6 മാസത്തെ മഴ ഒറ്റ രാത്രയിൽ റാന്നിയിൽ പ്രളയം..!അബിൻ വർക്കി മുഖ്യനെ വലിച്ചു കീറി..!മൺകൂനയിൽ പ്ലാസ്റ്ററിട്ട കാലുകൾ..! ആ മരണം

ഇന്ന് രാവിലെ മുതൽ പമ്പാനദിയിൽ ജലനിരപ്പ് നേരിയ തോതിൽ താഴുന്നുണ്ടെങ്കിലും റാന്നി നിവാസികളുടെയും വ്യാപാരികളുടെയും ദുരിതം ഒഴിയുന്നില്ല. മഴ പെയ്ത് അപ്രതീക്ഷിതമായി നഗരത്തിലേക്ക് വെള്ളരൊഴുക്ക് ശക്തമായതോടെ വ്യാപാരികൾക്കാണ് കോടികളുടെ ഭീമമായ നാശനഷ്ടമുണ്ടായത്. ജനജീവിതവും വ്യാപാര മേഖലയും പൂർണ്ണമായി തകർന്ന നിലയിലാണ്.
വരുന്ന ഓണവിപണി ലക്ഷ്യമാക്കി വൻതോതിൽ സാധനങ്ങൾ കടകളിൽ സംഭരിച്ചിരുന്ന സമയത്താണ് ദുരന്തം വന്നെത്തിയത്. ഇന്നലെ പ്രദേശത്ത് പ്രധാന ചന്ത ദിവസമായിരുന്നതിനാൽ വ്യാപാരികൾ കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കച്ചവടസാധനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാൻ വ്യാപാരികൾക്ക് സമയം ലഭിച്ചില്ല. മണിക്കൂറുകൾക്കുള്ളിൽ എല്ലാം വെള്ളത്തിനടിയിലാവുകയായിരുന്നു.
പ്രദേശത്തെ ലോട്ടറി വ്യാപാരികൾക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. നാല് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇവരുടെ പ്രാഥമിക നാശനഷ്ടം കണക്കാക്കുന്നത്. ഓണം ബമ്പർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോട്ടറി ടിക്കറ്റുകളും പണവും വെള്ളത്തിൽ ഒലിച്ചുപോയി. വ്യാപാരികൾക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടനടി നടത്തണമെന്നും ആനുപാതികമായ നഷ്ടപരിഹാരം ഉടൻ ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാന്നി എംഎൽഎ പഴകുളം മധു അറിയിച്ചു.
അതേസമയം, റാന്നിയിൽ ഉണ്ടായതിന് പിന്നാലെ ആറന്മുളയിലും അപ്രതീക്ഷിത പ്രളയദുരന്തമാണ് അരങ്ങേറിയത്. റാന്നിയിൽ നിന്ന് കുറയുന്ന വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം അതിവേഗം ഉയരുകയാണ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്.
വലിയഴീക്കൽ പാലം വഴിയുള്ള ഗതാഗതം ആരംഭിച്ചതോടെ ചരക്കുലോറികൾ അടക്കം ധാരാളം വാഹനങ്ങൾ തോട്ടപ്പള്ളിയിലെത്താൻ ഈ തീരദേശ റോഡിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ആറാട്ടുപുഴയിൽ ഗതാഗതം മുടങ്ങിയതറിയാതെ എത്തുന്ന വാഹനങ്ങൾ സമാന്തര റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. ഇത് നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന്റെയോ മറ്റ് അധികൃതരുടെയോ ഇടപെടലില്ലാത്തത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഇതിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ റെഡ് അലർട്ടും നിലനിന്നിരുന്നു.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയാണ് മഴ ശക്തമായി തുടരാൻ കാരണം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
https://www.facebook.com/Malayalivartha


























