2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് വഴിതെളിയുന്നു. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും. വെറും 3 വർഷം കൊണ്ട് ഇടതുപക്ഷത്തിന് അധികാരത്തിൽ തിരിച്ചെത്താനും കഴിയില്ല. എങ്കിൽ സതീശൻ 5 കൊല്പം കൂടി ഭരിക്കും. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെൻ്ററി സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തിവരികയാണ്. തങ്ങൾക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയത്തുള്ള തിരഞ്ഞെടുപ്പ് നിലവിലെ 2034 എന്ന സമയപരിധിയിൽ നിന്ന് 2029 ലേക്ക് മുന്നോട്ട് കൊണ്ടുവരാനുള്ള സാധ്യത എൻ.ഡി.എ പരിശോധിക്കുന്നതായാണ് വിവരം.
ഇതിനായി കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്. എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിൽ 11 എണ്ണത്തിലും 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അടുത്ത രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ നാലു സംസ്ഥാനങ്ങളിൽ നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളും ഇപ്പോൾ ഭരിക്കുന്നത് എൻ.ഡി.എയാണ്.2034 ൽ ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ വഴിയൊരുക്കുന്ന ബില്ലുകൾ പരിശോധിക്കുന്നതിനായി 2024 ഡിസംബറിലാണ് സമിതി രൂപീകരിച്ചത്. സംസ്ഥാന സർക്കാരുകൾ,
നിയമസഭകൾ, അക്കാദമിക് വിദഗ്ദ്ധർ, നിയമ വിദഗ്ദ്ധർ, വ്യവസായ മേഖല എന്നിവരുൾപ്പെടെയുള്ളവരുമായി സംവദിക്കാൻ സമിതി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചുവരികയാണ്. ഈ വർഷത്തെ ശീതകാല സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത രണ്ട് വർഷങ്ങളിൽ എൻ.ഡി.എ സംസ്ഥാന സർക്കാരുകളിൽ അധികാരം നിലനിർത്തുകയാണെങ്കിൽ, മന്ത്രിസഭയുടെ ശുപാർശപ്രകാരം അതാത് ഗവർണർമാർക്ക് 2029 ജനുവരിയോടെ ഈ 22 സംസ്ഥാനങ്ങളിലെയും നിയമസഭകൾ പിരിച്ചുവിടാൻ സാധിക്കുമെന്ന് മനസിലാക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 174 (2)(b) പ്രകാരം നിയമസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. മന്ത്രിസഭയുടെ ശുപാർശപ്രകാരമോ അല്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴോ ആണ് ഗവർണർ സാധാരണയായി ഇങ്ങനെ ചെയ്യുന്നത്.
നിയമസഭ പിരിച്ചുവിട്ടാൽ, ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് 1950-ലെ ജനപ്രാതിനിധ്യ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.സമിതിയുടെ പരിഗണനയിലുള്ള 'ഭരണഘടന (നൂറ്റി ഇരുപത്തിയൊൻപതാം ഭേദഗതി) ബിൽ 2024', 'കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബിൽ 2024' എന്നിവ പ്രകാരം, അടുത്ത ഘട്ടത്തിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്‌സഭയുടെ ആദ്യ സിറ്റിംഗിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ നിയമസഭകളുടെയും കാലാവധി വെട്ടിച്ചുരുക്കും. അതായത്, ബില്ലുകൾ പാസായാൽ ഏറ്റവും നേരത്തെ ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുക 2034 ൽ മാത്രമായിരിക്കും.ബില്ലുകളിൽ നിലവിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിലും നേരത്തെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോ എന്ന് ചോദ്യത്തിന്, "ഇത് എൻ.ഡി.എ മുഖ്യമന്ത്രിമാരാണ് തീരുമാനിക്കേണ്ടത്.
