ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷിക്കാനാകാതെ തേങ്ങൽ

കാസർഗോഡ് നാലര വയസുകാരി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാമ്പുകടിയേറ്റ നാലുവയസ്സുകാരി ഋതുചന്ദ്രയുടെ ജീവനുവേണ്ടി ഒരു നാട് പ്രാർത്ഥിച്ചെങ്കിലും പ്രാർത്ഥന വിഫലമായി . തൊട്ടി ഉന്നതിയിലെ സാമൂഹികപഠനമുറിയോട് ചേർന്നാണ് ഋതുചന്ദ്രയുടെ വീട്.
വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിലാണ് കുട്ടികൾ പതിവായി കളിപ്പാട്ടങ്ങൾ വെച്ചിരുന്നത്. അവിടെ കളിപ്പാട്ടം തിരയുന്നതിനിടയിലാണ് ഋതുചന്ദ്രയെ പാമ്പ് കടിച്ചത്.
നിർമാണത്തൊഴിലാളിയാണ് ഋതുചന്ദ്രയുടെ അച്ഛൻ ശരത്ചന്ദ്രൻ. മ്യൂറൽപെയിന്റിങ്ങിൽ അറിയപ്പെടുന്ന കലാകാരൻ കൂടിയാണ് അദ്ദേഹം. പാമ്പു കടിയേറ്റയുടൻ ഋതചന്ദ്രയെ നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ആദ്യം എത്തിച്ചു
. അവിടെനിന്ന് മെഡിക്കൽ ഓഫിസർ ഡോ. അലോഹ് പി.രാജും ഒരു സ്റ്റാഫ് നഴ്‌സും കുട്ടിക്കൊപ്പം കണ്ണൂർമെഡിക്കൽകോളേജ് ആസ്പത്രിയിലേക്ക് പോയി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവാതെവന്നതിലുള്ള വിഷമം ആരോഗ്യ പ്രവർത്തകർക്കുമുണ്ട് . ഋതുചന്ദ്രയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തൊട്ടിയിലെ വീട്ടിലെത്തിച്ചു.
https://www.facebook.com/Malayalivartha























