കുടുംബ വഴക്ക് ... കുത്തേറ്റ് യുവാവ് മരിച്ചു... യുവാവ് അറസ്റ്റിൽ

കുടുംബ വഴക്കിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. പൊൽപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) ആണ് മരിച്ചത്. കേസിൽ ശരത്തിന്റെ സഹോദരീഭർത്താവും സജീവ ബിജെപി– ആർഎസ്എസ് പ്രവർത്തകനുമായ വടക്കംപാടം വേർകോലി സ്വദേശി പ്രമോദ്കുമാറിനെ (41) ചിറ്റൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രമോദ്കുമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ പൊൽപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ (പ്ലാപ്പള്ളി) ബിജെപി സ്ഥാനാർഥിയായിരുന്നു.
ബുധൻ വൈകുന്നേരം ആറിനാണ് സംഭവം. വർഷങ്ങളായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു പ്രമോദ്കുമാർ.
പ്രമോദിന്റെ ഭാര്യ രാജി അമ്പാട്ടുപാളയത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ചിറ്റൂർ കെവിഎംയുപി സ്കൂളിൽ പഠിക്കുന്ന മകനെ സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനായി രാജി ശരത്തിനോട് ആവശ്യപ്പെട്ടിരുന്നു. രാജിയോടൊപ്പമാണ് മകൻ താമസിക്കുന്നത്.
ശരത് കുട്ടിയുമായി പോകുന്ന സമയത്ത് സ്കൂളിൽ കെട്ടിട നിർമാണ ജോലി ചെയ്യുകയായിരുന്ന പ്രമോദ് ഇത് ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ കൈയിലുണ്ടായിരുന്ന ബൈക്കിന്റെ ചാവി ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ പ്രമോദ് ആഞ്ഞുകുത്തി.
രക്തം വാർന്ന് കിടന്ന ശരത്തിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. പ്രമോദ്കുമാറും ആശുപത്രിയിലെത്തിച്ച സംഘത്തിലുണ്ടായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്
"
https://www.facebook.com/Malayalivartha



























