'വര്‍ഗ്ഗ വഞ്ചകൻ സുധാകരൻ'..പോസ്റ്ററുകൾ പൊന്തി തുടങ്ങി..ഏതായാലും സുധാകരൻ പ്രചാരണത്തിന് വേണ്ടി പത്തു പൈസ ചിലവാക്കേണ്ടി വരില്ല. പ്രചാരണവും വേണ്ട...സി പി എം പണി തുടങ്ങി..

ഇന്നലെ വരെ സുധാകരനെതിരെ കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളും പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിരുന്നില്ല. എന്നാല്‍, പതിയെ ഇനി അഗ്രസീവ് മോഡിലേക്ക് പാര്‍ട്ടി നീങ്ങും. ഇതിന്റെ തുടക്കം എന്ന നിലയില്‍ പ്രചരണം അമ്പലപ്പുഴയില്‍ തുടങ്ങിയിട്ടുണ്ട്.പുന്നപ്രയില്‍ സുധാകരനെതിരെ പോസ്റ്ററും എത്തി. 'വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷിക്കള്‍ സിന്ദാബാദ്' എന്നെഴുതി സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് സുധാകരനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത്. ഇതോടെ 'കുലംകുത്തി എന്നും കുലംകുത്തി'യെന്ന നിലപാടിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്.
സുധാകരന്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാര്‍ട്ടിക്ക് 'ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും' സജി ചെറിയാനും പരിഹസിച്ചു. പാര്‍ട്ടിയെ തള്ളിപ്പറയേണ്ട തരത്തില്‍ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നതായി സജി ചെറിയാന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം പോലും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നു. സുധാകരനെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി എപ്പോഴും ആഗ്രഹിച്ചത്.എന്നാല്‍ ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോള്‍ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാന്‍ ചോദിച്ചു.ആലപ്പുഴയിലെ പാര്‍ട്ടി സംവിധാനം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്ന സൂചനയും മന്ത്രി നല്‍കി.
സുധാകരന്‍ സ്വതന്ത്രനായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകില്ലെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം. അമ്പലപ്പുഴയിലെ വോട്ടര്‍മാര്‍ പാര്‍ട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്യുന്നത്, വ്യക്തികള്‍ക്കല്ലെന്നും സജി ചെറിയാന്‍ ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha
























