വി വി രാജേഷിന്റെ ഇടപെടൽ.. കോർപറേഷനിലെ പ്രധാന ഓഫിസിൽ നിന്നു, ഇടതുപക്ഷ സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ കണ്ണൂരിലേക്ക് തട്ടി.. ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സർക്കാർ..

മേയർ വി വി രാജേഷിന്റെ ഇടപെടൽ വിവാദമാകുന്നു. കോർപറേഷനിലെ പ്രധാന ഓഫിസിൽ നിന്നു മേയർ ഇടപെട്ടു മാറ്റിയ ഇടതുപക്ഷ സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സർക്കാർ. കോർപറേഷനിലെ പ്രധാന ഓഫിസിൽ റവന്യു ഇൻസ്പെക്ടറായിരുന്ന എൻജിഒ യൂണിയൻ നേതാവിനെ കഴിഞ്ഞയാഴ്ച ആറ്റിപ്ര സോണൽ ഓഫിസിലേക്കാണ് സ്ഥലംമാറ്റിയത്. സർക്കാരിന്റെ സ്വാധീനത്തിൽ കോർപറേഷൻ പരിധിയിൽ തുടരാനും സംഘടനാ പ്രവർത്തനങ്ങൾക്കു വേണ്ടി തലസ്ഥാനത്ത് തന്നെ നിൽക്കാനും
ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ആവശ്യമില്ലെന്ന് ഇയാൾ കത്തു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇതു പിൻവലിച്ചതോടെ അസി.സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി കണ്ണൂർ മലപ്പട്ടം പഞ്ചായത്തിലേക്കു സ്ഥലംമാറ്റി.എന്നാൽ പുതിയ സ്ഥലത്ത് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചിട്ടില്ല. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടിന്റെ വിരമിക്കൽ ഒഴിവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടേക്കു മാറ്റം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്.
നേതാവിനെ ആറ്റിപ്ര സോണൽ ഓഫിസിലേക്കു സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകൾ സമരം നടത്തിയിരുന്നു.തിരുവനന്തപുരം നഗരത്തിന്റെ ഭാവി വികസനത്തിന് പുത്തൻ പ്രതീക്ഷകൾ നൽകി മേയർ വിവി രാജേഷ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭയിൽ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയ യൂസഫലിയുടെ വസതിയിലെത്തിയാണ് മേയർ ചർച്ച നടത്തിയത്.
https://www.facebook.com/Malayalivartha
























