അച്ഛനാണെത്രെ അച്ഛന്‍... അച്ഛന്റെ മൃതദേഹവുമായി ഷെറിന്‍ കറങ്ങിയതു 12 മണിക്കൂര്‍; ഒരു കുലുക്കവുമില്ലാതെ ഷെറിന്‍

മനുഷ്യ മനസാക്ഷിയെ അറപ്പിക്കുന്ന വിധമായിരുന്നു ഷെറിന്റെ പ്രവര്‍ത്തനങ്ങള്‍. പിതാവിന്റെ മൃതദേഹവുമായി ഷെറിന്‍ കറങ്ങിയതു 12 മണിക്കൂറാണ്. കാറില്‍ കിടത്തി മൂടിയാണു മൃതദേഹം വച്ചത്. ചെങ്ങന്നൂരിലും തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും മൃതദേഹവുമായി ഷെറിന്‍ കറങ്ങി. ഇതിനിടയിലാണു കത്തിക്കാനുള്ള പെട്രോള്‍ വാങ്ങിയതും കുളിച്ചു വൃത്തിയായതും. മുളക്കുഴ ഊരിക്കടവില്‍ ആളൊഴിഞ്ഞയിടത്തു ജോയിക്കു നേരെ ഷെറിന്‍ വെടിയുതിര്‍ക്കുന്നത് 25 നു വൈകിട്ടു നാലരയ്ക്കും അഞ്ചിനും ഇടയ്ക്കാണെന്നാണു പൊലീസിന്റെ നിഗമനം, മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ സമയം പിറ്റേന്നു പുലര്‍ച്ചെ നാലര. അങ്ങനെയെങ്കില്‍ 12 മണിക്കൂറോളം നേരം പിതാവിന്റെ മൃതദേഹവുമായി കാറില്‍ നാടും നഗരവും ചുറ്റി നടന്നു ഷെറിന്‍.
സൈഡ് ഗ്ലാസുകള്‍ കാറിലുണ്ടായിരുന്ന സണ്‍ഷേഡുകള്‍ കൊണ്ടു മറച്ചായിരുന്നു പോക്ക്. രാത്രി എട്ടര വരെയും ചെങ്ങന്നൂരില്‍ പലയിടത്തുമായി കാറോടിയെങ്കിലും ആരും വിവരം അറിഞ്ഞില്ല. എട്ടരയോടെ മാര്‍ക്കറ്റ് റോഡിലെ ഷോപ്പിങ് കോംപ്ലക്‌സിനു സമീപമെത്തിയെങ്കിലും ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ കാര്‍ നിര്‍ത്തിയില്ല. കാര്‍ ഒഴിഞ്ഞ സ്ഥലത്തു പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ ഇലക്ട്രിക്കല്‍ കടയില്‍ നിന്നു ഗോഡൗണിന്റെ താക്കോല്‍ വാങ്ങി. അല്‍പം പണിയുണ്ടെന്നു കടക്കാരനോടു പറഞ്ഞു ഗോഡൗണിനുള്ളില്‍ കടന്നിരുന്നു. കുറെ നേരം ആലോചിച്ചു. തുടര്‍ന്നു കാറില്‍ തിരുവല്ലയിലെ ഹോട്ടലിലേക്കു പോയി. കുളിച്ചു വിശ്രമിച്ച ശേഷം ഹോട്ടലിന് എതിര്‍വശത്തെ പെട്രോള്‍ പമ്പില്‍ നിന്നു പെട്രോള്‍ വാങ്ങി.
പത്തരയോടെ ചെങ്ങന്നൂരെത്തി ഗോഡൗണിനുള്ളിലേക്കു കാര്‍ റിവേഴ്‌സില്‍ കയറ്റിയിട്ടു. ഇതിനിടെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനു സംശയമൊന്നും തോന്നാതിരിക്കാനായി പതിവു പോലെ അയാളെ അഭിവാദ്യം ചെയ്യാനും ഷെറിന്‍ മറന്നില്ല. ഈ നേരമത്രയും ആരുടെയും കണ്ണില്‍പ്പെടാതെ ജോയിയുടെ മൃതദേഹം കാറിനുള്ളിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















