സോഷ്യൽ മീഡിയയിൽ ട്രോളായി മുഖ്യമന്ത്രിയുടെ ഖത്തർ പ്രസംഗം...കേരളത്തിലെ റോഡുകൾ കണ്ട് ന്യൂയോർക്കിൽ നിന്ന് എത്തിയ കുട്ടി പോലും ഞെട്ടി..റോഡുകൾ അദ്ഭുതത്തോടെയാണ് കുട്ടി വീക്ഷിച്ചത്...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറിലും എത്തിയിരിക്കുകയാണ് . വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്ന് പറഞ്ഞാണ് അദ്ദേഹം ഫ്ളൈറ് കേറിയത്. പലയിടങ്ങളിലും അദ്ദേഹം ഇതിന്റെ ഭാഗമായി പോയ്കൊണ്ട് ഇരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ ട്രോളായി മുഖ്യമന്ത്രിയുടെ ഖത്തർ പ്രസംഗം. കേരളത്തിലെ റോഡുകൾ കണ്ട് ന്യൂയോർക്കിൽ നിന്ന് എത്തിയ കുട്ടി പോലും ഞെട്ടിയെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.
കേരളത്തിലെ റോഡുകൾ അദ്ഭുതത്തോടെയാണ് കുട്ടി വീക്ഷിച്ചത്. ന്യൂയോർക്കിൽപ്പോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞു. ഇത് പറയാൻ വേണ്ടി മാത്രം കുട്ടിയും അച്ഛനും അമ്മയും എന്റെ അടുത്ത് വന്നു എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് സദസിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ന്യൂയോർക്ക് കഥ. കേരളത്തിലെ റോഡിലെ കുഴികൾ കണ്ട് ചന്ദ്രനിൽ എത്തിയെന്ന് കുട്ടി തെറ്റിദ്ധരിച്ചു കാണാം എന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന അഭിപ്രായം.
റോഡിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥിരം പറയുന്ന കഥയാണിത്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന പരിപാടിയിലും ന്യൂയോർക്കിൽ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ മുഖ്യമന്ത്രി പറഞ്ഞിരുന്നു.അന്ന് അദ്ദേഹം പറഞ്ഞത് ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.
മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.നാടിനുണ്ടായ മാറ്റം ആളുകൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ്.
റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതും അന്ന് ട്രോളുകൾക്ക് വഴി വച്ചിരുന്നു . ഇത്തവണ ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ
സംഘടിപ്പിക്കുന്ന മലയാളോത്സവത്തിലായിരുന്നു ന്യൂയോർക്ക് കഥ. ഖത്തറിൽ ‘മലയാളോത്സവം 2025’ ന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ആണ് പിണറായി വിജയൻറെ അവകാശ വാദം. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുയർന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘മലയാളോത്സവം 2025’ സംഘടിപ്പിക്കുന്നത്.ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം സന്ദർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരി മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഖത്തർ ചേംബറുമായി മുഖ്യമന്ത്രി ചർച്ചകൾ നടത്തി. ഖത്തർ ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൾ റഹ്മാൻ അൽ അൻസാരി, ഷഹീൻ മുഹമ്മദ് അൽ മുഹന്നദി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, സി.വി.റപ്പായി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.ഇന്നലെ രാവിലെയാണ് കേരള മുഖ്യമന്ത്രി ദോഹയിലെത്തിയത്.
ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച'മലയാളോത്സവം 2025'ൽ മുഖ്യമന്ത്രി പങ്കെടുത്തു.ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിക്ക് 'ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' മാനുഷികതാ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് ബഹുമതി. ഖത്തറിലെ കേരളീയ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും നന്ദി അറിയിച്ചു.ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് നാസർ അൽ മിസ്നദിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ചയിൽ ബഹുമതി സമ്മാനിച്ചത്.
https://www.facebook.com/Malayalivartha