ഈ വിഷയം സമിതിയുടെ പരിധിക്ക് പുറത്തുള്ളതാണ്" എന്നായിരുന്നു സമിതി അധ്യക്ഷൻ പി.പി. ചൗധരി പറഞ്ഞത്.ചില ബി.ജെ.പി മുഖ്യമന്ത്രിമാർ ഇതിനകം തന്നെ ഈ നീക്കത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംയുക്ത പാർലമെന്ററി സമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുറഞ്ഞത് നാല് മുഖ്യമന്ത്രിമാർ (ഗോവ, ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി) ഒരേസമയത്തുള്ള തിരഞ്ഞെടുപ്പിനെ പൂർണ്ണമായി പിന്തുണച്ച് രംഗത്തെത്തി.ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിന് ഡൽഹിയുടെ ഭരണകാലാവധിയിൽ ഉചിതമായ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ, ഡൽഹി സർക്കാർ അത് ക്രിയാത്മകമായ സമീപനത്തോടെ പരിഗണിക്കാൻ തയ്യാറാണെന്ന് ജൂലൈ 1 ന് സമിതിയുമായി കൂടിക്കാഴ്ച നടത്തിയ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. രാജ്യതാൽപ്പര്യത്തിന് ആവശ്യമാണെങ്കിൽ,
അത്തരം സഹകരണം നൽകുന്ന മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാകാൻ ഡൽഹിക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയുടെ കാര്യത്തിൽ, നിലവിലെ നിയമസഭയുടെ കാലാവധി ഒരു വർഷം വെട്ടിച്ചുരുക്കേണ്ടി വരും.2029 ൽ ലോക്‌സഭയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നടത്താനായി നിയമസഭകൾ പിരിച്ചുവിടാൻ എൻ.ഡി.എ തീരുമാനിച്ചാൽ, യഥാക്രമം 2027 ലും 2028 ലും തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളായ ഗോവ, ഗുജറാത്ത്, മണിപ്പൂർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ നിയമസഭകളുടെ കാലാവധി മൂന്ന് വർഷവും, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര എന്നീ നിയമസഭകളുടെ കാലാവധി നാലു വർഷവും വെട്ടിച്ചുരുക്കേണ്ടി വരും.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് നടക്കേണ്ട പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പഞ്ചാബ് (2027), ഹിമാചൽ പ്രദേശ്, കർണാടക, മിസോറാം, തെലങ്കാന (2028) എന്നിവ ഉൾപ്പെടുന്നു.
അതായത്, അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഈ സംസ്ഥാന നിയമസഭകൾക്ക് മൂന്ന് മുതൽ നാല് വർഷം വരെ മാത്രമേ കാലാവധി ബാക്കിയുണ്ടാകുക.മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾക്ക് പുറമെ, ഈ നീക്കം എൻ.ഡി.എയും പ്രതിപക്ഷവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. 22 എൻ.ഡി.എ സംസ്ഥാനങ്ങൾ 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അതൊരു സാങ്കൽപ്പിക കാര്യമാണെന്ന് പറഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിക്കാൻ വിസമ്മതിച്ചു. "കോൺഗ്രസ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നതിനെ എതിർക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഉത്തരവാദിത്തത്തിന് നിരക്കാത്തതുമാണ്.
ജെ.പി.സി വിഷയം പരിശോധിച്ച് വരികയാണ്, ശീതകാല സമ്മേളനം വരെ റിപ്പോർട്ട് നൽകാൻ സമയമുണ്ട്. ഞങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തക്കതായ ഒന്നും സംഭവിച്ചിട്ടില്ല," അദ്ദേഹം പറഞ്ഞു.2024-ൽ കോൺഗ്രസ്, ഡി.എം.കെ എം.പിമാർ ഈ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച് എതിർത്തിരുന്നു. മെയ് മാസത്തിൽ, കമ്മിറ്റി അന്നത്തെ കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും അദ്ദേഹം ബില്ലുകളെ എതിർത്തിരുന്നു. ഇതുവരെ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, കർണാടക, ഗുജറാത്ത്, ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുമായി സമിതി ചർച്ച നടത്തിക്കഴിഞ്ഞു.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്കാരം 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചനയുണ്ട്. ഈ പരിഷ്‌കാരം നിലവിൽ കൊണ്ടുവരാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷനും ബിജെപി എംപിയുമായ പി.പി. ചൗധരി പറഞ്ഞു. ഗോവയിൽ സമിതിയുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗധരി.നിർദിഷ്ട തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിച്ചേരുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തിയതായും ചൗധരി പറഞ്ഞു.
