ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അമേരിക്കന്‍ നാവികസേന നടത്തിയ അതീവ നാടകീയമായ സൈനിക നീക്കത്തിലൂടെ ഇറാനിയന്‍ ചരക്കുകപ്പലായ 'എംവി തുസ്‌ക' പിടിച്ചെടുത്തത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഏപ്രില്‍ 17 മുതല്‍ ഇറാനിയന്‍ തീരങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അതിവേഗത്തിലുള്ള ഈ നടപടി യുഎസ് സ്വീകരിച്ചത്. കപ്പലിനെ പ്രവര്‍ത്തനരഹിതമാക്കിയ ശേഷം യുഎസ് മറീനുകള്‍ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.ഇതോടു കൂടി പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു.
രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ അമേരിക്കന്‍ നാവികസേന നടത്തിയ നീക്കം സായുധ കവര്‍ച്ചയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. സംഭവത്തിന് വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ സൈനിക ആസ്ഥാനമായ ഹസ്രത്ത് ഖാതം അല്‍-അന്‍ബിയ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് അമേരിക്കയുമായി നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി.അറബിക്കടലിലൂടെ ഇറാന്റെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന എംവി തുസ്‌കയെ യുഎസ് യുദ്ധക്കപ്പലായ
യുഎസ്എസ് സ്പ്രുവന്‍സ് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഏതാണ്ട് ആറ് മണിക്കൂറോളം നീണ്ടുനിന്ന കടുത്ത വാഗ്വാദങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കുമാണ് സമുദ്രം സാക്ഷ്യം വഹിച്ചത്.ഉപരോധം ലംഘിക്കരുതെന്നും കപ്പല്‍ ഉടന്‍ നിര്‍ത്തണമെന്നും യുഎസ് സൈന്യം റേഡിയോ സന്ദേശങ്ങളിലൂടെ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇറാനിയന്‍ കപ്പല്‍ ഇത് അവഗണിച്ചു മുന്നോട്ട് നീങ്ങുകയായിരുന്നു.തുടര്‍ച്ചയായ ആറ് മണിക്കൂര്‍ മുന്നറിയിപ്പുകള്‍ ഫലം കാണാതെ വന്നതോടെയാണ് കപ്പലിനെ ബലം പ്രയോഗിച്ച് തടയാന്‍ യുഎസ് തീരുമാനിച്ചത്.
കപ്പലിലെ ജീവനക്കാരുടെ ജീവന് അപകടമുണ്ടാകാത്ത രീതിയില്‍ കപ്പലിന്റെ സഞ്ചാരം തടയുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി യുഎസ്എസ് സ്പ്രുവന്‍സിലെ കമാന്‍ഡര്‍മാര്‍ കപ്പലിന്റെ എന്‍ജിന്‍ റൂം ലക്ഷ്യം വെക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെടിവെപ്പിന് മുന്‍പായി എന്‍ജിന്‍ റൂമിലുള്ളവരോട് അവിടെനിന്ന് മാറിനില്‍ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.യുഎസ്എസ് സ്പ്രുവന്‍സിലെ കരുത്തുറ്റ 5-ഇഞ്ച് എംകെ 45 ഗണ്ണില്‍ നിന്നാണ് വെടിയുണ്ടകള്‍ തൊടുത്തത്.
പീരങ്കി ഉണ്ടകള്‍ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ കൃത്യമായി പതിക്കുകയും അവിടെ വലിയ വിള്ളലുണ്ടാക്കുകയും ചെയ്തു. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതോടെ കൂറ്റന്‍ ചരക്കുകപ്പല്‍ കടലിന്റെ നടുവില്‍ നിശ്ചലമായി.
https://www.facebook.com/Malayalivartha
























