Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

ജിഷ വധക്കേസ്; പോലീസ് അമീറുള്‍ ഇസ്ലാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു?

29 JUNE 2016 01:40 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയിൽ കണ്ടത് മറ്റൊന്ന്

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെന്ന് കരുതിയില്ല; മരണത്തിനു ദിവസങ്ങൾക്ക് മുന്നേ ആ വീട്ടിൽ സംഭവിച്ചത് ; നടുക്കുന്ന വെളിപ്പെടുത്തൽ

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷിക്കാനാകാതെ തേങ്ങൽ

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ

ജിഷ വധക്കേസില്‍ അറസ്റ്റിലായ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ കാഞ്ചുപുരത്ത് എത്തിച്ച് തെളിവെടുക്കും. കാഞ്ചിപുരത്തുനിന്നാണ് അമീര്‍ പിടിയിലായത്. അമീറുമായി അന്വേഷണ സംഘം പുലര്‍ച്ചെ മൂന്നരയ്ക്ക് കാഞ്ചിപുരത്തേക്ക് പുറപ്പെട്ടത്. 
അമീറിനെ ഇന്നലെ പെരുമ്പാവൂരില്‍ ജിഷയുടെ വീട്ടിലും കൊലപാതകത്തിനു ശേഷം ഭക്ഷണം കഴിക്കാന്‍ കയറി ഹോട്ടലിലും എത്തിച്ച് തെളിവെടുത്തിരുന്നു. ജനക്കൂട്ടം തടസ്സം സൃഷ്ടിച്ചതിനാല്‍ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജിഷയുടെ ശരീരത്തില്‍ നിന്നും വീട്ടിലെ വാതില്‍ കൊളുത്തില്‍ നിന്നും ലഭിച്ച രക്ത സാംപിള്‍ അമീറിന്റെ തന്നെയാണെന്ന് അന്വേഷണ സംഘം ഡി.എന്‍.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധന നടത്തിയത്. 
കൊലപാതകത്തിനു ശേഷം നാടുവിടാന്‍ അമീറിനെ സഹായിച്ചത് സഹോദരന്‍ ബദര്‍ ഉള്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് പിടിയിലായ ഇയാള്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് സമ്മതിച്ചു. പെരുമ്പാവൂരിലെ കമ്പനിക്കു സമീപത്തുനിന്നും ഓട്ടോയില്‍ കയറിയ ആലുവയില്‍ എത്തിയ അമീറിനെ ഓട്ടോ െ്രെഡവര്‍ ഷംസുദ്ദീനും തിരിച്ചറിഞ്ഞിരുന്നു.
പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രതിക്ക് അനായാസം രക്ഷപെടാന്‍ അവസരം ഒരുങ്ങിയേക്കുമെന്നാണ് വ്യക്തമാകുന്നത്. കാരണം നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നതെങ്കിലും പ്രതിക്ക് ശിക്ഷവാങ്ങി നല്‍കാന്‍ പാകത്തിന് തെളിവുകള്‍ ലഭ്യമാകുന്നില്ലെന്നാണ് പ്രധാന കാര്യം. കൊല നടത്തിയെന്ന് പറയുന്ന കത്തി ഇതുവരെ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. ഇപ്പോള്‍ കണ്ടെടുത്തു എന്ന് പറയുന്ന കത്തിയുടെ കാര്യത്തിലും ഒരുപാട് ദുരൂഹതകള്‍ നിലനില്‍ക്കുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിനെ വെട്ടിലാക്കി എസ് കത്തി വിവാദത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പൊലീസിന്റെ പുതിയ നീക്കങ്ങളെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
അതിനിടെ ഇന്നലെ പ്രതിയെ ഹാജരാക്കി തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ അമ്മയും സഹോദരിയും അമീറുല്‍ ഇസ്സാമിനെ തിരിച്ചറിഞ്ഞില്ല. അമീറിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ പരേഡ് എന്ന നിലയിലല്ല ഇരുവരെയും അന്വേഷണ സംഘം ആലുവയിലെ പൊലീസ് ക്ലബ്ബില്‍ അമീറിന്റെ മുന്നിലെത്തിച്ചത്. മകളെ കൊലപ്പെടുത്തിയ ആളെ കാണണമെന്ന രാജേശ്വരിയുടെ അപേക്ഷ പരിഗണിച്ചാണ് ഇവരെ അമീറിന് മുന്നിലെത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേശ്വരിയെയും ദീപയെയും പൊലീസ് ക്ലബ്ബിലെത്തിച്ചത്. മറ്റുള്ളവരുടെ കൂടെ നിന്ന പ്രതിയെ ഇരുവരും ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് പൊലീസ് അമീറിനെ രാജേശ്വരിക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. അമീറിനെ കണ്ടപ്പോള്‍ എന്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് രാജേശ്വരി അവനോട് ചോദിച്ചു. ആദ്യം മിണ്ടാതെ നിന്ന അമീര്‍ പിന്നീട് 'അങ്ങനെ ചെയ്തുപോയി' എന്ന മറുപടിയും നല്‍കി. 
കൊല നടന്നു രണ്ടു ദിവസത്തിനു ശേഷം സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ വലിയ കറിക്കത്തി ഉപയോഗിച്ചാണു പ്രതി അമീറുള്‍ ഇസ്ലാം കൊല നടത്തിയതെന്നാണു പൊലീസ് നിഗമനത്തില്‍ എത്തിയിരിക്കുന്നത്. കത്തി നേരത്തെ പൊലീസ് പരിശോധിച്ചിരുന്നെങ്കിലും രക്തക്കറ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കത്തിയുടെ മരപ്പിടി അഴിച്ചു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ രക്തക്കറ കണ്ടെത്തിയത്. ഇതിന്റെ സാംപിള്‍ ജിഷയുടെ രക്തവുമായി താരതമ്യ പഠനം നടത്താന്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. എന്നാല്‍ ഈ പൊലീസ് നടപടി എത്രകണ്ട് വിശ്വസനീയമാണെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