കൂടിക്കാഴ്ച നടത്തിയതിൽ 99 ശതമാനം പേരും നിർദിഷ്ട പരിഷ്‌കാരത്തെ പിന്തുണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഗോവയിലെത്തിയ ജെപിസി, മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുമായും തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞു.ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഡൽഹി എന്നിവിടങ്ങളിലെ ഭരണഘടനാ വിദഗ്ധരും സിവിൽ സൊസൈറ്റി സംഘടനകളും വിദ്യാഭ്യാസ വിദഗ്ധരും ഉൾപ്പെടെയുള്ളവരുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയെന്നും ചൗധരി പറഞ്ഞു. സംയുക്ത പാർലമെന്ററി സമിതി (ജെപിസി)യുടെ പരിഗണനയിലാണ് നിലവിൽ ബിൽ. ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബിൽ പാർലമെന്റിൽ പാസായില്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ട്, തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എൻഡിഎ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
ആർഎസ്എസിന്റെ സുപ്രധാന അജൻഡയായ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നേടാനുള്ള ബിൽ 2024 ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ ഉൾപ്പെടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിന്നാലെ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടുകയായിരുന്നു. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമടക്കം 39 പേരാണ് സംയുക്ത പാർലമെന്ററി സമിതിയിലുള്ളത്.ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് ധാരാളം പണം ലാഭിക്കുമെന്നും വികസന പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസപ്പെടുന്നത് തടയുമെന്നുമാണ് ആർഎസ്എസ്- ബിജെപി കേന്ദ്രസർക്കാർ വാദിക്കുന്നത്. അതേസമയം ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുക വഴി പ്രചാരണഅജന്‍ഡ തങ്ങൾക്ക് നിശ്‌ചയിക്കാൻ കഴിയുമെന്ന ഗൂഡതന്ത്രമാണ് ബിജെപിയുടെ മനസിൽ.
അഞ്ച് വർഷത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ് ബിൽ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നത് ഫെഡറലിസത്തിന് നേരെയുള്ള കടന്നാക്രമമാണ്. മോദി സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനങ്ങളും അവരുടെ തീരുമാനങ്ങളും വിവാദത്തിലായിട്ടുണ്ട്.1967 വരെ ലോക്‌സഭ–-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നത്. 1969–-70 കാലത്ത് പല സംസ്ഥാന സർക്കാരുകളും നിലംപതിച്ചതോടെയാണ് ക്രമം തെറ്റിയത്. അതിനാൽ ഒരേസമയം തെരഞ്ഞെടുപ്പ് എന്നത് അടിച്ചേൽപിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.
