മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..

ഫെബ്രുവരിയിലെ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹംഉടനെ മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം ആണ് . കാരണം അത്രയും ഗുരുതര പരിക്കുകളാണ് പറ്റിയിരിക്കുന്നത്. അദ്ദേഹം ഉടന്‍ തന്നെ മരണപ്പെട്ടേക്കാമെന്ന തരത്തിലുള്ള ആശങ്കകള്‍ രാജ്യത്തെ ഭരണകൂടത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ 'ഇറാന്‍ വയര്‍' ആണ് ഇറാന്റെ പ്രസിഡന്റ് മസൂദ് പേസഷ്‌കിയാന്റെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള രണ്ട് പ്രമുഖ സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യു.എസ്. - ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് മൊജ്തബയുടെ പിതാവും മുന്‍ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ശേഷം ഇറാന്റെ മന്ത്രിസഭാംഗങ്ങളെയോ മറ്റ് മുതിര്‍ന്ന നേതാക്കളെയോ നേരിട്ട് കാണാന്‍ മൊജ്തബ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രാജ്യത്തെ ഉയര്‍ന്ന ഭരണതലങ്ങളില്‍ വന്‍ രീതിയിലുള്ള ഊഹാപോഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.മൊജ്തബയുടെ ശാരീരികാവസ്ഥ നിലവില്‍ വളരെ മോശമാണെന്നും, അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക വാര്‍ത്ത ഏതൊരു നിമിഷവും പുറത്തുവന്നാല്‍അതില്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് പേസഷ്‌കിയാന്‍ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇറാന്റെ ഔദ്യോഗിക ഭരണകൂടം ഇതുവരെ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറായിട്ടില്ല.ഇതിനിടെ, അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രായേലി മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഇസ്രായേലി മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കുന്നതെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സ്വതന്ത്രവും വ്യക്തവുമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.പരമോന്നത നേതാവായി സ്ഥാനമേറ്റെടുത്ത ശേഷം പൊതുവേദികളില്‍ നിന്നുള്ള മൊജ്തബയുടെ അസാധാരണമായ അപ്രത്യക്ഷമാകലാണ് ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടിയത്. സ്ഥാനമേറ്റതിന് ശേഷം ഇതുവരെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയോ തല്‍സമയ പ്രസംഗങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.
ഒരു മന്ത്രിസഭാ അംഗത്തെയും കണ്ടിട്ടില്ലെന്ന് ഇറാൻവയർ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ പേരില്‍ ചില അച്ചടിച്ച പ്രസ്താവനകള്‍ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിടക മാത്രമാണ് ചെയ്യുന്നത്.ഫെബ്രുവരിയിലുണ്ടായ വ്യോമാക്രമണത്തില്‍ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha






















