എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.. എകെജി ഭവനില്‍ കയറി പോലീസ്..പാഞ്ഞെത്തി ജോൺബ്രിട്ടാസ് എം പി..ടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാർ..

സിജെപി പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്ന എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ എകെജി ഭവനില്‍ എത്തിയ ഡല്‍ഹി പൊലീസിന്റെ നടപടിയെ സിപിഎം നേതാക്കള്‍ ചോദ്യം ചെയ്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്യാതെ മടങ്ങി. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷയും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം ജോൺബ്രിട്ടാസ് എം പി അടക്കമുള്ള സിപിഎം നേതാക്കളുടെ ഇടപെടലിലൂടെ വിഫലമായി.
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന് എതിരായ ദില്ലി പോലീസ് നടപടി വീണ്ടും. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇന്ന് പട്യാല ഹൗസ് കോടതിയിൽ അറസ്റ്റ് വാറണ്ടിന് എതിരെ സമീപിക്കും പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും എന്നും നേതാക്കൾ അറിയിച്ചു. വിഷയം പാർലമെൻ്റിലും ഉയർത്തിയേക്കും. പാർട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാർ വ്യക്തമാക്കി. 2021ലെ കേസിന്റെ ഭാഗമെന്നാണ് സൂചന.
ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി. പൊലീസ് എത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ എകെജി ഭവനിലേക്ക് എത്തിയിരുന്നു. അതിനാടകീയ സംഭവങ്ങളാണ് ദില്ലി എകെജി ഭവനിൽ അരങ്ങേറിയത്. യൂണിഫോമിൽ അല്ലാതെയാണ് ദില്ലി പൊലീസിലെ ഒരു ഉദ്യോസ്ഥ എത്തിയത്. ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ പൊലീസിനോട് സംസാരിച്ചു. ശേഷം അവര്‍ മടങ്ങിപ്പോയി. സിജെപി സമരത്തിലെ വളരെ സജീവ സാന്നിദ്ധ്യമായിരുന്നു ഐഷി ഘോഷ്. നിരാഹാര സമരത്തിലും ഐഷി ഘോഷ് പങ്കാളിയായിരുന്നു. തുടര്‍ന്ന് ഐഷിയെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് മടങ്ങി. പൊലീസ് പക പോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് സംഭവത്തിൽ പ്രതികരിച്ചു.
അതേസമയം, അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനുള്ളിൽ പൊലീസുകാർക്കു പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നത്. യൂണിഫോം ഇല്ലാതെ വന്നതിനെ ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന വിചിത്രമായ മറുപടിയാണു നൽകിയതെന്നും ബ്രിട്ടാസ് പറഞ്ഞു.പ്രതികാര നടപടി ഉണ്ടാകില്ല എന്നു കേന്ദ്രം പറഞ്ഞത് വെറുതേയായെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ക്രിമിനൽ കുറ്റമാണ് പൊലീസ് ചെയ്തത്. യൂണിഫോം ഇല്ലാതെയാണ് പൊലീസ് വന്നത്.
https://www.facebook.com/Malayalivartha

