നിയമനിർമാണത്തിനുള്ള സഭയുടെ അധികാരപരിധി ലംഘിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നും വിമർശനമുണ്ട്. ലോക്‌സഭയുടെ കാലാവധിക്കനുസൃതമായി നിയമസഭകളുടെ കാലാവധി നിശ്‌ചയിക്കാനാവില്ല. നിയമസഭകൾ വേറിട്ടതും തുല്യസ്ഥാനമുള്ളതുമാണ്. അമിതമായ കേന്ദ്രവൽകരണമാകും സംഭവിക്കുക.ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ രാജ്യത്തുടനീളം ചർച്ചകൾ നടക്കുന്നുണ്ട്. ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പുകൾ നടക്കുമെന്നതാണ് യഥാർത്ഥത്തിൽ ആശയത്തിന്റെ അർത്ഥം. ഈ ആശയത്തിന്റെ പ്രധാന വക്താക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്, ഇതിനെ മുൻ രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദും പ്രണബ് മുഖർജിയും പിന്തുണയ്ക്കുന്നുണ്ട്. ആശയം ഒരിക്കലും പുതിയതല്ല. ഇന്ത്യ മുമ്പ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പിന്തുടർന്നിരുന്നു. 1952, 1957, 1962, 1967 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഈ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയിൽ ഭരണഘടന പരമോന്നതമായതിനാൽ ഭരണഘടനയ്ക്ക് വിരുദ്ധമായ ഒന്നും ഇന്ത്യയിൽ പിന്തുടരാനാകില്ലെന്നും ആശയത്തെ എതിർക്കുന്നവർ വാദിക്കുന്നു. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന നയം നമുക്ക് സാധ്യമാണോ അല്ലയോ എന്ന് യഥാർത്ഥത്തിൽ ഭരണഘടന വ്യക്തമായി പറയുന്നില്ല. ആർട്ടിക്കിൾ 83(2) ലോക്‌സഭയുടെ കാലാവധിയെ കുറിച്ച് പ്രതിപാദിക്കുന്നു, നേരത്തെ പിരിച്ചുവിട്ടില്ലെങ്കിൽ അത് 5 വർഷത്തേക്ക് ആയിരിക്കുമെന്നും പറയുന്നു. അതുപോലെ, ആർട്ടിക്കിൾ 172 ൽ പറയുന്നത് നേരത്തെ പിരിച്ചുവിട്ടില്ലെങ്കിൽ സംസ്ഥാന അസംബ്ലികളുടെ കാലാവധി 5 വർഷമായിരിക്കും എന്നാണ്.ഇന്ത്യ ശക്തമായ കേന്ദ്രസർക്കാരുള്ള ഒരു ഫെഡറൽ രാജ്യമായതിനാൽ, 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നത് ഫെഡറൽ ഘടനയുടെ ലംഘനമാണെന്ന് ചില നേതാക്കൾ പറയുന്നു.
യഥാർത്ഥത്തിൽ, പ്രശ്നം നിയമപരവും രാഷ്ട്രീയവുമായ വശങ്ങളുടെ സംയോജനമാണ്. തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽ ഭേദഗതി ആവശ്യമാണ്, ഇതിന് ഇരുസഭകളുടെയും പിന്തുണ ആവശ്യമാണ്. ഭേദഗതിയില്ലാതെ എല്ലാ സംസ്ഥാനങ്ങളിലെയും സംസ്ഥാന സർക്കാരുകൾ പിരിച്ചുവിട്ട് ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല.രാജ്യത്തുടനീളം ശക്തമായ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ സഹായിക്കുമെന്ന് വിശ്വസിക്കുന്നതിനാലാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെ ബിജെപി അനുകൂലിക്കുന്നത്. മിക്ക അഭിപ്രായ സർവേകളിലും ജനങ്ങൾ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നു. എന്നാൽ ചില മുഖ്യമന്ത്രിമാർ തൃപ്തരല്ല. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' വന്നാൽ ബിജെപി അധികാരത്തിൽ വരാനുള്ള സാധ്യത കൂടുതലാണ്.
കോൺഗ്രസ് പോലുള്ള മറ്റ് പാർട്ടികൾക്ക് ഇപ്പോഴും കേന്ദ്ര നേതാവില്ല. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംഭവിച്ചാൽ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും പരാജയപ്പെടാൻ ഇടയാക്കും.ഒരു തിരഞ്ഞെടുപ്പ്' ധാരാളം പണവും മനുഷ്യശക്തിയും ലാഭിക്കും. സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തിയാൽ അത് സർക്കാർ ഖജനാവിന് വലിയ നേട്ടമാകും. ധാരാളം പണവും മനുഷ്യശക്തിയും ലാഭിക്കും. കൂടാതെ, ഒരേസമയം തിരഞ്ഞെടുപ്പ് നടന്നാൽ യഥാർത്ഥത്തിൽ വോട്ട് ചെയ്യാൻ വീടുകളിൽ നിന്ന് വരുന്ന വോട്ടർമാരുടെ എണ്ണവും ശതമാനവും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നേട്ടങ്ങൾ രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും. കേരളത്തിലെ കോൺഗ്രസ് സർക്കാരാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha
























