ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു

പ്രഹരമേറ്റിട്ടും തളരാതെ ഇറാന്റെ മിസൈല്‍ ശേഖരം; തിരിച്ചടി കടുപ്പിച്ച് യുഎസും ഇസ്രായേലും. പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ആക്രമണ-പ്രത്യാക്രമണങ്ങള്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖല യുദ്ധഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. 'ഓപ്പറേഷന്‍ എപിക് ഫ്യൂരി' എന്ന് പേരിട്ട സംയുക്ത സൈനിക നീക്കത്തിലൂടെ ഇറാന്റെ ഹൃദയഭാഗങ്ങളില്‍ ഇസ്രായേല്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. എന്നാല്‍, അയല്‍രാജ്യങ്ങളിലെ യുഎസ് സൈനിക നിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് ഇറാന്‍ തിരിച്ചടിക്കുകയാണ്. യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സൂചിപ്പിച്ചു ട്രംപും നെതന്യാഹുവും രംഗത്തുവന്നതോടെ ഗള്‍ഫില്‍ ആകെ സ്തംഭനാവസ്ഥയാണ്.
ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാന്റെ ഇടക്കാല നേതൃത്വം യോഗം ചേര്‍ന്ന കെട്ടിടമാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെര്‍മാനിലുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്റെ 11 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലും കരാജിലും ഇസ്ഫഹാനിലും സ്‌ഫോടനങ്ങളുണ്ടായി. ഇറാന്റെ ദേശീയടെലിവിഷനായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ (ഇറിബ്) ടെഹ്‌റാനിലെ ആസ്ഥാനം ആക്രമിക്കപ്പെട്ടു. സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും ഇറിബ് പറഞ്ഞു.
ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന് ആക്രമണത്തില്‍ കേടുപറ്റി, മെഹ്‌റാബാദ് വിമാനത്താവളവും ആക്രമിക്കപ്പെട്ടു. ഇറാനിലെ ബുഷഹ്‌റിലെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം റഷ്യ നിര്‍ത്തി. ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് റിയാദിലെ യു.എസ്. സ്ഥാനപതികാര്യാലയം അടച്ചു. കുവൈത്ത്, ബഹ്റൈന്‍, ഇറാഖ്, ഖത്തര്‍, ജോര്‍ദാന്‍, യു.എ.ഇ. തുടങ്ങി 12-ഓളം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങളിലുള്ള അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാന്‍ യു.എസ്. നിര്‍ദേശിച്ചു. ഇസ്രയേലിലെ നയതന്ത്രജീവനക്കാരെ നേരിട്ടൊഴിപ്പിക്കാനോ അവരോട് സ്വന്തം നിലയ്ക്ക് രാജ്യം വിടാന്‍ നിര്‍ദേശിക്കാനോ ആകാത്ത സ്ഥിതിയാണെന്ന് യു.എസ്. സ്ഥാനപതികാര്യാലയം പറഞ്ഞു.
https://www.facebook.com/Malayalivartha

























