Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ തെളിവുകളും പോലീസ് നശിപ്പിച്ചു; പ്രതികളെ രക്ഷിക്കാന്‍ വഴിയൊരുക്കിയത് പോലീസ്

05 MAY 2016 01:26 AM IST
മലയാളി വാര്‍ത്ത.

പ്രതിയില്ലാതെ വട്ടം ചുറ്റി പോലീസ്. ആദ്യം തെളിവുകള്‍ നശിപ്പിച്ചതും പോലീസ്. ദലിത് യുവതിയുടെ കൊലപാതക കേസില്‍ തുമ്പ് ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ തെളിവുകള്‍ മുഴുവന്‍ നശിപ്പിക്കാന്‍ പോലീസ് കാട്ടിയ തിടുക്കം സംശയത്തിനിട നല്‍കുന്നു. എസ് ഐയും സി ഐയും ചേര്‍ന്നാണ് 24 മണിക്കൂറിനുള്ളില്‍ എല്ലാം ഇല്ലാതാക്കിയത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും പോലീസ് നടത്തിയ നീക്കങ്ങള്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ദളിത് വിദ്യാര്‍ഥിനി ജിഷയെ പൈശാചികമായി കൊലപ്പെടുത്തിയ കേസിലെ സുപ്രധാന തെളിവുകള്‍ പൊലീസ് നശിപ്പിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഉള്‍പ്പെടെ പൊലീസ് കാണിച്ച അനാസ്ഥയും അനാവശ്യ ധൃതിയുമാണ് തെളിവുകള്‍ ഇല്ലാതാക്കിയത്. റീ പോസ്റ്റ്‌മോര്‍ട്ടം സാധ്യത ഇല്ലാതാക്കി മൃതദേഹം പൊലീസ് ഇടപെട്ട് ദഹിപ്പിക്കുകയും ചെയ്തു.
ഏപ്രില്‍ 28ന് വൈകിട്ട് അഞ്ചിനു മുമ്പാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്. രാത്രി എട്ടരയോടെ വീട്ടിലെത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ വിവരം അറിയിച്ചെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എത്തിയത്. ക്രൂരകൊലപാതകമാണെന്ന് വ്യക്തമായിട്ടും വീടും പരിസരവും സുരക്ഷിതവലയത്തിലാക്കാന്‍ പൊലീസ് തയ്യാറായില്ല. വീടിനകത്ത് പൊലീസ് പരിശോധിച്ചത് മൊബൈല്‍ ഫോണിന്റെ വെളിച്ചം ഉപയോഗിച്ച്. പുലരുംവരെ വീടും പരിസരവും പൂര്‍ണമായും ഇരുട്ടിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10നുശേഷമാണ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങിയത്. ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവരെ വിവരം അറിയിച്ചില്ല. വില്ലേജ് ഓഫീസര്‍പോലും വന്നില്ല. പകല്‍ രണ്ടിനാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, അകന്ന ബന്ധുവിനെയും കൂട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തുമ്പോഴേക്കും സമയം നാലുകഴിഞ്ഞു. ഫോറന്‍സിക് വിഭാഗം തലവന്റെ ചുമതലയുള്ള പ്രൊഫസര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നില്ല. ഒരു പിജി വിദ്യാര്‍ഥി മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് സമ്മര്‍ദവും ഉന്നതങ്ങളില്‍നിന്നുള്ള വിളിയും ആയതോടെ പിജി വിദ്യാര്‍ഥിയോട് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇത്തരം ഘട്ടങ്ങളില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത്. മാത്രമല്ല, പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണം. അതും പൊലീസ് ചെയ്തില്ല.
ശനിയാഴ്ച പകല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നെങ്കിലും പൊലീസ് കാത്തുനിന്നില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും ആറിനും ഇടയിലുള്ള ചുരുങ്ങിയ സമയംകൊണ്ട് എല്ലാം അവസാനിപ്പിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം വിട്ടുകൊടുത്തു. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഇവിടെ വൈകിട്ട് ആറിനുശേഷം സംസ്‌കാരം നടത്താറില്ല. എന്നാല്‍, പൊലീസ് ഇടപെട്ട് രാത്രി 7.30നുശേഷം സംസ്‌കാരം നടത്തി.
റീ പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുന്ന ഇത്തരം കേസുകളില്‍ മൃതദേഹം ദഹിപ്പിക്കരുതെന്നും കുഴിച്ചിടണമെന്നും പൊലീസ് നിര്‍ദേശിക്കാറുണ്ട്. ഇവിടെ അതും ഉണ്ടായില്ല. ഒരു സിഐയും എസ്‌ഐയുമാണ് എല്ലാം നടപ്പാക്കിയത്. ഡിവൈഎസ്പിപോലും സ്ഥലം സന്ദര്‍ശിച്ചത് സംഭവം പുറംലോകം അറിഞ്ഞശേഷം മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (58 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends