ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..

വീണ്ടും കയ്യടി നേടി കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയുടെ പ്രവർത്തി . സംസ്ഥാന ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാരുടെ അഞ്ച് മാസത്തെ ശമ്പളക്കുടിശ്ശിക വിഷയത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശമ്പളം ലഭിക്കാതെ ഓണം ആഘോഷിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ ദുരിതം മനസ്സിലാക്കി പണം ഉടൻ വിതരണം ചെയ്യാനും, പിന്നീട് ആ തുക അക്കൗണ്ടിലേക്ക് തിരികെ ക്രമീകരിക്കാനും അദ്ദേഹം കർശന നിർദ്ദേശം നൽകി. ആലപ്പുഴയിലെ കുടുംബശ്രീ ജീവനക്കാരാണ് പരാതിയുമായി സുരേഷ് ഗോപിയുടെ മുന്നിലെത്തിയത്.
ജീവനക്കാരുടെ പരാതി കേട്ട അദ്ദേഹം 32 ലക്ഷം രൂപ നൽകുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ വാടകവീടുകളിൽ കഴിയുന്നവരും അന്നന്നത്തെ ശമ്പളത്തിൽ ജീവിക്കുന്നവരുമായ തങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് ജീവനക്കാർ പറഞ്ഞു. കടം വാങ്ങി വീർപ്പുമുട്ടിയെന്നും ഇനി കടം തരാൻ പോലും ആരുമില്ലെന്നും ഇവർ വ്യക്തമാക്കുന്നു. തങ്ങൾക്ക് ഓണത്തിന് ശമ്പളം മുടക്കം വരുത്തരുതെന്നും എത്രയും വേഗം തുക അനുവദിക്കണമെന്നും ജീവനക്കാർ അഭ്യർത്ഥിച്ചു.
തുടർന്നാണ് ജീവനക്കാരുടെ ദുരിതം കണ്ട് കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെട്ടത്.തുടർന്ന് 54 പേർക്ക് ഓണം ആഘോഷിക്കാനായി അദ്ദേഹം സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകുകയായിരുന്നു. "അഞ്ച് മാസത്തെ ശമ്പളം മുടങ്ങിയതുമൂലം 54 പേർക്ക് നൽകാനായി 32 ലക്ഷം രൂപ ഞാൻ ഇപ്പോൾ ഡെപ്പോസിറ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട്. എനിക്ക് അതിന്റെതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് അറിയാം. അപ്പോൾ, നമുക്ക് അനാവശ്യമായി സമ്മർദ്ദം ചെലുത്താതിരിക്കാം.
നിങ്ങളുടെ കൈവശമുള്ള ഈ പണം ഓണാഘോഷത്തിനായി ഇവർക്ക് നൽകുക. പിന്നീട് ആ തുക അക്കൗണ്ടിലേക്ക് തിരികെ ഇടാമെന്ന് നിങ്ങൾ ഉറപ്പുനൽകിയാൽ മതി" -സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha


























