Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ലഹരിമരുന്ന് കടത്തലിലും സാമ്പത്തിക ഇടപാടുകളിലും അധ്യാപികമാര്‍ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

26 JULY 2026 11:12 AM IST
മലയാളി വാര്‍ത്ത

വടകര കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് കടത്തലിലും സാമ്പത്തിക ഇടപാടുകളിലും അധ്യാപികമാര്‍ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. വടകര പൊലീസും സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ബി.ആര്‍.സി അധ്യാപികമാരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ഏറ്റവുമൊടുവില്‍,

പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ ലഹരി മാഫിയയുടെ ഭാഗമാകുന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

അറസ്റ്റിലായ അധ്യാപികമാരും കേസിന്റെ പശ്ചാത്തലവും

പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്പെഷ്യല്‍ എജുക്കേറ്ററും കൂരാച്ചുണ്ട് ചെറുക്കാട് കാപ്പുമുക്ക് സ്വദേശിയുമാണ് പിടിയിലായ കൊല്ലനാരി കെ. കാവ്യ (29). നിലവില്‍ ബാലുശ്ശേരിയിലാണ് ഇവര്‍ താമസിക്കുന്നത്. ഇതിനു മുന്‍പ്, ജൂലായ് 11-ന് ഇവരുടെ സുഹൃത്തും പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയും മുന്‍ കായികതാരവുമായ മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലഹരി സംഘങ്ങള്‍ക്കിടയില്‍ 'ലേഡി ഡോണ്‍' എന്നറിയപ്പെട്ടിരുന്ന കീര്‍ത്തന കായിക-സ്‌കൂബ അധ്യാപിക എന്ന നിലയില്‍ ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ വിദ്യാലയങ്ങളിലെ കുട്ടികളെയോ ചെറുപ്പക്കാരെയോ ഇവര്‍ ലഹരി വലയിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കേസിന്റെ തുടക്കം: സഫ്വാന്റെ അറസ്റ്റ്

വടകര ആവിക്കല്‍ ബീച്ച് സ്വദേശിയായ സഫ്വാന്‍ എന്ന യുവാവിനെ രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി വടകര പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ വന്‍ ലഹരി ശൃംഖലയുടെ ചുരുളഴിയുന്നത്. സഫ്വാനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍, ലഹരിമരുന്ന് വാങ്ങാനായി പണം അയച്ചത് കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് വ്യക്തമായി. തുടര്‍ന്ന് കീര്‍ത്തനയുടെ അക്കൗണ്ട് പരിശോധിച്ച പൊലീസിന് നിരവധി ആളുകള്‍ ലഹരിമരുന്നിനായി ഇത്തരത്തില്‍ പണം കൈമാറിയതായി കണ്ടെത്താന്‍ സാധിച്ചു. ഈ അക്കൗണ്ട കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണമാണ് ഒടുവില്‍ കാവ്യയിലേക്കും എത്തിച്ചേര്‍ന്നത്.

 


നിയമപാലകരുടെയും അന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിക്കാന്‍ ലഹരി മാഫിയ, അധ്യാപികമാരെ സാമ്പത്തിക ഇടനിലക്കാരാക്കി 'മണി മ്യൂള്‍' എന്ന സാമ്പത്തിക കൈമാറ്റ തന്ത്രമാണ് ഉപയോഗിച്ചത്. ലഹരിമരുന്ന് വില്‍പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് കീര്‍ത്തന പ്രവര്‍ത്തിച്ചിരുന്നത്.

ആവശ്യക്കാര്‍ നേരിട്ട് പണം കൈമാറുന്നതിന് പകരം കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതമാണ് അയച്ചിരുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതായി സ്ഥിരീകരിച്ച ശേഷം, ലഹരിമരുന്ന് ലഭ്യമാകുന്ന ലൊക്കേഷന്‍ ഇവര്‍ ഫോണിലൂടെ ആവശ്യക്കാര്‍ക്ക് അയച്ചുനല്‍കും. ലൊക്കേഷനില്‍ എത്തുന്നവര്‍ക്ക് സംഘത്തിലെ മറ്റൊരാള്‍ എത്തി എം.ഡി.എം.എ. കൈമാറുന്നതായിരുന്നു രീതി.

കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് വരുന്ന തുക വലിയ തുകയായി മാറുമ്പോള്‍ അത് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇത് കൂടാതെ കാവ്യയുടെ അക്കൗണ്ടിലേക്ക് നേരിട്ടും പണമെത്തിയിട്ടുണ്ട്. വാങ്ങുന്നവരുമായി നേരിട്ട് ബന്ധമില്ലാത്ത കാവ്യ, മൊത്ത വിതരണക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ലൊക്കേഷന്‍ വിവരങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക ഇടപാടുകളും തെളിവുകളും മുന്‍നിര്‍ത്തി നോട്ടീസ് നല്‍കി വിളിപ്പിച്ചു ചോദ്യം ചെയ്ത ശേഷമാണ് കാവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ച ഉപഭോക്താക്കളെ അന്വേഷണസംഘം കൃത്യമായി നിരീക്ഷിച്ചു വരികയാണ്.

പൊലീസ് അന്വേഷണവും അച്ചടക്ക നടപടികളും

കോഴിക്കോട് റൂറല്‍ എസ്.പി. മെറിന്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍ വടകര ഇന്‍സ്പെക്ടര്‍ എ.വി. ദിനേശ്, എസ്.ഐ. പി. ഷമീര്‍, എ.എസ്.ഐ.മാരായ കെ.കെ. സിജേഷ്, എം.പി. ഷീന, കെ. ഷീബ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. സമാനമായ രീതിയില്‍ കൂടുതല്‍ സ്ത്രീകള്‍ ലഹരി വില്‍പന ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.

ലഹരി ഇടപാടില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കീര്‍ത്തനയെ സര്‍വശിക്ഷാ കേരളം (എസ്.എസ്.കെ) സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ബി.ആര്‍.സി. അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഭിന്നശേഷിക്കുട്ടികളുടെ പരിശീലകയായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കാവ്യയ്ക്കെതിരെയും പൊലീസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബി.ആര്‍.സി. അധികൃതര്‍ അറിയിച്ചു.

നാടിന്റെ ഭാവി തലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കേണ്ടവര്‍ തന്നെ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് സമൂഹത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വന്‍കിട ലഹരി റാക്കറ്റിന്റെ വേരറുക്കാന്‍ ഉദ്ദേശിച്ചുള്ള 'ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (2 minutes ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (8 minutes ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (12 minutes ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (18 minutes ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (22 minutes ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (26 minutes ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (33 minutes ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (42 minutes ago)

പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി..മധുരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്  (46 minutes ago)

ധർമേന്ദ്ര പ്രധാന്റെ വീട്ടിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്....അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അ  (57 minutes ago)

ലഹരിമരുന്ന് കടത്തലിലും സാമ്പത്തിക ഇടപാടുകളിലും അധ്യാപികമാര്‍ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന  (1 hour ago)

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ  (1 hour ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (3 hours ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (3 hours ago)

Malayali Vartha Recommends