കരുവാറ്റയിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി..പെണ്‍കുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കി..

ആലപ്പുഴ കരുവാറ്റയിൽ കൊലപാതകം . കേരളത്തെ ഞെട്ടിച്ചത് ചെറുതായിട്ടൊന്നുമല്ല . അതും കൗമാരക്കാരാണ് ഇതിൽ പ്രതികൾ എന്നതാണ് എല്ലാവർക്കും ഷോക്ക് ആയത് . സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്താന്‍ പതിമൂന്നുകാരിയായ ചെറുമകള്‍ പദ്ധതിയിട്ട കരുവാറ്റയിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി സുഹൃത്തുക്കളായ മറ്റു മൂന്ന് ആണ്‍കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാണ് പെണ്‍കുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
ഗൃഹനാഥനായ മുത്തച്ഛന്‍ തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഈ കൊലപാതകത്തിന് സുഹൃത്തുക്കളെ പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ ആണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. കേസില്‍ രണ്ടും മൂന്നും പ്രതികളായ ആണ്‍കുട്ടികളാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നിര്‍ണ്ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആരോപണത്തിന് അപ്പുറം വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവരുക എന്നതായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. കൊല്ലപ്പെട്ട ഗൃഹനാഥന്റെ പക്കല്‍ നിന്നും മോഷ്ടിക്കുന്ന പണം ഉപയോഗിച്ച്
പെണ്‍കുട്ടിക്ക് ഒരു ഐഫോണും, കാമുകനായ ഒന്നാം പ്രതിക്ക് ഒരു ബൈക്കും വാങ്ങാനായിരുന്നു ഇവര്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നത്. കൊലപാതകത്തിന്റെയും മോഷണത്തിന്റെയും മുഖ്യ ആസൂത്രക കേസില്‍ നാലാം പ്രതിയായ പതിമൂന്നുകാരി തന്നെയാണ്. സുഹൃത്തും ഒന്നാം പ്രതിയുമായ ആണ്‍കുട്ടിയുമായി ചേര്‍ന്നാണ് ഈ പദ്ധതി മുഴുവന്‍ തയ്യാറാക്കിയത്. കൃത്യം നടപ്പിലാക്കുന്നതിനായി പണം വാഗ്ദാനം ചെയ്താണ് മറ്റ് രണ്ട് ആണ്‍കുട്ടികളെ ഇവര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ത്തതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
കരുവാറ്റയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഗൃഹനാഥനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പെണ്‍കുട്ടിക്ക് തത്സമയം കാണിച്ചുകൊടുക്കുകയും ചെയ്തു. പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതക ദൃശ്യങ്ങള്‍ കൃത്യം നടക്കുന്ന സമയത്ത് തന്നെ വീഡിയോ കോള്‍ വഴി കാണിച്ചുകൊടുത്തതെന്ന ക്രൂരതയും ആണ്‍കുട്ടികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം പ്രതികളെ വിശദമായി ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha



























