പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം

പ്രവാസികൾക്ക് സ്വർണം നാട്ടിൽനിന്നു വാങ്ങുന്നതിനേക്കാൾ ലാഭം ഗൾഫിൽ നിന്ന് വാങ്ങുന്നഹാൻ . എന്നാൽ കനത്ത ഡ്യൂട്ടി അടയ്‌ക്കേണ്ടതിനാൽ പലരും ഇതിനു മുതിരാറില്ല . ഇപ്പോൾ അതിനു ഒരു ആശ്വാസം ആയിരിക്കയാണ് . വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി ഉയർത്തിക്കൊണ്ട് ‘ബാഗേജ് നിയമങ്ങൾ 2026’ നിലവിൽ വന്നു
രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാൻ കഴിയുന്ന സാധനങ്ങളുടെ പരിധി വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ പരിധിയിലാണ് പ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ഇനി 75,000 രൂപ വരെയുള്ള സാധനങ്ങൾ കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാം. ഇത് മുമ്പുണ്ടായിരുന്ന 50,000 രൂപ എന്ന പരിധിയിൽ നിന്നുള്ള വർദ്ധനവാണ്. വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപ വരെയുള്ള സാധനങ്ങൾ കസ്റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ സാധിക്കും. ഇത് മുമ്പ് 15,000 രൂപയായിരുന്നു.
ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വനിതാ യാത്രക്കാർക്ക് 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ കസ്റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. മറ്റ് യാത്രക്കാർക്ക് 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ വ്യക്തിഗത ബാഗേജിന്റെ ഭാഗമായി കൊണ്ടുവരാം. ഇന്ത്യൻ ബഡ്ജറ്റ് 2026 പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കാനും നിർദ്ദേശിച്ചു. നിലവിൽ 20 ശതമാനമായിരുന്ന തീരുവ 10 ശതമാനമായി കുറയ്ക്കാനാണ് നിർദ്ദേശം. കൂടാതെ, 18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഒരു ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് തീരുവയില്ലാതെ കൊണ്ടുവരാനുള്ള സൗകര്യവും പുതിയ നിയമത്തിലുണ്ട്. ഈ സാധനങ്ങളെല്ലാം വ്യക്തിഗത ഉപയോഗത്തിനുള്ളതായിരിക്കണം എന്നതും കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല എന്നതും നിർബന്ധമാണ്.
മുൻപുണ്ടായിരുന്ന മൂല്യപരിധി (വിലയുടെ നിയന്ത്രണം) ഒഴിവാക്കി, പകരം സ്വർണ്ണത്തിന്റെ തൂക്കം മാത്രം മാനദണ്ഡമാക്കിയതാണ് പ്രവാസികൾക്ക് ഏറ്റവും വലിയ നേട്ടമായത്. സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും സ്വർണ്ണ ബിസ്കറ്റുകൾക്കോ കോയിനുകൾക്കോ ഇത് ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ പരിശോധനകൾ എളുപ്പമാക്കുന്നതിനായി ‘ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ’ സംവിധാനവും സർക്കാർ ഏർപ്പെടുത്തുകയാണ്. ‘Atithi@Indian Customs’ മൊബൈൽ ആപ്പ് വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ യാത്രക്കാർക്ക് തങ്ങളുടെ കൈവശമുള്ള സാധനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കാം. ഇതുവഴി വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കാനും രേഖകൾ പൂരിപ്പിക്കുന്നതിലെ ബുദ്ധിമുട്ടു
https://www.facebook.com/Malayalivartha
