അമീര്‍ അറസ്റ്റിലായതിനു ശേഷം ഇരിങ്ങോളിലെ ഇയാളുടെ താമസ സ്ഥലത്തിനു സമീപമുള്ള കെട്ടിടത്തിന്റെ ടെറസില്‍ ഒരു കത്തി കണ്ടെത്തിയിരുന്നെങ്കിലും കൊല നടത്തിയ കത്തി അതല്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതോടെയാണ് ആദ്യം കണ്ടെത്തിയ കത്തിയുടെ പിടി അഴിച്ചു പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇന്നലെ സംഭവ സ്ഥലത്തു തെളിവെടുപ്പിനു കൊണ്ടു വന്നപ്പോള്‍ കൊലയ്ക്കു ശേഷം കത്തി ഉപേക്ഷിച്ച സ്ഥലം പ്രതി അമീര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം അതേ സ്ഥലത്തു നിന്നാണു പൊലീസിനു കത്തി കിട്ടിയത്. ഇന്നലെ പുലര്‍ച്ചെ വട്ടോളിപ്പടിയിലെ കനാല്‍ പുറമ്പോക്കിലെ ജിഷയുടെ വീട്ടില്‍ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.
കൊലനടന്ന ദിവസം രാത്രി തന്നെ അമീര്‍ പെരുമ്പാവൂര്‍ വല്ലത്തു ജോലി ചെയ്യുന്ന സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെ കണ്ടിരുന്നു. അമീറിന്റെ ആക്രമണത്തില്‍ ഒരു യുവതി കൊല്ലപ്പെട്ട വിവരം ആദ്യ ദിവസം മുതല്‍ ബദറിന് അറിയാമായിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ പണം ചോദിച്ച അമീറിനു മറ്റൊരാളുടെ പക്കല്‍ നിന്നു പണം കടം വാങ്ങി നല്‍കിയത് ബദറാണ്. പണം നല്‍കിയ ആള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതിയെ സംരക്ഷിച്ചതിന് ബദറിനെതിരെ കുറ്റം ചുമത്താമെങ്കിലും പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ബദറിനെ മാപ്പു സാക്ഷിയാക്കാനും സാധ്യതയുണ്ട്.
കേസിലെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത് ഡിഎന്‍എ ഫലമാണ്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നിന്ന് ഡി.എന്‍.എ. പരിശോധനാ ഫലം കോടതിയിലേക്ക് അയച്ചിട്ടുണ്ട്. ഇത് പൊലീസിന് അനുകൂലമാണെന്നാണ് വിവരം. പ്രതിയുടെ പല്ലിന്റെ മാതൃകയും കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ ബദറിനുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതിയുടെ വസ്ത്രങ്ങളും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടിലായിരുന്ന പൊലീസ് പ്രതി അമീറിന്റെ സഹോദരനെയും ഒരു ഓട്ടോ െ്രെഡവറെയുമാണ് പുതിയ തെളിവുകളായി കൊണ്ടുവരുന്നത്. പ്രോസിക്യൂഷന് ശക്തി പകരുന്ന തെളിവുകളാണ് ഇരുവരുമെന്നും ഉറപ്പിച്ചാണ് പൊലീസ്. കൊലപാതകത്തിനു ശേഷം അമീറിന് അസമിലേക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയത് സഹോദരന്‍ ബദറുല്‍ ഇസ്ലാമാണെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബദര്‍ ഏര്‍പ്പാടാക്കിക്കൊടുത്ത ഓട്ടോയുടെ െ്രെഡവറും അമീറിനെ തിരിച്ചറിഞ്ഞു.
ആലുവ പൊലീസ് ക്ലബ്ബില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ബദറില്‍ നിന്ന് പൊലീസ് നിര്‍ണായകമായ പല വിവരങ്ങളും അറിഞ്ഞത്. കൊലപാതകത്തിനു ശേഷം ജിഷയുടെ വീട്ടില്‍ നിന്ന് താമസ സ്ഥലത്തെത്തിയ അമീര്‍ അവിടെ നിന്ന് പോയത് ബദറിന്റെ അടുത്തേക്കായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് പത്ത് കി.മീ. അകലെ വല്ലത്താണ് ബദര്‍ താമസിച്ചിരുന്നത്. ബദറിന്റെ വീട്ടിലെത്തിയ അമീര്‍ കുളിച്ച് വസ്ത്രങ്ങള്‍ മാറിയാണ് നാട്ടിലേക്ക് പോയത്. ബദറില്‍ നിന്ന് 2500 രൂപയും അമീര്‍ വാങ്ങിയിരുന്നു. ബദര്‍ തന്നെയാണ് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകാനായി അമീറിന് ഓട്ടോ ഏര്‍പ്പാടാക്കി കൊടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (3 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (4 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (4 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (4 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (4 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (4 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (4 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (4 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (5 hours ago)

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 905 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 29 പേരാണ് അറസ്റ്റിലായത്  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!  (6 hours ago)

അവനെ അയാൾ ചൂഷണം ചെയ്തു, ആദിത്യന്റെ മരണം; അടിമുടി ദുരൂഹത  (7 hours ago)

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...  (7 hours ago)

US- IRAN കയ്യില്‍ വലിയൊരു റൈഫിളുമായി ട്രംപ്  (7 hours ago)

Malayali Vartha Recommends