Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സവിതയെ ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ ജഡം കാണാനെത്തിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും മോശമയി പെരുമാറിയതിനെ തുടര്‍ന്ന്

04 APRIL 2016 02:32 AM IST
മലയാളി വാര്‍ത്ത.

മിക്ക കുടുംബ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം നിസ്സാര പ്രശ്‌നങ്ങളും ഈഗോയുമാണ്. അതു തന്നെയാണ് സുരേഷ് കുമാറിന്റേയും ഭാര്യ സവിതയുടേയും മകളുടേയും ജീവിതത്തില്‍ സംഭവിച്ചത്. ഭാര്യയെ ഒപ്പം കൂട്ടാന്‍ സുരേഷ് തയ്യാറായിരുന്നു. എന്നാല്‍ അപമാനമായിരുന്നു സംഭവിച്ചത്. ഇതില്‍ മനംനൊന്ത് സുരേഷിന്റെ തൂങ്ങി മരണം. ഇതിന്റെ വേദനയില്‍ ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ സവിത എത്തിയപ്പോഴും അപമാനമാണ് സംഭവിച്ചത്. സുരേഷിന്റെ മൃതദേഹം കാണാനെത്തിയ ഭാര്യ സവിതയോടും മകള്‍ ആദിത്യയോടും ക്രൂരമായാണ് നാട്ടുകാരും ബന്ധുക്കളും പെരുമാറിയത്.ഒടുവില്‍ പൊലീസ് ഇടപെട്ടാണ് സവിതയ്ക്ക് ഭര്‍ത്താവിന്റെ ജഡം കാണാനായത്. ഈ വേദനയില്‍ സവിത മകളേയും കൊണ്ട് ആത്മഹത്യ ചെയ്തു.
സ്രായിക്കാട് സ്വദേശി സുരേഷ്‌കുമാര്‍ കഴിഞ്ഞ പതിനാലിനാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സുരേഷ്‌കുമാറിന്റെ അടിയന്തിര ചടങ്ങായിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യയും മരുതൂര്‍കുളങ്ങര തെക്ക് തുറയില്‍ക്കുന്ന് കൊള്ളപ്പുറത്ത് വീട്ടില്‍ ഉദയന്‍ സുഷമ ദമ്പതികളുടെ മകളുമായ സവിതയും, മകള്‍ ആദിത്യ യും കായലില്‍ ചാടി മരിച്ചു. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. സുരേഷ്‌കുമാറിന്റെ മൃതദേഹം മറവ് ചെയ്തതും സുനാമി ഫണ്ടിലൂടെ ലഭിച്ച വീടിന്റെ പറമ്പിലാണ്. തന്നെയും കുഞ്ഞിനെയും സുരേഷ്‌കുമാറിന്റെ മൃതദേഹത്തിന് സമീപം മറവ് ചെയ്യണമെന്നും ഞങ്ങളെ ഒരുമിപ്പിക്കാന്‍ പലരും അനുവദിച്ചിരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി കുറേ നാളായി തുറയില്‍കുന്നിലെ കുടുംബവീട്ടിലാണ് സവിത കഴിഞ്ഞിരുന്നത് . സുരേഷ്‌കുമാര്‍ ഓട്ടോറിക്ഷാ െ്രെഡവറാണ്. മത്സ്യബന്ധനത്തിനും പോകുമായിരുന്നു. ഏഴ് വര്‍ഷം മുന്‍പായിരുന്നു സുരേഷ്‌കുമാറിന്റെയും സവിതയുടേയും വിവാഹം. വിവാഹശേഷം സുരേഷിന്റെ വീട്ടിലായിരുന്നു ഇരുവരും താമസം. സുരേഷിന്റെ അച്ഛനും അമ്മയും മാത്രമാണ് ഇവരോടൊപ്പം താമസിച്ചിരുന്നത്. ഇടയ്ക്ക് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു . അതോടെ ഇരുവരും വാടകവീട്ടിലേക്ക് മാറി. മകളും പിറന്നു. വാടകവീടുകള്‍ പലതും മാറി. ആലുംപീടികയിലെ ഒരു വീട്ടില്‍ താമസിക്കവെ സുരേഷും സവിതയും വഴക്കിട്ടു. ഒരു ദിവസം സുരേഷ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സവിത ഓച്ചിറ പൊലീസില്‍ പരാതി നല്‍കി.
പിന്നാലെ, സവിതയുടെ വീട്ടിലേക്ക് കുട്ടിയെയും കൊണ്ട് താമസം മാറി. പൊലീസും ബന്ധുക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ഇരുവരേയും വീണ്ടും ഒരുമിപ്പിച്ചു. എങ്കിലും ഇരുവരും തമ്മിലുള്ള കലഹത്തിന് അവസാനമായില്ല. ആറുമാസത്തോളമായി അവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒടുവില്‍ സുരേഷ്‌കുമാര്‍ സവിതയെ വീട്ടില്‍ പോയി കാണാന്‍ തീരുമാനിച്ചു. സവിതയുടെ വീട്ടില്‍ ചെന്നപ്പോള്‍ സുരേഷിന് ഭാര്യയില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. സ്വന്തം വീട്ടില്‍ തിരികെയെത്തിയ സുരേഷ്‌കുമാര്‍ മാനസികമായി തകര്‍ന്നിരുന്നു. ആ മനോവിഷമം താങ്ങാനാവാതെ സുരേഷ് തൂങ്ങിമരിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് മടങ്ങിയ ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് പിന്നീട് സവിത അറിയുന്നത്. കുട്ടിയെയുമെടുത്ത് ഭര്‍ത്താവിന്റെ മൃതദേഹം കാണാനെത്തിയ സവിതയെ സുരേഷിന്റെ സുഹൃത്തുക്കള്‍ തടഞ്ഞു. സുരേഷിന്റെ അകാല മരണത്തിന് കാരണക്കാരിയായ ഭാര്യയെ മൃതദേഹം കാണിക്കേണ്ടതില്ലെന്ന് ബന്ധുക്കളും തീരുമാനിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളായപ്പോഴേക്ക് കരയോഗക്കാരും പൊലീസും ഇടപെട്ടു. സവിതയെ മൃതദേഹം കാണാന്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ട് മടങ്ങിയ സവിത അതീവ ദുഃഖത്തിലായിരുന്നു. വിവാഹസമയത്ത് താന്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ പലതും സുരേഷിന്റെ വീട്ടാവശ്യത്തിന് നല്‍കിയിരുന്നു. സുരേഷ് മരിച്ചതോടെ ആ സ്വര്‍ണാഭരണങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമോയെന്ന് പലരേയും വിളിച്ച് അന്വേഷിച്ചതായി പറയുന്നു. തങ്ങളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചും കരയോഗവുമായി ബന്ധപ്പെട്ട് അന്വേഷിച്ചിരുന്നു.
സുരേഷിന്റെ മരണശേഷം സവിതയുടെ കുടുംബാംഗങ്ങളുമായി സവിത കലഹിച്ചെന്നും ആത്മഹത്യചെയ്യും മുന്‍പ് സ്വന്തം ശരീരത്തിലും കുഞ്ഞിന്റെ ശരീരത്തിലും കിടന്നിരുന്ന ആഭരണങ്ങള്‍ ഊരി വച്ചിരുന്നതായും പറയുന്നു. ഏഴു വയസ്സുള്ള മകളെ ശരീരത്തില്‍ ചേര്‍ത്ത് കെട്ടിയാണ് സവിത കനാലില്‍ ചാടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends