വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഇ ഡി ഇനി അടുത്ത നീക്കം നടത്തുമ്പോൾ നമ്മൾ എന്ത് ചെയ്യണം . പാർട്ടി സെക്രട്ടറിയുടെ ക്ലാസ് . ഇ.ഡിയുടെ രാഷ്ട്രീയം വിശദീകരിക്കാൻ സിപിഎം കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇ.ഡി അന്വേഷിക്കുന്ന മാസപ്പടി കേസ് ടി.വീണ നിയമപരമായി നടത്തട്ടെയെന്നും എന്നാല്‍ പിണറായി വിജയനെയും മുഹമ്മദ് റിയാസ് അടക്കമുള്ള പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ചാല്‍ പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. കോഴിക്കോട് മുതലക്കുളത്ത് നടത്തിയ വിശദീകരണയോഗത്തില്‍ വെച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന് മുന്‍പ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതി. ഇതിനായി തങ്ങളുടെ നേതാക്കളെ വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.''തങ്ങളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മാധ്യമങ്ങള്‍ക്കും വേണ്ട. എല്ലാ കടന്നാക്രമങ്ങളെയും നേരിട്ടാണ് സി.പി.എം വളര്‍ന്നത്.അറസ്റ്റ് ചെയ്യുന്നവരെ സംശയത്തിന്റെ പുകമറയിൽ നിർത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി കേസ് അന്വേഷിക്കുന്നത്. ഇതിനായി അന്വേഷണത്തിനു മുൻപേ ലക്ഷ്യം പ്രഖ്യാപിക്കുന്ന രീതിയാണ് ഇ.ഡിക്കുള്ളത്. ബിജെപിക്കാരാണെങ്കിൽ കേസില്ലെന്നതാണ് ഇ.ഡിയുടെ നിലപാട്.
ഇ.ഡി കൈകാര്യം ചെയ്യുന്ന കേസുകളില്‍ 95 ശതമാനവും ബി.ജെ.പി ഇതേര രാഷ്ട്രീയക്കാര്‍ക്കെതിരെയാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി 113 ദിവസം ജയിലില്‍ കിടത്തി. എന്നാല്‍ ഇ.ഡി ബി.ജെ.പിക്കെതിരെ കേസെടുക്കില്ല. ഹവാല ആരോപണം ഇ.ഡി ഉണ്ടാക്കിയതാണ്. വീണയുടെ കേസില്‍ പാര്‍ട്ടി ഇടപെടുന്നില്ല. എന്നാല്‍ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി പ്രതിരോധിക്കും. റിയാസിനെയും നിഖിലിനെയും കേസില്‍ ഉള്‍പ്പെടുത്തിയാലും സി.പി.എം കീഴടങ്ങില്ല.
കരുവന്നൂര്‍ കേസും വിചിത്രമാണ്. സി.പി.എം നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. എ.സി മൊയ്തീനെയും കെ.രാധാകൃഷ്ണനെയും എം വര്‍ഗീസിനെയും പ്രതിയാക്കി''- എം.വി ഗോവിന്ദന്‍ പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലേക്ക് നാലരക്കോടി എത്തിയെന്ന് അടുത്തിടെ പി.സി ജോർജ് പറഞ്ഞിരുന്നു. അപ്പോൾ അത് കള്ളപ്പണമല്ലേ? കേരളത്തിലെ 'എ' ക്ലാസ് മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി എത്തിച്ചു. ചാക്കിൽ കെട്ടി പണം ബിജെപി ഓഫിസിൽ എത്തിച്ചുവെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്.
എന്തുകൊണ്ട് അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.ഇ.ഡി അന്വേഷിക്കുന്ന കേസ് ടി. വീണ നിയമപരമായ രീതിയിൽ നടത്തട്ടെ എന്നാണ് തങ്ങളുടെ തീരുമാനം. എന്നാൽ ഇ.ഡിയും മാധ്യമങ്ങളും ശ്രമിക്കുന്നത് ഇതിനല്ല. വീണയെ പരിചയപ്പെടുത്തുന്നത് മുൻപ് മുഖ്യമന്ത്രിയുടെ മകൾ എന്നും ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ മകൾ എന്നുമാണ് പറയുന്നത്. വീണയിലൂടെ പിണറായിയെ ലക്ഷ്യമിടുന്നത് രാഷ്ട്രീയമാണ്. എന്നും എം വി ഗോവിന്ദൻ പറഞ്ഞു വയ്ക്കുന്നു.
https://www.facebook.com/Malayalivartha























