Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍

11 MARCH 2026 07:08 PM IST
മലയാളി വാര്‍ത്ത

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാഴ്ച ഭാര്യ നേരില്‍ കാണുകയും അതിന്റെ ഫോട്ടോകളും വീഡിയോയും എടുക്കുകയും ചെ്ത സംഭവം അടുത്ത കാലത്തൊന്നും വേറെയുണ്ടായിട്ടില്ല.

ഇതിനു മുന്‍പും ഇതേ സ്ത്രീയുമായി ഭര്‍ത്താവ് അവിഹിതം പുലര്‍ത്തിയ വിവരങ്ങള്‍ ഭാര്യ അറിഞ്ഞതിനേതുടര്‍ന്ന് തെളിവടക്കം പ്രതികളെ വീട്ടിലിട്ടു പിടിച്ചുവെന്നതുമാണ ഉള്ളടക്കം.
എന്തായാലും  നിയമസഭയില്‍ എംഎല്‍എയും മന്ത്രിയുമായി രജതജൂബിലി പൂര്‍ത്തിയാക്കിയ കെബി ഗണേഷ്‌കുമാര്‍ ഇനി പത്തനാപുരത്ത് പച്ചതൊടില്ല. അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പഴയ മണ്ഡലമായ കൊട്ടാരയില്‍ പോയി മത്സരിച്ചാലും രക്ഷപ്പെടില്ല. 2021ലെ തെരഞ്ഞെടുപ്പില്‍ പത്തനാപുരം സീ്റ്റില്‍ കോണ്‍ഗ്രസിലെ ജ്യോതികുമാര്‍ ചാമക്കാലായോട് പതിനയ്യായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗണേശന്‍ ജയിച്ചത്. മന്ത്രി ആന്റണി രാജു രാജു രാജിവച്ചതോടെ ഗതാഗത വകുപ്പില്‍ മന്ത്രിയുമായി.    
പെണ്ണുകേസില്‍ പട്ടാപ്പകല്‍ ഭാര്യ കൈയോടെ പിടികൂടി ഗണേഷ്‌കുമാറിന് ഇനി സീറ്റ് നല്‍കിയാല്‍ എല്‍ഡിഎഫ് ആകെ നാറി കുളമാകും. അവിഹിത പെണ്ണുകേസില്‍ ആരോപണ വിധേയനായ മുകേഷിനെ കൊല്ലത്ത്  ഒഴിവാക്കുന്ന സാഹചര്യത്തില്‍  കൊട്ടാരക്കരയില്‍ ഗണേഷ്‌കുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎമ്മിന് ഉളുപ്പുണ്ട്. ഭാര്യയുമായി രമ്യതയിലെത്തുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനത്തു നിന്നു തെറിപ്പിക്കുമെന്ന പിണറായി വിജയന്റെ അന്ത്യശാസനത്തിനു പിന്നാലെ കോടികള്‍ വാരിയെറിഞ്ഞെന്നും ക്ഷമാപണം നടത്തിയെന്നുമാണ് കഥകള്‍ പ്രചരിക്കുന്നത്.
ഭാര്യ ബിന്ദു മേനോനുമായി മാസങ്ങളായി അകന്നുകഴിയുന്ന ഗണേഷന് പ്രബുദ്ധതയുള്ള വോട്ടര്‍മാര്‍ക്ക് ഇനി സാധ്യമല്ല.
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണങ്ങള്‍ വിവാദമായതിന് പിന്നാലെ സംഭവം ഒത്തുതീര്‍ക്കിതീര്‍ത്തതില്‍ ബിജെപി, സിപിഎം നേതാക്കളുടെ പങ്കുള്ളതായി പറയുന്നു.
