Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

റാഗിംഗ് നടന്നിട്ടില്ല, അശ്വതിയുടേത് ആത്മഹത്യാ ശ്രമം, അല്‍ ഖമര്‍ നേഴ്സിങ് കോളേജിനെ സംരക്ഷിച്ചു കൊണ്ട് സര്‍വകലാശാല സമിതിയുടെ റിപ്പോര്‍ട്ട്

29 JUNE 2016 10:56 PM IST
മലയാളി വാര്‍ത്ത.

കര്‍ണാടക ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നേഴ്സിങ് കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ എടപ്പാള്‍ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി(19)യെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ കോളജിലോ ഹോസ്റ്റലിലോ റാഗിങ് നടന്നിട്ടില്ലെന്നും കുടുംബ പ്രശ്‌നം മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ട്. അല്‍ ഖമര്‍ നേഴ്സിങ് കോളേജിനെ സംരക്ഷിച്ചുകൊണ്ടാണ് സംഭവം അന്വേഷിച്ച സര്‍വകലാശാല സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

കര്‍ണാടക മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഖമറുള്‍ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഖമര്‍ നേഴ്സിങ് കോളേജിനെ വെള്ളപൂശാനുള്ള ശ്രമമാണ് സര്‍വകലാശാല സമിതി നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.ഫാര്‍മസി കോളേജ്, പോളിടെക്നിക് കോളേജ്, എന്‍ജിനിയറിങ് കോളേജ്, വിവിധ സ്‌കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ മേധാവിയാണ് ഖമറുള്‍ ഇസ്ലാം. 2001ലാണ് മന്ത്രിയായിരിക്കെ അല്‍ ഖമര്‍ നേഴ്സിങ് കോളേജ് തുടങ്ങുന്നത്. ബംഗളൂരുവിലെ രാജീവ് ഗാന്ധി സര്‍വകലാശാലയിലാണു നേഴ്സിങ് കോളേജിന്റെ അഫിലിയേഷന്‍. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് നേഴ്സിങ് കോളേജിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഖമറുള്‍ ഇസ്ലാം നടത്തുന്നതെന്നാണു സൂചന.

സംഭവം അന്വേഷിച്ച കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും നേഴ്സിങ് കൗണ്‍സിലും കോളേജില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. കേസ് അന്വേഷിച്ച പൊലീസ് സംഘവും അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലാണു റിപ്പോര്‍ട്ടു നല്‍കിയത്. റാഗിങ് സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവത്തില്‍ ഉള്‍പ്പെട്ട നാലു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

അശ്വതിക്ക് ഏല്‍ക്കേണ്ടി വന്ന കൊടിയ റാഗിംങ് അനുഭവങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ കോളേജ് അധികൃതര്‍ സംഭവം നിഷേധിക്കുകയും ഇത് ആത്മമഹത്യാ ശ്രമമാണെന്ന് വരുത്തിതീര്‍ക്കുകയും ചെയിതിരുന്നു. കോളേജ് അധികൃതരുടെ ഭാഗത്തു നിന്നടക്കം സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ കടുത്ത സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നാണ് അറിയുന്നത്. കേസ് കോടതിയില്‍ എത്തുന്നതിന് മുന്‍പ് സാക്ഷികളില്ലാതാക്കി കേസ് ഒതുക്കി തീര്‍ക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം.

മെയ് 9ന് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ബലം പ്രയോഗിച്ച് അശ്വതിയുടെ വായയിലേക്ക് ടോയ്ലെറ്റ് ക്ലീനര്‍ ഒഴിക്കുകയായിരുന്നു.സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ കറുത്തവള്‍ എന്നു വിളിച്ച് കളിയാക്കി; ടോയ്ലറ്റ് ക്ലീനര്‍ നിര്‍ബന്ധമായി വായിലേക്ക് ഒഴിച്ചു കൊടുത്ത് രംഗം മൊബൈലില്‍ പകര്‍ത്തി ആസ്വദിച്ചു എന്നാണ് അശ്വതി പറഞ്ഞത്. 2015 ഡിസംബര്‍ ഒന്ന് മുതല്‍ മെയ് ഒമ്പത് വരെ നടന്ന വിവിധ റാഗിംങ് സംഭവങ്ങള്‍ക്കെല്ലാം ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ത്ഥിനികളും ദൃക്സാക്ഷികളായിരുന്നു. എന്നാല്‍ കുറ്റോരോപിതരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഭവം പുറത്തു പറയരുതെന്നു പറഞ്ഞ് ഇവരെ നേരത്തെ ഭീഷണിപ്പെടുത്തുകയും പിന്‍തിരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

