പി.എം. ശ്രീ. പദ്ധതി; മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കാര്യങ്ങൾ ആലോചിക്കേണ്ട കാര്യം ഇല്ല; നിലപാട് വ്യക്തമാക്കി മുൻ മന്ത്രി വി. ശിവൻകുട്ടി

പി.എം. ശ്രീ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കാര്യങ്ങൾ ആലോചിക്കേണ്ട കാര്യം ഇല്ലെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി . രതീഷ് കാളിയാടന്റെ പരാമർശം യു.ഡി.എഫ്. – ബി.ജെ.പി. സഖ്യത്തെ സഹായിക്കാനെ ഉപകരിക്കൂ. യു.ഡി.എഫ്. സർക്കാരിലെ ഏതെങ്കിലും സ്ഥാനമാനങ്ങൾ ഉദ്ദേശിച്ചുകൊണ്ടാണോ ഈ പ്രസ്താവന നടത്തിയെന്നത് സംബന്ധിച്ചിടത്തോളം അന്വേഷിക്കേണ്ടിയിരിക്കുന്നു. അവസരവാദികളായ ചില ഉദ്യോഗസ്ഥന്മാരുടെ മനസ്സിലിരിപ്പ് ഇത്തരം പ്രസ്താവനകളിലൂടെയാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.
പി.എം. ശ്രീ ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ടും അതിന്റെ നിയമസാധുതയെ സംബന്ധിച്ചിടത്തോളവും എൽ.ഡി.എഫ്. ഗവൺമെന്റിന്റെ നിലപാട് സംബന്ധിച്ചിടത്തോളവും നിയമസഭയ്ക്ക് അകത്തും പുറത്തും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പിണറായി വിജയൻ എത്രയോ പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഞാനും ഇക്കാര്യങ്ങൾ സംബന്ധിച്ചിടത്തോളം സൂചിപ്പിച്ചിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതി ധാരണാപത്രവുമായി ബന്ധപ്പെട്ട് രതീഷ് കാളിയാടൻ ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതാവിരുദ്ധമാണ്. ധാരണാപത്രത്തിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം സംസ്ഥാനത്തിന് പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ പൂർണ്ണമായും തള്ളിക്കളയുന്നു.
ധാരണാപത്രത്തിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം പദ്ധതിയുടെ തുടർനടപടികളിലേക്കോ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് കൈപ്പറ്റുന്നതിലേക്കോ എൽ ഡി എഫ് സർക്കാർ കടന്നിട്ടില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പദ്ധതി നടപ്പിലാക്കാതെ തന്നെ മുന്നോട്ടുപോകാനുള്ള അവകാശം സംസ്ഥാന സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