എന്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലും ഇതിനു പിന്നിലുള്ളതായി നായര്‍ കേന്ദ്രങ്ങളില്‍ കഥകള്‍ പ്രചരിക്കുന്നു. ആദ്യഭാര്യ യാമിനി തങ്കച്ചിയെ അതിക്രൂരമായി പിഢിപ്പിച്ചതും അവിഹിത സന്തതിയെച്ചൊല്ലി മറ്റൊരു സ്ത്രീ കളത്തിലെത്തിയതുമൊക്കെ വേറെ കഥകള്‍. ഇത്രയും വലിയ അധിക്ഷേപമുണ്ടായപ്പോല്‍ താന്‍ അ്യ്യായിരം കാമുകിമാരുള്ള കാമദേവനാണെന്നാണ് ഇത്രയേറെ മാനം നഷ്ടപ്പെട്ട മന്ത്രി ഗണേശന്‍ വീമ്പിളക്കിവിടുന്നത്. തെരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പ് ഇത്രയേറെ അധിക്ഷേപിക്കപ്പെട്ട മറ്റൊരു മന്ത്രി വേറെയില്ല. സമാനമായ പിഢനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സീറ്റ് കൊടുക്കാത്ത സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന് സീറ്റ് കൊടുത്താല്‍ മാനം നഷ്ടപ്പെടുന്നത് സിപിഎമ്മിനായിരിക്കും.  എല്‍ഡിഎഫിലെ ഘടകക്ഷയായ കേരള കോണ്‍ഗ്രസ് ബിയിലെ ഏക എംഎല്‍എയും ഏക മന്ത്രിയും ഏക നേതാവുമാണ് ഗണേശന്‍.
അണികള്‍ എത്രയെന്നു ചോദിച്ചാല്‍ പെട്ടി ഓട്ടോയില്‍ കയറാനുള്ള ആള്‍ബലം എന്നാണ് പരദൂഷകര്‍ പറഞ്ഞുനടക്കുന്നത്.
വൈകാരികതയുടെ പുറത്ത് കാര്യങ്ങള്‍ തുറന്നു പറഞ്ഞതാണെന്നും ഗണേഷ് കുമാര്‍ വിളിച്ച് മാപ്പ് പറഞ്ഞിരുന്നെങ്കില്‍ താന്‍ പ്രതികരിക്കില്ലായിരുന്നുവെന്നും ബിന്ദു മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്. ഇപ്പോള്‍ വിവാദസംഭവങ്ങളില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മാപ്പ് പറയുകയും, പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായും ഭാര്യ ബിന്ദു മേനോന്‍ പറയുന്നതിനു പിന്നില്‍ മറ്റുള്ളവരുടെ ഇടപെടലുണ്ട്. എന്നാല്‍ ഈ തിരക്കഥകള്‍ക്കൊക്കെ പിന്നില്‍ പിണറായി വിജയനും എകെജി സെന്ററുമൊക്കെ ഇടപെട്ടിട്ടുണ്ട്.    
സദാചാരത്തിന്റെ അപ്പസ്‌തോലരും പിഢിതരുടെ രക്ഷകരുമായ പികെ ശ്രീമതി, കെകെ ശൈലജ, പി സതീദേവി തുടങ്ങിയ കമ്യൂണിസ്റ്റ് മഹിളാരത്‌നങ്ങളൊന്നും ഗണേഷന്‍ നടത്തിയ വ്യഭിചാരത്തെക്കുറിച്ചോ ഭാര്യ എടുത്ത വീഡിയോയെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല. എന്തായാലും അടുത്ത ഇലക്ഷനില്‍ കൊല്ലം ജില്ലയില്‍ സിപിഎമ്മിന്റെ അടിപറിക്കാന്‍ പോകുന്നത് എംഎല്‍എമാരുടെ പെണ്ണുകേസുകളായിരിക്കും.
