ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ 29 ബാർ, ഒൻപതര കൊല്ലത്തിനുശേഷം 884ബാർ..നിലപാടിൽനിന്ന് മലക്കം മറിഞ്ഞാണ് ഇപ്പോൾ ബാറുകളുടെ സമയം രണ്ടുമണിക്കൂർ കൂട്ടിയത്..

മദ്യ ഉപഭോഗം കുറയ്ക്കാൻ ബാറുകളുടെ പ്രവർത്തനസമയം അരമണിക്കൂർ കുറച്ചുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. ആ നിലപാടിൽനിന്ന് മലക്കം മറിഞ്ഞാണ് ഇപ്പോൾ ബാറുകളുടെ സമയം രണ്ടുമണിക്കൂർ കൂട്ടിയത്.മദ്യനിരോധനമല്ല, വർജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച സർക്കാർ മദ്യ ഉപഭോഗം കുറയ്ക്കാനാണ് ബാർ സമയം 12 മണിക്കൂറായി കുറച്ച് രാവിലെ 11 മുതൽ രാത്രി 11 വരെ ആക്കിയത്.ഒന്‍പതര വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളെങ്കില്‍ ഇപ്പോള്‍ 884 ആയി ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും ഒടുവിലായി സര്‍ക്കാര്‍ ബാര്‍ മുതലാളിമാരുടെ ദ്വീര്‍ഘകാല ആവശ്യങ്ങളും അംഗീകരിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബാര്‍ അനുവദിക്കണമെന്നതാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ബീവ്‌റിജസ് ഷോപ്പുകളുടെ എണ്ണത്തില്‍ഈ നിരക്കിലുള്ള വര്‍ധനയില്ല. അധികാരമേല്‍ക്കുമ്പോള്‍ 309 ബവ്‌റിജസ് ഷോപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 336 ആയി. കള്ളുഷാപ്പുകളുടെ എണ്ണം 5177ല്‍ നിന്ന് 5171 ആയി കുറഞ്ഞു.ത്രീസ്റ്റാർ ഹോട്ടൽ ലൈസൻസുള്ളവർക്കെല്ലാം ബാർ തുറക്കാൻ അനുമതിയും നൽകി.
ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 ബാറുകളും 813 ബിയർ-വൈൻ പാർലറുകളുമാണുണ്ടായിരുന്നത്. 200 പുതിയ ബാറുകൾ അനുവദിച്ചതിനു പുറമേ യു.ഡി.എഫ്. സർക്കാർ പൂട്ടിയ 462 ബാറുകൾകൂടി തുറന്നുകൊണ്ടായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ മദ്യനയത്തിലെ പൊളിച്ചെഴുത്ത്.2018-19 ലെ മദ്യനയത്തിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കാൻവേണ്ടി ബാർ സമയത്തിൽ കൈവെച്ചത്. 14 വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവൃത്തിസമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി നീട്ടി. അതിനുശേഷം ബാറുകൾക്ക് ഇളവ് നൽകിയതെല്ലാം വിനോദസഞ്ചാരമേഖലയെ കൂട്ടുപിടിച്ചായിരുന്നു.
ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയപരിധി നീട്ടാനുമുള്ള നിർദേശവും ഇങ്ങനെയായിരുന്നു. വിനോദസഞ്ചാരമേഖലയിലെ സംരംഭകരുമായി നടത്തിയ യോഗത്തിലെ വിവരം ചോർന്നതോടെ ഇളവ് നൽകാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു പറഞ്ഞ് സർക്കാർ തടിയൂരി.സർക്കാരിന് പണംപിരിച്ച് നൽകിയാൽ ബാർ സമയം നീട്ടിനൽകാമെന്ന് ഉറപ്പുലഭിച്ചതായി ബാറുടമകളുടെ യോഗത്തിലുണ്ടായ തീരുമാനം സംബന്ധിച്ചഫോൺസംഭാഷണം ചോർന്നതും വിവാദമായി.
https://www.facebook.com/Malayalivartha
























