15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്; ആത്മഹത്യയുടെ ചുരുളഴിയുന്നു

സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ് തയ്യാറാക്കി വെച്ചിരുന്ന 9 പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. ഇപ്പോയിതാ സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം' എന്ന നിഗമനത്തിലൂടെ എത്തുകയാണ്.
ആദായ നികുതി വകുപ്പ് നടപടികൾക്കെതിരെ ബെംഗളൂരുവിലെ വ്യവസായികൾ രംഗത്തെത്തി. 'റോയിയുടെ ജീവൻ എടുത്തത് ടാക്സ് ടെററിസം' ആണെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം. നിരവധി വ്യവസായികൾ സമാന വെല്ലുവിളി നേരിടുന്നുമെന്ന് വ്യവസായി ടി വി മോഹൻദാസ് പൈ ആരോപിക്കുന്നു. 'പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെ അഴിച്ചു വിടരുത്' എന്നാവശ്യപ്പെട്ട് മോഹൻദാസ് ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റിട്ടു. അതേസമയം ആദായ നികുതി റെയ്ഡ് നടപടികള്‍ക്കെതിരെ നൽകിയ ഹര്‍ജി സിജെ റോയ് രണ്ടു ദിവസത്തിനുശേഷം പിൻവലിച്ചിരുന്നു. ആ തീരുമാനത്തിന് കാരണമെന്തെന്നതും ദുരൂഹമായി തുടരുകയാണ്. ഹര്‍ജി പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു ഹര്‍ജി.
റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവിൽ റെയ്ഡിന് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. റെയ്ഡിൽ രേഖകള്‍ പിടിച്ചെടുത്തത് അനികൃതമാണെന്നും ഹര്‍ജിയിൽ സിജെ റോയ് വാദിച്ചിരുന്നു. ഡിസംബര്‍ 16നാണ് കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിജെ റോയിയും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് കീഴിലെ എട്ടു കമ്പനികളുമാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, സിസംബര്‍ 18ന് തന്നെ ഹര്‍ജി പിൻവലിക്കാൻ അപേക്ഷ നൽകി. വിശദമായ വാദത്തിന് മുന്‍പേ ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ഹര്‍ജി പിൻവലിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു. അതേസമയം, ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് . റോയിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന്റെ ഡയറി കണ്ടെത്തിയതായും, അതിൽ രാഷ്‌ട്രീയ സ്വാധീനമുള്ള എംഎൽഎമാരുടെയും സിനിമാ വ്യക്തികളുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നുമാണ് സൂചന. സിജെ റോയിക്ക് എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. സംസ്ഥാനത്തെ രണ്ട് സ്വാധീനമുള്ള എംഎൽഎമാരുടെയും ഒരു മുൻ എംപിയുടെയും പേരുകൾ ഡയറിയിൽ പറയുന്നുണ്ടെന്നാണ് വിവരം.
പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്നുള്ള എംഎൽഎമാരുമായും കോലാർ ജില്ലയിലെ എംഎൽഎമാരുമായും അദ്ദേഹത്തിന് ഉണ്ടായിരുന്ന ബിസിനസ് ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഇതിനുപുറമെ, ദക്ഷിണേന്ത്യയിലെ പ്രശസ്ത നടിമാരുടെയും മോഡലുകളുടെയും പേരുകളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ദുബായിൽ താൻ നടത്തിയിരുന്ന ബിസിനസുകളെക്കുറിച്ചും അവിടെ സ്വാധീനമുള്ള ആളുകളുമായുള്ള ബന്ധങ്ങളെക്കുറിച്ചും റോയ് എഴുതിയിട്ടുണ്ടെന്ന് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നിലവിൽ, ബെംഗളൂരുവിലെ അശോക് നഗർ പോലീസ് റോയിയുടെ ആത്മഹത്യ കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള 10 ഐടി ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ രണ്ട് കാറുകളിലായി അനെപാല്യയിലെ അപ്പാർട്ട്മെന്റ് ഓഫീസിൽ എത്തിയത് .
സാധാരണയായി ഓഫീസ് അധികൃതരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. എന്നാൽ, റെയ്ഡ് സമയത്ത് തന്നെ റോയ് രേഖകൾ എടുക്കാനായി പ്രത്യേക മുറിയിലേക്ക് പോയതും, 15 മിനിട്ടിലേറെ ആ മുറിയിൽ ചിലവഴിച്ചതും ദുരൂഹത ഉണർത്തുന്നു. ഐടി ഉദ്യോഗസ്ഥരുടെ നോട്ടീസിൽ ഒപ്പിട്ട ശേഷം സിജെ റോയ് തന്റെ മുറിയിൽ പോയി വാതിൽ പൂട്ടിയിരുന്നു. 15 മിനിറ്റിനുശേഷം മുറിയിൽ നിന്ന് വെടിയൊച്ച കേട്ടു. ഈ സമയത്തിനുള്ളിൽ റോയ് ആരെയോ ഫോൺ ചെയ്തതായും കന്നട മാധ്യമങ്ങൾ പറയുന്നു. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല കമ്പനിയിലെ എല്ലാ സിസിടിവികളും രണ്ട് മാസമായി ഓഫാണെന്നും റിപ്പോർട്ടുണ്ട്. ഐടി റെയ്ഡ് ഭയന്ന് സിജെ റോയ് ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും അതിശയിപ്പിക്കുന്നതാണ്. കാരണം ദുബായ്, ബാംഗ്ലൂർ തുടങ്ങി പല സ്ഥലങ്ങളിലും ആയിരക്കണക്കിന് കോടിയുടെ സ്വത്തുക്കൾ സിജെ റോയിക്ക് സ്വന്തമായുണ്ട്. ഇത്രയും വലിയ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത റോയിക്ക്, ഒരു ഐടി റെയ്ഡിൽ എന്തെങ്കിലും പഴുതുകൾ കണ്ടെത്തിയാൽ പോലും പിഴ അടയ്‌ക്കാൻ പ്രയാസമുണ്ടാകുമായിരുന്നില്ല. നിയമനടപടിക്കുള്ള ഓപ്ഷനും ഉണ്ടായിരുന്നു. വൻകിട കമ്പനികളിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും, അഭിഭാഷകർക്കും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകുന്ന ഒരു കേസിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യവും ഉയരുന്നു.
ഇതിനിടയിൽ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ് പ്രത്യേക സംഘം. കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ആസ്ഥാന ഓഫീസിൽ ഇന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. സി.ജെ. റോയ് ബെംഗളൂരുവിൽ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും. കൊച്ചിയിൽ നിന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് ബെംഗളൂരു വിടരുത് എന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഫിഡന്‍റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും നീക്കമുണ്ട്. റോയിയുടെ ഫോൺവിളികളുടെ വിശദംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം ശേഖരിച്ചു. റോയ് ആത്മഹത്യ ചെയ്തതാണ് എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അദ്ദേഹം എന്തിന് അത് ചെയ്തു എന്നാണ് ഇനി അറിയേണ്ടത്.
കഴിഞ്ഞ ദിവസം വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതും ശ്രദ്ധേയമാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ കത്തിൽ ഈ അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണം. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇത് പാലിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha























