പയ്യന്നൂരിൽ എൽഡിഎഫ് വടക്കൻ മേഖല ജാഥയിൽ..സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം കേൾക്കാനാളില്ല.. എം. വി ഗോവിന്ദന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്..

ഇത്തവണയും കാലി കസേരകൾ . രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ, പയ്യന്നൂരിൽ എൽഡിഎഫ് വടക്കൻ മേഖല ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം കേൾക്കാനാളില്ല. ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി ഗോവിന്ദന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.എം വി ഗോവിന്ദൻ എത്താൻ വൈകിയതോടെയാണ് ആളുകൾ പിരിഞ്ഞു പോയത്. 5 മണിക്ക് എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ഏഴരയോടെയാണ് എം വി ഗോവിന്ദൻ എത്തിയത്.
എം വി ഗോവിന്ദന്റെ പ്രസംഗം തുടങ്ങിയതോടെ ആളുകൾ എഴുന്നേറ്റു പോകുകയായിരുന്നു. പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ടി. ഐ മധുസൂദനൻ അടക്കമുള്ള നേതാക്കൾ അറിയിച്ചിരുന്നത് എന്നാൽ നൂറിൽ താഴെ ആളുകൾ മാത്രമാണ് എത്തിയത്.സാധാരണയായി പയ്യന്നൂരിൽ സിപിഎം സംസ്ഥാന നേതാക്കൾ എത്തുമ്പോൾ വരവേറ്റിരുന്നത് തിങ്ങിനിറഞ്ഞ സദസ്സാണ്. നേതാക്കളെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കാനും ഇവർ തയ്യാറായിരുന്നു.
പാർട്ടി ഗ്രാമമായ കരിവെള്ളൂരിൽ നിന്നും ചീമേനിയിൽ നിന്നും എതാനും കിലോമീറ്റർ അകലെയാണ് പയ്യന്നൂർ. ഓരോ ലോക്കൽ കമ്മിറ്റിക്ക് ക്വാട്ട നിശ്ചയിച്ച് ആളെ എത്തിക്കുന്ന പരിപാടി പോലും സിപിഎമ്മിനുണ്ട്. അത്തരം ഒരു സ്ഥലത്ത് സദസ് കാലിയായത് സിപിഎമ്മിനെ സംബന്ധിച്ച് അത്ര നിസ്സാരമായ കാര്യമല്ല. രക്തസാക്ഷി ഫണ്ട് വിവാദം കൂടി ശക്തമായതോടെ പാർട്ടിയിൽ നിന്നും അണികൾ അകലുന്നതിന്റെ പ്രകടമായ ലക്ഷണം കൂടിയാണിത്. തട്ടിപ്പുകാരനെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ അമർഷം ശക്തവുമാണ്.
സമാനമായ സംഭവം മുൻപ് ഉണ്ടായപ്പോൾ പാർട്ടി സെക്രട്ടറി പറഞ്ഞ വാദം വിചിത്രമായിരുന്നു .അയ്യപ്പസംഗമത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ വന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒഴിഞ്ഞ കസേര എഐ ദൃശ്യങ്ങളാവാമെന്നും മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസ് അടക്കമുള്ളവരെ എത്തിക്കാനായത് നേട്ടമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പയ്യന്നൂരിലെ പാർട്ടിയിൽ സാമ്പത്തിക വിവാദങ്ങൾ കത്തിനിൽക്കേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി. എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂർ മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിലാണ് ഷാളണിയിച്ചത്.
https://www.facebook.com/Malayalivartha
























