പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..

രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവർ ഇന്ന് കോടതി വരാന്തയിൽ ജാമ്യത്തിനായി കൂട്ടക്കരച്ചിലാണ് . നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. രക്ഷാപ്രവര്‍ത്തനം എന്നു വിശേഷിപ്പിച്ച ആക്രമ സംഭവം ആസൂത്രിതമായി ഒതുക്കിയതാണെന്ന് ബോധ്യമായിട്ടുണ്ട്. ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് കൈമാറുക. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരാണ് പ്രതികള്‍.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതില്‍ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് വൈകും. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കേസ് ഡയറി പെന്‍ഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസില്‍ എത്തിച്ച ശേഷം തിരുത്തിയെന്നാണ് എസ്‌ഐടിക്ക് ലഭിച്ച മൊഴി.അതിനിടെ 'രക്ഷാപ്രവര്‍ത്തനത്തില്‍' മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നവകേരള ബസിനു നേരെ പ്രതിഷേധിച്ച എ.ഡി. തോമസ് എം.എല്‍.എയെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യുവല്‍ കുര്യാക്കോസിനെയും തലയ്ക്കടിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്ത കേസിലാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തും. വകുപ്പുതല നടപടിക്കും എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്യും.കേസില്‍ ഒന്നും രണ്ടും പ്രതികളായ അനില്‍കുമാറും സന്ദീപും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഡി. തോമസിനെയും അജയ് ജ്യുവലിനെയും പ്രകോപനമൊന്നുമില്ലാതെയാണ് ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചത്.
അതേസമയം ഗണ്‍മാന്‍മാരെ രക്ഷിക്കാന്‍ കേസ് ഡയറി തിരുത്തിച്ചെന്ന വിവരം പുറത്തുവന്നതോടെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനും കുരുക്ക് മുറുകുകയാണ്. കേസ് ഡയറി തിരുത്തിച്ചത് അജിത് കുമാറാണെന്നാണ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നത്. സമ്മര്‍ദ്ദം താങ്ങാനാകാതെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ തലസ്ഥാനത്ത് കുഴഞ്ഞുവീണെന്നും സൂചനയുണ്ട്. ഇതെല്ലാം അജിത് കുമാറിന് തിരിച്ചടിയാണ്.ഇതിന്റെ ആശുപത്രി രേഖകളുള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനയിലും തെളിവുനശിപ്പിക്കലിലും എ.ഡി.ജി.പിയെയും ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് മുന്‍ ഡിവൈ.എസ്.പി സുനില്‍ രാജിനെയും പ്രതിചേര്‍ക്കാന്‍ കഴിയുമെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.
https://www.facebook.com/Malayalivartha
























