ഗുണ്ടായിസം ഇനി ഇങ്ങോട്ട് വേണ്ട!! പാളയത്തെ അനധികൃത ഇടപാടുകൾ പൊളിക്കാൻ നേരിട്ടിറങ്ങി മേയർ.. ആദ്യ പടി തുടങ്ങി

പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കി . കോർപ്പറേഷനിൽ നിന്നുള്ള സ്പെഷ്യൽ സ്ക്വാഡ് ആണ് കെട്ടിടം പൊളിക്കുന്നത്. കഴിഞ്ഞ ദിവസം മേയർ വിവി രാജേഷ് നേരിട്ടെത്തി സ്ഥലത്തെ സ്ഥിതി ഗതികൾ മനസ്സിലാക്കിയിരുന്നു. അതിന്റെ തുടർ നടപടിയായാണ് ഇൻ്ന് മാർക്കറ്റിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയത്. മുമ്പ് ഇവിടെ വിരാജിച്ചിരുന്ന സംഘത്തിന്റെ കൈയ്യിലാണ് പാളയം മാർക്കറ്റിന്റെ ഭരണമെന്നും അനധികൃത പണപ്പിരിവ് കോർപറേഷൻ അവസാനിപ്പിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം വി വി രാജേഷ് പറഞ്ഞത്. നഗരസഭ കൗൺസിലർ അംഗങ്ങളോടൊപ്പമാണ് അദ്ദേഹം മാർക്കറ്റിലെത്തിയത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് മാർക്കറ്റിനുള്ളിൽ തർക്കങ്ങൾ പാളയം നിലനിന്നിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കച്ചവടക്കാരോട് മേയർ ചോദിച്ചറിഞ്ഞു. മാർക്കറ്റിലെ അനധികൃത നിർമാണവും മറ്റ് ഗുണ്ടാ പിരിവുകളും അനധികൃത പണപ്പിരിവുകളും നിർത്തലാക്കിയെന്ന് മേയർ പറഞ്ഞു. അത് പ്രാവർത്തികമായോയെന്ന് പരിശോധിക്കാനാണ് എത്തിയത്. കച്ചവടക്കാരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും. മുമ്പ് ഇവിടെ വിരാജിച്ചിരുന്ന സംഘത്തിന്റെ കൈയ്യിലാണ് പാളയം മാർക്കറ്റിന്റെ ഭരണം. അനധികൃത പണപ്പിരിവ് കോർപറേഷൻ അവസാനിപ്പിച്ചു. നിയമപരമായി കോർപറേഷന് നൽകേണ്ട പണം മാത്രം നൽകിയാൽ മതി. കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്മാർട്ട് സിറ്റി പദ്ധതി വഴി നഗരസഭ മുൻ ഭരണ സമിതി സമിതി നടത്തിയത്. ഇവിടെ അശാസ്ത്രീയ നിർമ്മാണമാണ് നടക്കുന്നത്. വെന്റിലേഷൻ പോലും സ്ഥാപിച്ചിട്ടില്ല. അഞ്ച് പേർ നിന്നാൽ ശ്വാസതടസമുണ്ടാകും.
കോർപ്പറേഷന് ലഭിക്കേണ്ട കോടികളാണ് ഇതിലൂടെ നഷ്ടമായത്. ഫയർ ആൻഡ് സേഫ്റ്റിയുടെ ലൈസൻസ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. കെട്ടിടങ്ങൾ കച്ചവടത്തിന് അനുയോജ്യമല്ല. ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തും .കുറെ ആളുകൾ അവരുടെ സാമ്രാജ്യമായാണ് മാർക്കറ്റിനെ കണ്ടത്. കോർപ്പറേഷന്റെ അനുമതിയില്ലാതെ അനധികൃതമായി നിരവധി കെട്ടിടങ്ങൾ പണിഞ്ഞു. ഉദ്യോഗസ്ഥരുമായി ചേർന്ന് ഓഫീസിൽ ഇരുന്ന് കാര്യങ്ങൾ വിലയിരുത്തുന്ന കാലം കഴിഞ്ഞു. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പരാതികൾ മനസിലാക്കുക എന്നതാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനം. ക്രമക്കേടുകൾ കാണിച്ചവർക്കെതിരെ കർശനമായും നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























