ഞെട്ടൽ മാറാതെ...കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...

കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണ് നാല് തൊഴിലാളികൾ മരിച്ചതിന്റെ ഞെട്ടലിലാണ് കോഴിക്കോട് വലിയങ്ങാടി. മരിച്ച അത്തോളി സ്വദേശി ബഷീർ, അഷ്റഫ്, തിരുവങ്ങൂർ സ്വദേശി വിനോദൻ എന്നിവരുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ രാത്രി വിട്ടു നൽകിയിട്ടുണ്ടായിരുന്നു.
കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി തന്നെ നടന്നു. കോർപ്പറേഷനെതിരെ പ്രതിഷേധങ്ങൾ കടുക്കുന്നതിനിടെ അപകടത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ മേയർ ഇന്ന് രാവിലെ 9 മണിക്ക് വാർത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക മേയർ ഉൾപ്പെടെ ഉത്തരവാദികളായവർക്കെതിരെ നരഹത്യക്കുറ്റം ചുമത്തി കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി ഇന്ന് കോർപ്പറേഷനിലേക്ക് മാർച്ച് നടക്കും. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം ചേരാനായി യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോഡ് ഇറക്കിയ ശേഷം കെട്ടിടത്തിന്റെ താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്. ഏകദേശം 70 വർഷത്തിലധികം പഴക്കമുള്ള, കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം നിലവിൽ ഗോഡൗണായാണ് ഉപയോഗിച്ചിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണ് പലരെയും പുറത്തെത്തിക്കാൻ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha
