മന്ത്രിയെ വാളകത്തുള്ള വീട്ടില്‍ അനുചിതമായ സാഹചര്യത്തില്‍ കണ്ട സംഭവം പോലീസ് ഹെല്‍പ്ലൈനിന്റെ സഹായത്തോടു കൂടി ബിന്ദു നേരിട്ട വിവരം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതേസമയം, നടന്നതും പുറത്ത് വന്നതും വെറും കെട്ടുകഥയാണെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു. തന്നെ കാണാന്‍ ബന്ധുവും അവരുടെ കുട്ടിയും വന്നിരുന്നു.അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടന്ന് വന്ന് ഫോട്ടോ എടുക്കുകയായിരുന്നുവെന്നാണ് ഗണേഷ് കുമാറിന്റെ ന്യായീകരണം. കിടപ്പുമുറിയില്‍ ആ സമയം ഗണേശനും കാമുകിയും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിന് തെളിവുകളാണ് ബിന്ദുവിന്റെ ഫോട്ടോകള്‍.
ബിന്ദു മേനോന്‍ അടഞ്ഞ അധ്യായമാണെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.ആരോപണത്തില്‍ രാജിവെക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആരൊക്കെ രാജി വെക്കണമെന്ന് പറഞ്ഞാലും അതിലൊന്നും കാര്യമില്ല. മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടുമില്ല കാണണമെന്ന് പറഞ്ഞിട്ടുമില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാതവണയും മുഖ്യമന്ത്രിയുമായി സംസാരിക്കാറുണ്ട്.ഇന്നും സംസാരിക്കും. താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കില്ല.എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ഭാര്യയുടെ വെളിപ്പെടുത്തലും കൂടിയായതോടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിവാദങ്ങളുടെ പത്മവ്യൂഹത്തിലാണ്.
 മന്ത്രിയെ ലക്ഷ്യംവെച്ചുള്ള ആരോപണങ്ങളും പ്രതിഷേധങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് എല്‍.ഡി.എഫ്.നേതൃത്വം. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായ പത്മ കഫേയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണം യൂണിയന്‍ പ്രസിഡന്റുകൂടിയായ ഗണേഷ്‌കുമാറിനുണ്ടാക്കിയ പ്രതിഛായ നഷ്ടം ചില്ലറയല്ല.
നാലുകോടിയോളം രൂപയുടെ ചെലവ് കണക്ക് ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന യൂണിയന്‍ യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധമുയര്‍ത്തി. വാക്കേറ്റവും ബഹളവും നടന്ന യോഗത്തിനുശേഷം യൂണിയന്‍ സെക്രട്ടറി സ്വന്തം താത്പര്യപ്രകാരം സ്ഥലംമാറ്റം വാങ്ങിപ്പോയതോടെ വിവാദം കരയോഗങ്ങള്‍ ഏറ്റുപിടിച്ചു.
ഇതിനിടെ യൂണിയന്‍ ഭരണസമിതി അംഗം ആര്‍. വേണുകുമാറിനെ ക്ഷേത്രമുറ്റത്തുവെച്ച് മര്‍ദിച്ച സംഭവം പ്രശ്‌നം രൂക്ഷമാക്കുകയും ചെയ്തു. പ്രതിഷേധവുമായി കരയോഗാംഗങ്ങള്‍ തെരുവിലിറങ്ങുകയും യൂണിയന്‍ അംഗങ്ങളില്‍ ചിലര്‍ എന്‍.എസ്.എസ്.നേതൃത്വത്തിന് രാജി സമര്‍പ്പിക്കുകയും ചെയ്തതോടെ കടുത്ത നടപടിയുണ്ടാകുമെന്ന നിലയിലായി കാര്യങ്ങള്‍.ഇതിനിടെയാണ് ഗണേഷ്‌കുമാറിനെ കാണാന്‍പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തലുണ്ടായത്. വീട്ടില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുടെ പരസ്യപ്രതികരണംകൂടിയായതോടെ ഗണേഷ്‌കുമാര്‍ ശരിക്കും പ്രതിരോധത്തിലായി. പ്രതിപക്ഷം അവസരം മുതലെടുത്തതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായി.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (18 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (24 minutes ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (25 minutes ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (29 minutes ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (37 minutes ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (43 minutes ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (43 minutes ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (50 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (52 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (1 hour ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (3 hours ago)

Malayali Vartha Recommends