കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം..ആശ്വാസ വാര്‍ത്ത ഇതാ..ചൂടിന് ആശ്വാസമായി വേനൽ മഴ.. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്‌ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പുറത്ത് വന്നു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍മഴ ശക്തമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ മുതല്‍ ചൂടില്‍ അല്പം ആശ്വാസമുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.തിങ്കളാഴ്ച എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കത്തിക്കാളുന്ന കൊടും ചൂടിന് ലേശം ആശ്വാസമായി വേനല്‍ ഇന്ന് വൈകുന്നേരം മഴ പെയ്തിറങ്ങി. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് മഴ പെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരു മണിക്കൂറിലധികം സമയം ശക്തമായ വേനല്‍ മഴ കിട്ടി.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി. ആലുവയിലുൾപ്പെടെ ജില്ലയില്‍ പലയിടത്തും കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി.കാറ്റില്‍ മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ആലുവ കരുമാലൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.ആര്‍ക്കും പരിക്കില്ല.പെയ്ത വേനൽ മഴ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുംചൂടിന് വലിയ ശമനമാണ് നല്‍കിയത്. വയനാട്ടിലും ഇടുക്കിയിലും ശക്തമായ വേനല്‍ മഴ പെയ്തു. ഇവിടെയും മരങ്ങള്‍ കടപുഴകുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു.ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.
മീനങ്ങാടിയില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി. പാപ്ലശേരി അഴിക്കോട് നഗര്‍ കവളമറ്റം ഭാഗങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. വൈകീട്ട് മൂന്നുമണിയോടു കൂടിയാണ് മഴ ആരംഭിച്ചത്.ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍മഴ ശക്തമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ മുതല്‍ ചൂടില്‍ അല്പം ആശ്വാസമുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.അതേസമയം, വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. മീനങ്ങാടിയില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി.
പാപ്ലശേരി, അഴിക്കോട് നഗര്‍, കവളമറ്റം ഭാഗങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. വൈകീട്ട് മൂന്നുമണിയോടു കൂടി
https://www.facebook.com/Malayalivartha

























