മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോഗിക ബഹുമതികളോടെ വിട. രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം സംഭവിച്ചു.
വടകരയിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോക്‌സഭയിലെത്തിയ ഉണ്ണിക്കൃഷ്‌ണൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു.
1989-–90 കാലത്ത് വി പി സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, വാർത്താവിനിമയം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.
കുവൈത്ത് യുദ്ധകാലത്ത് മലയാളികളെ നാട്ടിലെത്തിക്കുന്ന നയതന്ത്ര ഇടപെടലിന് നേതൃത്വം നൽകി. ബൊഫോഴ്‌സ് കുംഭകോണമടക്കം രാജ്യത്തെ ഞെട്ടിച്ച അഴിമതികൾ പാർലമെന്റിൽ ഉന്നയിച്ച ഉണ്ണിക്കൃഷ്‌ണൻ രാജ്യമാകെ ശ്രദ്ധിച്ച പാർലമെന്റേറിയനായിരുന്നു. കുറച്ചുവർഷമായി പന്നിയങ്കരയിലെ ‘പത്മാലയത്തിൽ’ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha



























