22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....

യുഎഇയിലെ മലയാളി സമൂഹത്തിന് ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത വലിയൊരു ദുരന്ത വാർത്തയാണ് ഷാർജ അൽ നഹ്ദയിൽ നിന്നും പുറത്തുവരുന്നത്. കണ്ണൂർ അഴീക്കോട് പുതിയകാവ് സ്വദേശിനി ആർഷയും, അവളുടെ ഏകമകൾ അഞ്ചുവയസ്സുകാരി റൂഹിയുമാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴേക്കാലോടെ ചോരയിൽ കുളിച്ച നിലയിൽ ഫ്ലാറ്റിന് താഴെ റോഡിൽ കണ്ടെത്തപ്പെടുന്നത്.കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിങ് സൗകര്യവും ജിമ്മും ഉൾപ്പെടെ ഗ്രൗണ്ട് ലെവലിൽ നിന്ന് ഏകദേശം 22 നിലകളുടെ ഭയാനകമായ ഉയരത്തിൽ നിന്നാണ് അമ്മയും മകളും താഴേക്ക് പതിച്ചത്.
തൻ്റെ പിഞ്ചുകുഞ്ഞിനെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിഞ്ഞ ശേഷം അമ്മയും പിന്നാലെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും നൽകുന്ന പ്രാഥമിക വിവരം. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനാണ് റോഡിൽ കുട്ടിയുടെയും നടപ്പാതയിൽ അമ്മയുടെയും മൃതദേഹങ്ങൾ ആദ്യം കാണുന്നത്.
എല്ലാവരോടും എപ്പോഴും പുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന, ദിവസവും രാവിലെ സ്കൂളിൽ പോകാൻ പിതാവിനൊപ്പം ഇറങ്ങുമ്പോൾ കൈവീശി യാത്രപറഞ്ഞിരുന്ന ആ കൊച്ചുമിടുക്കിയുടെ വിയോഗം കെട്ടിടത്തിലെ താമസക്കാരെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























