പുറത്തിറങ്ങിയ പോറ്റിജയറാമിനെ ചതിച്ചു..നടനെ ED വിളിപ്പിച്ചു ഉടൻ കൊച്ചിയിലെത്തണം.. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി..അയ്യപ്പനെ ചുളിവിൽ പൂജാമുറിയിൽ കയറ്റിയതിന് എട്ടിന്റെ പണി..

ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് മൊഴിയെടുക്കാൻ ഇ.ഡി. അടുത്ത ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. നേരത്തെ കേരള പൊലീസിന്റെ എസ്ഐടി സംഘവും ജയറാമിൽനിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വ്യക്തത തേടിയാണ് ഇ.ഡി നോട്ടിസ് നൽകിയിരിക്കുന്നത്.
ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തുടർന്ന് സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം ജയറാം സ്ഥിരീകരിക്കുകയും ചെയ്തു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ചുള്ള പരിചയമാണെന്നും തന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ആയിരുന്നു ജയറാം അന്ന് പ്രതികരിച്ചത്.ശബരിമല ശ്രീകോവിലിലേക്കു പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കുവച്ചാൽ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു
പോറ്റി പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്. ഇതിനു പുറമേ ക്ഷേത്രത്തിൽ വച്ചുനടന്ന പൂജയിൽ പങ്കെടുത്തതായും നടൻ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ തേടുന്ന ഇഡി, ജയറാമില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. കേസില്‍ ജയറാമിനെ സാക്ഷിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെയാണ് ഇഡിയുടെ നീക്കം.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും വിശ്വാസിയെന്ന നിലയില്‍ തന്റെ വീട്ടില്‍ സ്വര്‍ണ്ണ പാളികള്‍ പൂജയ്ക്ക് കൊണ്ടു വന്നുവെന്നുമാണ് ജയറാം പറയുന്നത്. ഇത് തന്നെ ഇഡിയേയും അറിയിക്കും. ഇത് ഇഡി വിശ്വാസത്തില്‍ എടുക്കുമോ എന്നതാണ് നിര്‍ണ്ണായകം. ഇഡി കേസിലും ജയറാം സാക്ഷിയാകാനാണ് വിലയിരുത്തല്‍.സ്വര്‍ണ്ണക്കൊള്ളയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി ഉടന്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിക്കും. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളുമാണ് പ്രതികളാവുക. നിലവില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രന്‍,
പ്രശാന്ത് തുടങ്ങിയ രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കുറ്റപത്രം നല്‍കുന്നത് വൈകുന്നത് പ്രതികള്‍ക്ക് നിയമപരമായി രക്ഷപ്പെടാന്‍ വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.2017-ലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന ത്വരിത പരിശോധന കേസില്‍ വഴിത്തിരിവാകും.
https://www.facebook.com/Malayalivartha


























