പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....

പേരൂർക്കട പൊലീസ് ക്ലബിൽ നടന്ന രാഹുൽ മാങ്കൂട്ടത്തലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആദ്യ ബലാത്സംഗ കേസിലായിരുന്നു ചോദ്യം ചെയ്യൽ. ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയതെന്നും എല്ലാ തീരുമാനവും ഒരുമിച്ചാണ് എടുത്തതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണ സംഘം തിങ്കളാഴ്ച മുതൽ മൂന്നു ദിവസം ചോദ്യം ചെയ്തത്.
ദിവസവും നാലു മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ. ആദ്യ പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ പരാതിക്കാരി പിന്മാറുകയാണ് ചെയ്തതെന്നുമാണ് മൊഴിയെന്നാണ് സൂചന. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ലെന്നുമാണ് മൊഴി. ചില ചാറ്റുകളും അന്വേഷണ സംഘത്തിന് നൽകി.
https://www.facebook.com/Malayalivartha























