എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി

മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി. എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ഡിജിപിക്കു പരാതി നൽകി. അടുത്തിടെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകി. ഇതിന് പിന്നിൽ കടകംപള്ളിയാണെന്നാണു പോറ്റി ഉന്നയിക്കുന്ന ആരോപണം.
ശബരിമല സ്വർണക്കവർച്ച കേസിൽ താൻ പുറത്തിറങ്ങുന്നതു തടയാൻ കടകംപള്ളി ശ്രമിക്കുകയാണ്. വിഷയത്തിൽ അന്വേഷണം വേണമെന്നും പോറ്റി ആവശ്യപ്പെട്ടു. ജാമ്യം കിട്ടി പോറ്റി പുറത്തിറങ്ങിയതിനു പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി എസ്‌ഐടിക്കു പരാതി നൽകി.
2020ൽ 25 ലക്ഷം രൂപ പോറ്റിയിൽനിന്നു പലിശയ്ക്കു വാങ്ങിയിരുന്നു . അപ്പോൾ ഈടായി നൽകിയ പത്തു സെന്റ് സ്ഥലം പോറ്റി മറിച്ചുവിറ്റുവെന്നാണു പരാതി ഉന്നയിച്ചിരിക്കുന്നത് . എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതിഭയിൽനിന്ന് സ്ഥലം നിയമപരമായി വാങ്ങിയതാണെന്നും പോറ്റി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു .
https://www.facebook.com/Malayalivartha
























