മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് തോൽപിച്ച് 16 പോയന്റുമായാണ് രാജസ്ഥാൻ റോയൽസ് കടന്നത്. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റിന് 205 റൺസെടുത്തു. തുടക്കത്തിലെ തകർച്ചക്ക് ശേഷം ഇടക്ക് പൊരുതിയെങ്കിലും നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റിന് 175ലെത്താനേ ആതിഥേയർക്കായുള്ളൂ.
നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ 15 പന്തിൽ 32 റൺസടിക്കുകയും ചെയ്ത ജോഫ്ര ആർച്ചറാണ് കളിയിലെ കേമൻ. മുംബൈ ബാറ്റർമാരിൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷം താളംകണ്ടെത്തിയ സൂര്യകുമാർ യാദവ് 42 പന്തിൽ 60 റൺസ് കുറിച്ചു.
രാജസ്ഥാന്റെ വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശിക്ക് ഇത്തവണ നിറംമങ്ങുകയായിരുന്നു. ആറ് പന്തിൽ നാല് റൺസേ എടുത്തുള്ളൂ. 17 പന്തിൽ 27 റൺസായിരുന്നു മറ്റൊരു ഓപണർ യശസ്വി ജയ്സ്വാളിന്റെ സംഭാവന. ധ്രുവ് ജുറെൽ 26 പന്തിൽ 38 റൺസ് നേടി. ജുറെലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ റിയാൻ പരാഗ് എട്ട് പന്തിൽ 14ഉം ഡൊനോവൻ ഫെറെയ്റ 15 പന്തിൽ 18ഉം റൺസിന് പുറത്തായി. ദാസുൻ ഷനക 15 പന്തിൽ 29 റൺസ് നേടി. ഇന്നിങ്സ് പൂർത്തിയാവുമ്പോൾ രവീന്ദ്ര ജഡേജ 11 പന്തിൽ 19ഉം നാന്ദ്രെ ബർഗർ മൂന്ന് പന്തിൽ പത്തും റൺസുമായി ക്രീസിലുണ്ടായിരുന്നു. മുംബൈ ബൗളർമാരിൽ ദീപക് ചാഹറും ഷാർദുൽ താക്കൂറും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