റാഗിംങ് സംഭവങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് ഫോണ്‍ചെയ്യാനോ നാട്ടില്‍ പോകാനോ അനുവദിച്ചിരുന്നില്ലെന്ന് അശ്വതിയുടെ പരാതിയില്‍ പറയുന്നുണ്ട്. അശ്വതി മൃഗീയമായ പീഡനത്തിനിരയാവുകയും തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം നാട്ടിലേക്കു വരികയുമായിരുന്നു. വീട്ടീലെത്തി എടപ്പാളിലെയും തൃശൂരിലെയും ചികിത്സക്കു ശേഷമായിരുന്നു അശ്വതിയുടെ റാഗിങ് വിവരം പുറത്തറിയുന്നത്. ഈ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. സംഭവം പുറത്തറിഞ്ഞതു മുതല്‍ കുറ്റം ആരോപിക്കപ്പെട്ടവരെല്ലാം കേസിലെ പ്രധാന സാക്ഷികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സാക്ഷി പറഞ്ഞാല്‍ തുടര്‍ന്ന് പഠിക്കാന്‍ പറ്റില്ലെന്നും ഭാവി ഇല്ലാതാകുമെന്നുമാണ് ഇവരെ ഭീഷണിപ്പെടുത്തി.
തിരൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയായിരുന്നു അശ്വതിയെ സംഭവം നടന്നയുടനെ ആശുപത്രിയിലേക്കെത്തിച്ചതും തുടര്‍ന്ന് നാട്ടിലേക്കു കൊണ്ടുവന്നതുമെല്ലാം. ഈ പെണ്‍കുട്ടിയടക്കം ഏതാനും പേര്‍ കൃത്യം നേരില്‍ കണ്ടിരുന്നു. എന്നാല്‍ കേസിലെ മുഖ്യ സാക്ഷികളായ ഇവര്‍ ഭീതിയിലാണ് കഴിയുന്നത്. ലക്ഷങ്ങള്‍ മുടക്കിയുള്ള പഠനം നിലയ്ക്കുമോ മറ്റു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമോ എന്നുള്ളതാണ് ഇവരുടെ ആശങ്ക.
കേസിലെ ഒന്നാം പ്രതി ഇടുക്കി സ്വദേശിനിയായ ആതിര, രണ്ടാം പ്രതി കൊല്ലം സ്വദേശിനിയായ ലക്ഷ്മി, മൂന്നാം പ്രതി കൊല്ലം സ്വദേശിനി കൃഷ്ണപ്രിയ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥരായ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. വിഷയം ദേശീയ ശ്രദ്ധ നേടുകയും കേന്ദ്ര സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍, കേന്ദ്ര-സംസ്ഥാന പൊലീസ്, പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍, ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ തുടങ്ങിയ അഥോറിറ്റികളെല്ലാം അശ്വതിയുടെ വിഷയം ശ്രദ്ധയില്‍പ്പെട്ട് ഇടപെടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടകയില്‍നിന്നും ഡിവൈഎസ്പി അടക്കമുള്ള ആറംഗ സംഘം എത്തി അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ദളിത് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ ക്രൂരമായി റാഗിംങിന് വിധേയമാക്കിയ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് സാക്ഷികള്‍ വേണമെന്നതാണ് നിയമ വിദഗ്ദര്‍ പറയുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അപൂര്‍വം സംഭവങ്ങളിലാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ദൃക്സാക്ഷികള്‍ സാക്ഷി പറയാന്‍ തയ്യാറായില്ലെങ്കില്‍ അത് കേസിന്റെ ഭാവിയെ ബാധിക്കുമെന്നും നിയമ വിദ്ഗ്ദര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച കലബുറഗി സെഷന്‍സ് കോടതി പരിഗണിക്കും. കലബുറഗി സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇവര്‍. കേസിലെ മറ്റൊരു പ്രതിയും കോട്ടയം സ്വദേശിനിയുമായ ശില്‍പ ജോസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ശില്‍പയെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (15 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (20 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (24 minutes ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (30 minutes ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (32 minutes ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (1 hour ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (3 hours ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

Malayali Vartha Recommends