വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

അതിക്രൂരത .അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ഷ്രീവ്പോര്‍ട്ടില്‍ മുന്‍ നാഷണല്‍ ഗാര്‍ഡ് അംഗം നടത്തിയ വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ പുറത്തു വരുന്നത് കുടുംബ വഴക്കിന്റെ പക. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞു മുതല്‍ 14 വയസ്സുവരെയുള്ളവരാണ് ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഇരയായത്. ആക്രമണം നടത്തിയ ഷമര്‍ എല്‍ക്കിന്‍സ് (31) എന്നയാളെ പിന്നീട് പോലീസ് പിന്തുടര്‍ന്ന് വെടിവെച്ചു കൊന്നു. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും ഷമറിന്റെ സ്വന്തം മക്കളാണെന്നും എട്ടാമത്തെ കുട്ടി ഇവരുടെ ബന്ധുവാണെന്നുമാണ് പ്രാഥമിക വിവരം.
കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ പ്രകോപനമാണ് അമേരിക്കയെ നടുക്കിയ ഈ വലിയ ദുരന്തത്തില്‍ കലാശിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു ഷ്രീവ്പോര്‍ട്ടിലെ ജനവാസ മേഖലയെ നടുക്കിയ വെടിവെപ്പ്. ഷമറും ഭാര്യ ഷനീക്വ പഗും (34) തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. സ്വന്തം വീട്ടില്‍ വെച്ച് മക്കള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ത്ത ഷമര്‍, തന്റെ ഭാര്യയെയും മറ്റൊരു സ്ത്രീയേയും വെടിവെച്ചു പരിക്കേല്‍പ്പിച്ചു. ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്. പരിക്കേറ്റ സ്ത്രീകളില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നഗര ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സംഭവമാണിതെന്ന് ഷ്രീവ്പോര്‍ട്ട് മേയര്‍ ടോം അഴ്സെനോക്സ് പറഞ്ഞു.വെസ്റ്റ് 79-ാം സ്ട്രീറ്റിലെ വീട്ടില്‍ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത ശേഷം, അവിടെ നിന്നും ഒരാളുടെ വാഹനം തോക്കുചൂണ്ടി തട്ടിയെടുത്ത് ഷമര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്നു. ഏതാണ്ട് കാല്‍ മൈലോളം ദൂരം അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയ ഷമര്‍ എല്‍ക്കിന്‍സിനെ ബോസിയര്‍ പാരിഷിന് സമീപം വെച്ച് പോലീസ് വളയുകയും വെടിവെച്ചു വീഴ്ത്തുകയുമായിരുന്നു.
ലൂയിസിയാന ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 2013 മുതല്‍ 2020 വരെ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ഷമര്‍ എല്‍ക്കിന്‍സ്. സൈന്യത്തില്‍ ഫയര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ചിരുന്നു. സൈന്യത്തില്‍ നിന്ന് പ്രൈവറ്റ് റാങ്കിലാണ് ഇയാള്‍ വിരമിച്ചത്. ഇയാള്‍ക്ക് മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. 2019-ല്‍ ഒരു ഹൈസ്‌കൂളിന് സമീപം വെടിവെപ്പ് നടത്തിയതിന് ഇയാള്‍ അറസ്റ്റിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























