്നതല്ല ഡിജിറ്റൈസേഷനെന്നും വഴിപാട് രശീതിമുതൽ നിർമാണക്കരാർവരെയുള്ള വിവരങ്ങൾ ഒറ്റക്ലിക്കിൽ ലഭിക്കുന്ന സമഗ്രസംവിധാനമാണ് വേണ്ടതെന്നും ഹൈക്കോടതി.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഇത്തരം വിവരങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ കഴിയുന്ന സമഗ്ര സോഫ്റ്റ്‌വേർ വികസിപ്പിക്കുന്നതിലുള്ള തീരുമാനം ഒരുമാസത്തിനുള്ളിൽ അറിയിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും
ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.ദേവസ്വം ബോർഡിന്റെ ഡിജിറ്റൈസേഷന് ചുമതലപ്പെടുത്തിയ ഡോ. വിനോദ് ഭട്ടതിരിപ്പാടിനോട് കോടതി വിവരങ്ങൾ തിരക്കി. മുറുക്കാൻ കടയിൽപോലും കംപ്യൂട്ടർസംവിധാനം ഉള്ളപ്പോൾ ദേവസ്വം ബോർഡിന്റെ നിലയ്ക്കലെ പെട്രോൾപമ്പിൽപോലും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
ഇത് 15 വർഷം മുമ്പത്തെ രീതിയാണെന്നും യു.പി.ഐ ഇടപാടിന് പോലും കഴിയാത്ത സംവിധാനം ഫലവത്താകില്ലെന്നും കോടതി പറഞ്ഞു. നിലവിൽ എൻഐസിയുമായി ഉണ്ടാക്കിയ കരാർ പര്യാപ്തമല്ല.പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യക്കാത്തതിനെതിരേ ദേവസ്വം ജീവനക്കാരൻ നൽകിയ പരാതിയെത്തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.
https://www.facebook.com/Malayalivartha


























 
 