ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത്..ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി... കോർപറേഷനിൽ വീണ്ടും കൂട്ടത്തല്ല്..പൊളിച്ചടുക്കി മേയർ..

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നിന്ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ചിത്രം മാറ്റിയതുമായി ബന്ധപ്പെട്ട് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ അതെ ചിത്രം അവരുടെ മുൻപിലൂടെ തന്നെ കൊണ്ട് വന്ന് തിരിച്ചു സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോഴത്തെ മേയർ . സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി.ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു.
നാലു പതിറ്റാണ്ടിനു ശേഷം സിപിഎമ്മിൽനിന്നു കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിനു പിന്നാലെ വി.കെ.പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ തർക്കം, കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും ഉണ്ടായിരിക്കുന്നത്. മുൻപ് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.
1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ അന്തരീക്ഷം കലുഷിതമായി.2020- 2025 കാലയളവിലെ ഭരണസമിതിയുടെ അവസാന കൗൺസിൽ നടത്തുന്നതിനു തൊട്ടു മുൻപാണ് ചിത്തിര തിരുനാളിന്റെ ഫോട്ടോ മാറ്റിയത്. ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. അന്ന് ബിജെപി പ്രതിഷേധമുയർത്തിയെങ്കിലും ചിത്തിര തിരുനാളിന്റെ ഫോട്ടോ പഴയ സ്ഥാനത്ത്
സ്ഥാപിക്കാൻ എൽഡിഎഫ് ഭരണ സമിതി തയാറായില്ല. ബിജെപി നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഗാന്ധിജിയുടെയും ചിത്തിര തിരുനാളിന്റെയും ചിത്രങ്ങൾ അടുത്തടുത്തായി സ്ഥാപിക്കുകയായിരുന്നു.ഇതിനു താഴെ ഒരു കമന്റ് വന്നിരുന്നു വായിക്കാം വിദേശ ജനുസ്, കാറൽ, ചെഗു, ലെനിൻ, സ്റ്റാലിൻ ഇവരുടെ ഒക്കെ ഫോട്ടോ വഴി നീളെ വെക്കുന്ന വകകൾക്ക്, സ്വദേശി രാജാവിൻ്റെ ചിത്രം അലർജി..ശെരിയാണ് ലോകത്തിന്റെ പല കോണുകളിൽ ഉള്ള നേതാക്കളുടെ ചിത്രങ്ങൾ പല പരിപാടികളിലും പ്രദർശിപ്പിക്കുന്നത് കണ്ടിട്ടുണ്ട് അതൊന്നും പ്രശ്നമല്ലാത്തവർക്ക് ഇത് ഭയങ്കര പ്രശ്‌നം.
ഇനി ആര്യയ്ക്കും മറ്റു സഖാക്കൾക്കും കാണുമ്പൊൾ അലർജി ആയിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (1912-1991) തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരിയും പ്രശസ്തനുമായ മഹാരാജാവായിരുന്നു; 1936-ലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതിലൂടെയും, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക മേഖലകളിലെ വികസനങ്ങളിലൂടെയും (തിരുവിതാംകൂർ സർവ്വകലാശാല, ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്), വ്യവസായവൽക്കരണത്തിലൂടെയും (ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക്), തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിച്ചു. തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
സംഗീതജ്ഞരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു, സ്വാതി തിരുനാളിന്റെ കൃതികൾ പ്രചരിപ്പിക്കാൻ സംഗീത അക്കാദമി സ്ഥാപിച്ചു.ഇങ്ങനെ ഒരുപാട് വികാസങ്ങൾക്ക് മേൽ മുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹത്തെയാണ് ഇവിടെ ഒരുകൂട്ടർക്ക് അലര്ജി ആയിരുന്നത് . ഏതായാലും മേയർ ആര്യ വലിച്ചെറിഞ്ഞതെല്ലാം വീണ്ടും തിരിച്ചു കൊണ്ട് വരികയാണ് പുതിയ തിരുവനന്തപുരം മേയർ വി വി രാജേഷ് . ഇനി എന്തൊക്കെ മാറ്റങ്ങളാവും കൊണ്ട് വരിക എന്നുള്ളത് കാത്തിരുന്ന കാണാം . അതിൽ പലതും പലരെയും വിറളി പിടിപ്പിക്കും എന്നുള്ള കാര്യത്തിലും സംശയമില്ല .
https://www.facebook.com/Malayalivartha
























