പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു..

രാജ്യത്തിന് പുറത്തുള്ള ശത്രുക്കളേക്കാൾ ഭയാനകമാണ് രാജ്യത്തിനകത്തുള്ള ശത്രുക്കൾ . സ്വന്തം മാതൃ രാജ്യത്തെ ഒറ്റികൊടുക്കുന്നവർ . അങ്ങനെയുള്ളവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടിയാണ് എടുക്കാറുള്ളത് . ഇപ്പോൾരാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങൾ ചോർത്തിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതിനെത്തുടർന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങൾ സ്ഥിരീകരിച്ചു.
എന്നാൽ, ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.രഹസ്യവിവരങ്ങൾ ചോർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട് .വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ വഴി പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ 'ഹണിട്രാപ്പിൽ' ഉദ്യോഗസ്ഥൻ കുടുങ്ങുകയായിരുന്നു. ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകന്റെ മൊബൈലിൽ
ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥൻ വിവരങ്ങൾ ചോർത്തിയതെന്നാണ് കണ്ടെത്തൽ.. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ മോഷ്ടിക്കാനും ലൊക്കേഷൻ നിരീക്ഷിക്കാനും ആശയവിനിമയങ്ങൾ ചോർത്താനും സാധിക്കുന്ന ടാർഗെറ്റഡ് സ്പൈവെയർ അല്ലെങ്കിൽ റിമോട്ട് ആക്സസ് മാൽവെയർ വിഭാഗത്തിൽപ്പെടുന്ന സോഫ്റ്റ്‌വെയറാണിതെന്നാണ് സംശയിക്കുത് .പാകിസ്താനിൽ നിന്നുള്ള ഹാൻഡ്ലർമാരുടെ നിർദേശപ്രകാരമാണ് സ്ത്രീ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് റിപ്പോർട്ട് . ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദേശ ഏജൻസികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നിൽ വൻ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും അറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
മെയ് 31ന് രാത്രിയിലാണ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം ഡൽഹി പൊലീസിന് കൈമാറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.ഉദ്യോഗസ്ഥൻ വ്യക്തിജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലൂടെ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ അകപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ ഒരു സ്ത്രീ ആദ്യം ബന്ധപ്പെടുന്നു .
നിരന്തരമുള്ള ചാറ്റുകൾ പിന്നീട് കോളുകളായി മാറി. വിശ്വാസം നേടിയ ശേഷം ഫോട്ടോകൾ, വീഡിയോകൾ, സൈനിക യൂണിറ്റുകളുടെ നീക്കങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ പങ്കിടുകയായിരുന്നു. ഉദ്യോഗസ്ഥൻ പങ്കിട്ട വിവരങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമോ എന്ന കാര്യങ്ങളും അന്വേഷിച്ചുവരികയാണ്.അറസ്റ്റിന് പിന്നാലെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെ പിന്നീട് തീഹാർ ജയിലിലേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയായിരുന്നു.ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും രേഖകളും കൈമാറിയതിന് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് .
വിദേശത്ത് നിന്ന് പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഹാൻഡ്ലർമാരെ തിരിച്ചറിയുന്നതിനും അവരിലേക്കുള്ള ബന്ധം കണ്ടെത്തുന്നതിനും കൈമാറപ്പെട്ട വിവരങ്ങളുടെ വ്യാപ്തി നിർണയിക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് .
https://www.facebook.com/Malayalivartha


























